അവനെ കളിയാക്കിയവർ ഇന്ന് അവനു വേണ്ടി ആർപ്പു വിളിക്കുന്നു; മുംബൈയിൽ തരംഗമായി ഹാർദിക്‌ പാണ്ഡ്യ

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ നേരിട്ടിട്ടുള്ള താരമാണ് ഹാർദിക്‌ പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങളുള്ള എല്ലാ സ്റ്റേഡിയത്തിൽ വെച്ചും ആരാധകരുടെ കൂവലുകൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. ഒരു സീസൺ മുഴുവൻ ജനരോക്ഷം കൊണ്ട് അവൻ തളർന്നു. ഒപ്പം ഉണ്ടായിരുന്ന സഹധർമണിയും കൂടെ പിരിഞ്ഞു പോയപ്പോൾ ഹർദിക്കിന്റെ മനസ് വല്ലാതെ നൊമ്പരപെട്ടിരുന്നു.
എന്തൊക്കെ പ്രെശ്നം ഉണ്ടായാലും ആരൊക്കെ തളർത്താൻ നോക്കിയാലും അവയെ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ ആയിരുന്നു അവൻ നേരിട്ടത്. എന്നാൽ ഇന്ന് അവൻ എത്തിനിൽക്കുന്നത് ലോകത്തിന്റെ നെറുകയിൽ ആണ്.

മുംബൈ നഗരത്തിൽ ഇന്നലെ കേട്ടത് ഹാർദിക്‌ പാണ്ട്യയ്‌ക്കായുള്ള ആർപ്പുവിളിക്കാൻ ആയിരുന്നു. അവനെ താഴ്ത്തിയും കൂവിയും വിട്ട സ്ഥലത്തു വെച്ച തന്നെ അവൻ രാജാവിനെ പോലെ ഐസിസി ടി 20 ലോകകപ്പ് ഉയർത്തി. ഡൽഹിയിൽ ഇറങ്ങിയ ഇന്ത്യൻ ടീം രാവിലെ 11 മണിയോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കണ്ടു മുംബൈയിലേക്ക് മടങ്ങി. വൈകുനേരം 4 മണിയോടെ റോഡ് ഷോയും ആരംഭിച്ചു. തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ പൊതു പരിപാടിയും നടത്തപ്പെട്ടു. ഇന്നലെ നടന്ന ചടങ്ങിൽ സ്റ്റേഡിയത്തിൽ വെച്ച് ആരാധകർ ഏറ്റവും കൂടുതൽ ആർപ്പു വിളിച്ചത് ഹാർദിക്‌ പാണ്ടിയ എന്ന പേരായിരുന്നു.

മുബൈയിൽ എത്തിയപ്പോൾ ട്രോഫി ഹർദിക്കിന്റെ കൈയിൽ ആയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അദ്ദേഹത്തിന് വഴി മാറി കൊടുത്തു. ചടങ്ങിന്റെ ഇടയിൽ രോഹിത് ഹർദിക്കിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ചു. ഇരുവരും അത്ര നല്ല ചേർച്ചയിലല്ല എന്ന വാർത്തകൾ ഒരുപാട് ഉയർന്നിരുന്നു എന്നാൽ അതിന് എല്ലാം പര്യവസാനം കണ്ടു. ലോകകപ്പ് ഫൈനലിൽ അപകടകാരിയായ ഡേവിഡ് മില്ലേറിനെയും ഹെൻറിക്ക് ക്ലസ്സെനെയും പുറത്താക്കിയത് പാണ്ടിയ ആയിരുന്നു. അത് കൊണ്ട് തന്നെ ഹാർദിക്‌ ടൂർണമെന്റിൽ വഹിച്ച പങ്ക് വലുതായിരുന്നു എന്ന രോഹിത് പറഞ്ഞു.

ഇനി ഇന്ത്യൻ ടീമിൽ അടുത്ത ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത് ഹാർദിക്‌ പാണ്ട്യയെ ആയിരിക്കും എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ടീമിൽ രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ വിരമിച്ചതോടെ അടുത്ത പകരക്കാരെ തേടി കണ്ടു പിടിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഇനി ഹാർദിക്‌ നയിക്കുന്ന ടീം 2026 ടി-20 ലോകക്കപ്പ് നേടുക എന്നതാണ് ആണ് ലക്ഷ്യം.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി