തിലകിന്റെ വിക്കറ്റ് ആയിരുന്നില്ല മത്സരത്തിലെ വഴിത്തിരിവ്, ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ മത്സരം തോറ്റത്: അർഷ്ദീപ് സിംഗ്

വെസ്റ്റ് ഇൻഡീസിനെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ തിലക് വർമ്മ ആയിരുന്നു ഇന്ത്യയുടെ ഇന്നലത്തെ താരം. 22 പന്തിൽ 3 സിക്സും 2 ഫോറും സഹിതം 39 റൺസ് അടിച്ചെടുത്ത താരമായിരുന്നു ഇന്ത്യയുടെ ഇന്നലത്തെ താരം. എന്നിരുന്നാലും, അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 4 റൺസിന് പരാജയപെട്ടു. ബാറ്റിംഗിലെ പരാജയം തന്നെയാണ് മത്സരത്തിലെ ഇന്ത്യയുടെ തോൽവിക്ക് കാരണമായത്. തിലക് വർമ്മ ബാറ്റ് ചെയ്യുന്ന സമയത്ത് ഇന്ത്യ ജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ തിലക് പുറത്തായതോടെ ഇന്ത്യ തോൽവിയിലേക്ക് വീഴുക ആയിരുന്നു. തോറ്റെങ്കിലും തിലകിന്റെ വിക്കറ്റ് മത്സരത്തിന്റെ വഴിത്തിരിവായില്ലെന്ന് അർഷ്ദീപ് സിംഗ് പറഞ്ഞു.

“അതൊരു വഴിത്തിരിവായിരുന്നില്ല. അവൻ ആക്രമണാത്മക ക്രിക്കറ്റ് കളിക്കുന്നു, കഴിവുള്ള ബാറ്ററാണ്. അരങ്ങേറ്റത്തിലും അതിന്റെ സമ്മർദ്ദത്തിലും അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. അതുപോലെ തന്നെ അവൻ ബാറ്റിംഗ് തുടർന്നാൽ ഇന്ത്യക്ക് ഒരുപാട് മത്സരങ്ങൾ ജയിപ്പിക്കാൻ സാധിക്കും ”അദ്ദേഹം പറഞ്ഞു. “ഞങ്ങൾ മത്സരം അവലോകനം ചെയ്യുകയും ആശങ്കയുള്ള മേഖലകൾ തിരിച്ചറിയുകയും ചെയ്യും. മികച്ച ഒരു സെറ്റ് ബാറ്റർ ഉണ്ടായിരുന്നെങ്കിൽ കളിയുടെ അവസാന ഘട്ടത്തിൽ ഞങ്ങൾ ജയിക്കുമായിരുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിൻഡീസിന് നാല് റൺസിന് ജയം. 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് അഞ്ച് റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് മൂന്നിലെത്തി (1-0).

22 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 39 റൺസെടുത്ത തിലകാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. ഹാർദിക് പാണ്ഡ്യ 19, സഞ്ജു സാംസൺ 12, അർഷ്ദീപ് സിംഗ് 11 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. സഞ്ജു സാംസണിൻറെ അപ്രതീക്ഷിത റണ്ണൌട്ടാണ് ഇന്ത്യൻ തോൽവിയിൽ നിർണായകമായത്.

വെസ്റ്റ് ഇൻഡീസിനായി മെക്കോയ്, ഷിപ്പേർഡ്, ഹോൾജഡർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അക്കീൽ ഹൊസീൻ ഒരു വിക്കറ്റും നേടി. നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം