RCB VS PBKS: വന്നതും അറിഞ്ഞില്ല പോയതും അറിഞ്ഞില്ല; ശ്രേയസ് അയ്യരെ പുറത്താക്കി മത്സരത്തിൽ തിരികെയെത്തി ആർസിബി

ഇപ്പോൾ നടക്കുന്ന ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്‌സ് നായകനെ പുറത്താക്കി മത്സരത്തിൽ തിരികെയെത്തി ആർസിബി. ആദ്യം ബാറ്റ് ചെയ്ത ആർസിബി 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ പഞ്ചാബിനായി മികച്ച തുടക്കമാണ് പ്രിയൻഷ് ആര്യയും (24) പ്രഭാസിമ്രാന് (26) ചേർന്ന് നൽകിയത്.

താരങ്ങളുടെ വിക്കറ്റ് പോയതിനു ശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ബാറ്റിംഗ് പ്രകടനം ആർസിബിക്ക് പണി ആകുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ താരം വന്നതും അറിഞ്ഞില്ല, പോയതും അറിഞ്ഞില്ല. റൊമാരിയോ ഷെപ്പേർഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയുടെ ക്യാച്ചിൽ ശ്രേയസ് അയ്യർ പുറത്ത്. രണ്ട് പന്തുകളിൽ നിന്നായി 1 റൺ ആയിരുന്നു താരത്തിന്റെ സംഭാവന.

മുംബൈക്കെതിരെ നടന്ന രണ്ടാം ക്വാളിഫയറിൽ പോലെ ഇന്നത്തെ മത്സരത്തിലും വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ച പഞ്ചാബ് ആരാധകർക്ക് നിരാശ. നിലവിൽ മികച്ച പ്രകടനവുമായി ജോഷ് ഇങ്‌ലീസും (35) നിഹാൽ വാധീരായും (2) ക്രീസിൽ നിൽക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ ഏത് ടീം വിജയിച്ചാലും അവരുടെ കന്നി കിരീടമായിരുക്കും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം