ക്യാച്ച് എടുത്തു പക്ഷെ പല്ലുകൾ നാലെണ്ണം പോയി, വേദനയിൽ പുളഞ്ഞ് സൂപ്പർ താരം

ഒരു ക്യാച്ച് എടുക്കാൻ നോക്കിയതാണ് നാല് പല്ലുകൾ പോയി കിട്ടി ആ അവസ്ഥയിലാണ് ചാമിക കരുണരത്‌ന . പരിക്കുകൾ കായികരംഗത്തിന്റെ ഭാഗമാണ്. സമ്പർക്ക ഇനമല്ലാത്ത ക്രിക്കറ്റിൽ പോലും പരിക്കുകൾ വിരളമല്ല. ബുധനാഴ്ച നടന്ന ലങ്ക പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് അപൂർവ പരിക്ക് സംഭവിച്ചത്.

കാൻഡി ഫാൽക്കൺസും ഗാലെ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെ ഒരു ക്യാച്ച് എടുക്കുന്നതിനിടെ ശ്രീലങ്കൻ ഓൾറൗണ്ടർ ചാമിക കരുണരത്‌നെയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു. ഓഫ് സൈഡിൽ സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്നു ചാമിക, ക്യാച്ച് എടുക്കാൻ പുറകോട്ട് പോയി അത് എടുത്തെങ്കിലും പല്ലുകൾ നഷ്ടപ്പെട്ടു.

വേദനയോടെയാണ് അദ്ദേഹം വിക്കറ്റ് ആഘോഷിക്കരുതെന്ന് സഹതാരങ്ങളോട് ആവശ്യപ്പെട്ടത്.

കരുണരത്‌നെയെ ഗാലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എന്തിരുന്നാലും അടുത്ത മത്സരങ്ങളിൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണ്. മത്സരത്തിൽ ഫാൽക്കൺസ് അഞ്ച് റൺസിന് വിജയിച്ചു.

Latest Stories

ഗുജറാത്തിൽ പാലം തകർന്ന സംഭവത്തിൽ വൻ അനാസ്ഥ എന്ന് ആരോപണം; അപകടാവസ്ഥയിലായിരുന്ന പാലം അറ്റകുറ്റപ്പണിക്ക് ശേഷം തുറന്ന് കൊടുത്തു

'സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരത, കർക്കശ നടപടികൾക്ക് നിർബന്ധം പിടിച്ചത് ഇന്ദിര ഗാന്ധി'; നെഹ്‌റു കുടുംബത്തിനെതിരെ വിമർശനവുമായി ശശി തരൂർ

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

'കെ സുരേന്ദ്രൻ, വി മുരളീധരൻ പക്ഷത്തെ തഴഞ്ഞേക്കും, എം ടി രമേശിനെ നിലനിർത്തും'; സമ്പൂർണ മാറ്റത്തിനൊരുങ്ങി കേരള ബിജെപി

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ 2 പേർ മരിച്ചു

ഫ്‌ളാറ്റില്‍ റെയിഡ്, യൂട്യൂബറും ആണ്‍സുഹൃത്തും എംഡിഎംഎയുമായി പിടിയില്‍; റിന്‍സിയുടെ സിനിമ ബന്ധങ്ങളും പരിശോധിക്കും

യോഗ്യതയില്ലാത്ത ഒരു വൈസ്ചാന്‍സലറെയും ഭരണം നടത്താന്‍ അനുവദിക്കില്ല; ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എസ്എഫ്‌ഐ

IND VS ENG: ഒരുപാട് സന്തോഷിക്കാൻ വരട്ടെ ഗില്ലേ, യഥാർത്ഥ ക്യാപ്റ്റൻസി പ്രെഷർ നീ അനുഭവിക്കാൻ പോകുന്നതേ ഉള്ളു: സൗരവ് ഗാംഗുലി

ഒടുവിൽ യുവതിക്കെതിരെ തെളിവുമായി യാഷ് ദയാൽ; ലക്ഷങ്ങൾ കടം വാങ്ങി, ഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, തിരിച്ച് ചോദിച്ചപ്പോൾ കള്ളക്കേസ് ഉണ്ടാക്കി

IND VS ENG: അടുത്ത ഫാബ് ഫോറിൽ ആ ഇന്ത്യൻ താരത്തെ നമുക്ക് കാണാം, ഇനി അവന്റെ കാലമാണ്: മാർക്ക് രാംപ്രകാശ്