അവനെ കളിയാക്കിയവർ ഇന്ന് അവനു വേണ്ടി ആർപ്പു വിളിക്കുന്നു; മുംബൈയിൽ തരംഗമായി ഹാർദിക്‌ പാണ്ഡ്യ

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ നേരിട്ടിട്ടുള്ള താരമാണ് ഹാർദിക്‌ പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങളുള്ള എല്ലാ സ്റ്റേഡിയത്തിൽ വെച്ചും ആരാധകരുടെ കൂവലുകൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്. ഒരു സീസൺ മുഴുവൻ ജനരോക്ഷം കൊണ്ട് അവൻ തളർന്നു. ഒപ്പം ഉണ്ടായിരുന്ന സഹധർമണിയും കൂടെ പിരിഞ്ഞു പോയപ്പോൾ ഹർദിക്കിന്റെ മനസ് വല്ലാതെ നൊമ്പരപെട്ടിരുന്നു.
എന്തൊക്കെ പ്രെശ്നം ഉണ്ടായാലും ആരൊക്കെ തളർത്താൻ നോക്കിയാലും അവയെ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ ആയിരുന്നു അവൻ നേരിട്ടത്. എന്നാൽ ഇന്ന് അവൻ എത്തിനിൽക്കുന്നത് ലോകത്തിന്റെ നെറുകയിൽ ആണ്.

മുംബൈ നഗരത്തിൽ ഇന്നലെ കേട്ടത് ഹാർദിക്‌ പാണ്ട്യയ്‌ക്കായുള്ള ആർപ്പുവിളിക്കാൻ ആയിരുന്നു. അവനെ താഴ്ത്തിയും കൂവിയും വിട്ട സ്ഥലത്തു വെച്ച തന്നെ അവൻ രാജാവിനെ പോലെ ഐസിസി ടി 20 ലോകകപ്പ് ഉയർത്തി. ഡൽഹിയിൽ ഇറങ്ങിയ ഇന്ത്യൻ ടീം രാവിലെ 11 മണിയോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കണ്ടു മുംബൈയിലേക്ക് മടങ്ങി. വൈകുനേരം 4 മണിയോടെ റോഡ് ഷോയും ആരംഭിച്ചു. തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ പൊതു പരിപാടിയും നടത്തപ്പെട്ടു. ഇന്നലെ നടന്ന ചടങ്ങിൽ സ്റ്റേഡിയത്തിൽ വെച്ച് ആരാധകർ ഏറ്റവും കൂടുതൽ ആർപ്പു വിളിച്ചത് ഹാർദിക്‌ പാണ്ടിയ എന്ന പേരായിരുന്നു.

മുബൈയിൽ എത്തിയപ്പോൾ ട്രോഫി ഹർദിക്കിന്റെ കൈയിൽ ആയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അദ്ദേഹത്തിന് വഴി മാറി കൊടുത്തു. ചടങ്ങിന്റെ ഇടയിൽ രോഹിത് ഹർദിക്കിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ചു. ഇരുവരും അത്ര നല്ല ചേർച്ചയിലല്ല എന്ന വാർത്തകൾ ഒരുപാട് ഉയർന്നിരുന്നു എന്നാൽ അതിന് എല്ലാം പര്യവസാനം കണ്ടു. ലോകകപ്പ് ഫൈനലിൽ അപകടകാരിയായ ഡേവിഡ് മില്ലേറിനെയും ഹെൻറിക്ക് ക്ലസ്സെനെയും പുറത്താക്കിയത് പാണ്ടിയ ആയിരുന്നു. അത് കൊണ്ട് തന്നെ ഹാർദിക്‌ ടൂർണമെന്റിൽ വഹിച്ച പങ്ക് വലുതായിരുന്നു എന്ന രോഹിത് പറഞ്ഞു.

ഇനി ഇന്ത്യൻ ടീമിൽ അടുത്ത ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത് ഹാർദിക്‌ പാണ്ട്യയെ ആയിരിക്കും എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ടീമിൽ രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ വിരമിച്ചതോടെ അടുത്ത പകരക്കാരെ തേടി കണ്ടു പിടിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഇനി ഹാർദിക്‌ നയിക്കുന്ന ടീം 2026 ടി-20 ലോകക്കപ്പ് നേടുക എന്നതാണ് ആണ് ലക്ഷ്യം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ