'അവർ എന്നെ കുടിയനാക്കി അപകീർത്തിപ്പെടുത്തി'; ഇതിഹാസ താരത്തിനെതിരെ വെളിപ്പെടുത്തലുമായി പ്രവീണ്‍ കുമാര്‍

തന്റെ കരിയറിനെ ചുറ്റിപ്പറ്റിയുള്ള ചില തെറ്റിദ്ധാരണകള്‍ പൊളിച്ചെഴുതി ഇന്ത്യന്‍ മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. സ്വിംഗ് ബോളര്‍ എന്ന നിലയിലുള്ള തന്റെ കഴിവിന് പേരുകേട്ട കുമാര്‍ 2000 കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍, പ്രവീണ്‍ കുമാര്‍ തന്റെ ഫീല്‍ഡിന് പുറത്തുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങളെ അഭിസംബോധന ചെയ്തു.

ഇന്ത്യന്‍ ടീമില്‍ എല്ലാവരും മദ്യപിക്കുമെന്നും എന്നാല്‍ ഒടുവില്‍ തനിക്ക് മാത്രമായി എല്ലാ കുറ്റവുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. മദ്യപാനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ തന്നോട് ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന കളിക്കാര്‍ ഉപദേശിച്ചതായി അദ്ദേഹം പറഞ്ഞു.

സീനിയര്‍ താരങ്ങള്‍ അടക്കം എല്ലാവരും എന്നോട് പറയും മദ്യപിക്കരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നെല്ലാം. എന്നാല്‍ എല്ലാവരും ഇതൊക്കെ ചെയ്യും. പക്ഷെ മദ്യപാനിയെന്ന ചീത്തപ്പേര് മുഴുവന്‍ എനിക്ക് മാത്രമായിരുന്നു.

എന്റെ മദ്യപാന ശീലങ്ങളെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ എന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് എന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാം. ഖേദകരമെന്നു പറയട്ടെ, മറ്റ് ആളുകള്‍ എന്നെക്കുറിച്ച് നിഷേധാത്മകമായ ധാരണ രൂപപ്പെടുത്തിയിരിക്കുന്നു- പ്രവീണ്‍ കുമാര്‍ പറഞ്ഞു.

സച്ചിനും ദ്രാവിഡും ഗാംഗുലിയുമൊക്കെ ആണോ താങ്കളെ അന്ന് ഉപദേശിച്ചത് എന്ന് ചോദിച്ചപ്പോള്‍ ക്യാമറക്ക് മുമ്പില്‍ ആരുടെയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉത്തരവാദിയായ വ്യക്തി എല്ലാവര്‍ക്കും സുപരിചിതനാണെന്ന് പ്രവീണ്‍ ഊന്നിപ്പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക