കുല്‍ദീപിനെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെന്ത്?; വിശദീകരിച്ച് ഉമേഷ് യാദവ്

ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ച കുല്‍ദീപ് യാദവിനെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ഉമേഷ് യാദവ്. ഇത് മത്സരത്തിന്റെ ഭാഗമാണെന്നും തനിക്കും ഇത് മുമ്പ് സംഭവിച്ചിട്ടുണ്ടെന്നും ഉമേഷ് പറഞ്ഞു.

ഇത് നിങ്ങളുടെ യാത്രയുടെ ഭാഗമാണ്. എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ മികച്ച പ്രകടനം നടത്തുന്നു, മാനേജ്‌മെന്റ് കോള്‍ കാരണം ചിലപ്പോള്‍ നിങ്ങള്‍ ടീമിന് പുറത്ത് ഇരിക്കുന്നു. എന്നാല്‍ തിരിച്ചുവന്ന് മികച്ച പ്രകടനം നടത്തിയത് അദ്ദേഹത്തിന് (കുല്‍ദീപ്) ഗുണം ചെയ്തു.

ചിലപ്പോള്‍ ടീമിന്റെ ആവശ്യകതകള്‍ക്കൊപ്പം പോകേണ്ടി വരും. നിങ്ങള്‍ വിക്കറ്റ് കാണുന്നു, അതിനുശേഷം മാനേജ്‌മെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നു- ഉമേഷ് യാദവ് പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിലും കുല്‍ദീപ് തിളങ്ങിയിരുന്നു. ആ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ 20 വിക്കറ്റുകളില്‍ എട്ടും വീഴ്ത്തിയത് കുല്‍ദീപ് യാദവായിരുന്നു.  113 റണ്‍സിനായിരുന്നു കുല്‍ദീപ് എട്ടു പേരെ മടക്കിയത്.

ആദ്യ ഇന്നിംഗ്സില്‍ ഫൈഫറും രണ്ടാമിന്നിംഗ്സില്‍ മൂന്നു വിക്കറ്റും ലഭിച്ചു. ഈ ഫോര്‍മാറ്റില്‍ താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. കൂടാതെ  ആദ്യ ഇന്നിംഗ്‌സില്‍ 40 റണ്‍സും താരം നേടിയിരുന്നു.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ