'ഇതൊരു സാധാരണ കപ്പല്ല'; ജേതാക്കളുടെ ട്രോഫിയിൽ ബിസിസിഐ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് വമ്പൻ സർപ്രൈസ്

ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയം. ഓപണർ അഭിഷേക് ശർമ്മയുടെയും റിങ്കു സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഇതോടെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്.

പരമ്പര നേടുന്ന ടീമിന് വമ്പൻ സർപ്രൈസാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. ജേതാക്കൾക്കുള്ള ട്രോഫി സാധാരണ ട്രോഫിയല്ല മറിച്ച്, നേരിയ കാപ്പിയും മെറൂണും നിറത്തിൽ വരുന്ന ഈ ട്രോഫി മരവും ലെതറും ഉപയോഗിച്ച് നിർമിച്ചതാണ്. ഈ മരവും ലെതറിനും മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

ആദ്യ മത്സരത്തിന്റെ ടോസിന് മുമ്പ് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്കാണ് ട്രോഫിയുടെ പ്രത്യേകതകളെ കുറിച്ച് പറഞ്ഞത്. പുനരുപയോഗിച്ച ക്രിക്കറ്റ് ബാറ്റുകളും പന്തുകളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. കാണികളെ ആകർഷിക്കുന്ന തരത്തിലാണ് ട്രോഫി രൂപകൽപ്പന ചെയ്ത് അലങ്കരിച്ചത്. ആരാധകർക്കിടയിൽ ഏറെ ചർച്ചയാകുന്നുണ്ട് ഈ ട്രോഫി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”