ഉമേഷ് യാദവിന്റെ തീപ്പന്തുകള്‍ പഞ്ചാബിനെ തകര്‍ത്തു ; കൊല്‍ക്കത്തയ്ക്ക് വിജയലക്ഷ്യം 138 റണ്‍സ് അകലെ

ബിസിസിഐ ഓള്‍ഡ് എന്നു പറഞ്ഞ് അന്താരാഷ്ട്ര ടീമില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്ന ഉമേഷ് യാദവ് ഐപിഎല്ലില്‍ ഗോള്‍ഡായി മാറിയപ്പോള്‍ പഞ്ചാബ് കിംഗസ് ഇലവന് വന്‍ തകര്‍ച്ച. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ടാം വിജയം 138 റണ്‍സ് അകലെ. തങ്ങളുടെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ കെകെആര്‍ 137 റണ്‍സിന് പുറത്താക്കി. നാലു വിക്കറ്റുമായി മത്സരത്തില്‍ പഞ്ചാബിന് കനത്ത നാശം വരുത്തിയത് പേസ് ബൗളര്‍ ഉമേഷ് യാദവായിരുന്നു.

മായങ്ക് അഗര്‍വാളിനെ ആദ്യ ഓവറില്‍ പുറത്താക്കിയ ഉമേഷ് രണ്ടാം വരവില്‍ ലിയാം ലിവിംഗ്‌സ്റ്റണെ സൗത്തിയുടെ കയ്യിലും എത്തിച്ചു. മൂന്നാമത്തെ ഓവറില്‍ ഹര്‍പ്രീത് ബ്രാറനെ ക്ലീന്‍ ബൗള്‍ ചെയ്ത താരം തൊട്ടടുത്ത പന്തില്‍ രാഹുല്‍ ചഹറിനെ റണ്‍സ് എടുക്കും മുമ്പ് സ്‌ളിപ്പില്‍ റാണയുടെ കയ്യിലും കുടുക്കി. ശിഖര്‍ധവാനെയും ഷാരൂഖ് ഖാനെയും സൗത്തിയും പുറത്താക്കി. സുനില്‍ നരേന്‍ രാജ് ബാവയേയും ശിവം മാവി ഭാനുക രാജപക്‌സേയെയും പുറത്താക്കി. ടോസ് നേടിയ കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

31 റണ്‍സ് എടുത്ത ശ്രീലങ്കന്‍ താരം രാജപക്‌സേയ്ക്ക് ഒഴികെ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. സ്്‌കോര്‍ രണ്ടു റണ്‍സില്‍ എത്തിയപ്പോള്‍ തന്നെ അഞ്ചു പന്തില്‍ ഒരു റണ്‍സുമായി മായങ്ക് അഗര്‍വാള്‍ മടങ്ങി. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നാലെ വന്ന ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സേ അടിച്ചു തകര്‍ത്തു. ഒമ്പത് പന്തുകള്‍ നേരിട്ട താരം മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 31 റണ്‍സ് എടുത്തെങ്കിലും ഇന്നിംഗ്‌സ് അധികം നീണ്ടില്ല. ശിവം മാവിയുടെ പന്തില്‍ സൗത്തി പിടിച്ചു പുറത്തായി.

അടുത്ത ഊഴം ശിഖര്‍ ധവാനായിരുന്നു. സൗത്തിയുടെ പന്തില്‍ ബില്ലിംഗ്‌സ് പിടിച്ചു പുറത്താകുമ്പോള്‍ ധവാന്‍ 15 പന്തില്‍ 16 റണ്‍സ് എടുത്തു നില്‍ക്കുകയായിരുന്നു. ഒരു ബൗണ്ടറിയും ഒരു സിക്‌സറും അടിച്ച താരം നിലയുറപ്പിക്കും മുമ്പ് വീണു. ലിയാം ലിവിംഗ്‌സ്റ്റണേയും കൊല്‍ക്കത്ത നിര്‍ത്തിയില്ല. 16 പന്തില്‍ 19 റണ്‍സ് എടുത്ത ലിവിംഗ്‌സ്റ്റണെ ഉമേഷ് യാദവ് സൗത്തിയുടെ കയ്യില്‍ എത്തിച്ചു. രാജ് ബാവ നരേന് മുന്നില്‍ ക്ലീന്‍ ബൗളായി. ഷാരൂഖ് ഖാനെ അക്കൗണ്ട് തുറക്കും മുമ്പ് സൗത്തി റാണയുടെ കയ്യിലെത്തിച്ചു. ഹര്‍പ്രീത് ബാര്‍ 18 പന്തില്‍ 14 റണ്‍സ് എടുത്തു. യാദവ് ക്ലീന്‍ ബൗള്‍ ചെയ്തു. പിന്നാലെ വന്ന ചഹറിനെ റണ്ണെടുക്കാന്‍ പോലും യാദവ് അനുവദിച്ചില്ല.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ