ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു 38 റൺസിന്റെ ജയം. ഗുജറാത്തിനായി ശുഭ്മാൻ ഗിൽ 38 പന്തിൽ 76 റൺസും, ജോസ് ബട്ലർ 37 പന്തിൽ 64 റൺസും, സായി സുദർശൻ 23 പന്തിൽ 48 റൺസും നേടി സ്കോർ 224 ഇൽ എത്തിച്ചു.
ബോളിങ്ങിൽ ആകട്ടെ പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ രണ്ട വിക്കറ്റുകളും, ഇഷാന്ത് ശർമ്മ ജറാൾഡ് കോട്സി എന്നിവർ ഓരോ വിക്കറ്റുകളും നേടി. എന്നാൽ മത്സരത്തിനിടയിൽ വീണ്ടും വാക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു ഗുജറാത്ത് നായകനായ ശുഭ്മാൻ ഗിൽ.
ഗുജറാത്ത് പേസർ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അഞ്ചാം പന്ത് സൺറൈസേഴ്സ് ബാറ്റർ അഭിഷേക് ശർമയുടെ കാലിൽകൊണ്ടു. ഗുജറാത്ത് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് വിധിച്ചില്ല. ഇതോടെ ഗുജറാത്ത് താരങ്ങൾ തേർഡ് അംപയറിന്റെ സഹായം തേടി. തേർഡ് അംപയറിന്റെ പരിശോധനയിൽ പന്ത് പിച്ച് ചെയ്തത് അംപയർസ് കോൾ ആണെന്ന് തെളിഞ്ഞു. ഇതാണ് ഗില്ലിനെ ചൊടുപ്പിച്ചത്. പിന്നാലെ അംപയറുമായി തർക്കത്തിലായ ഗില്ലിനെ സൺറൈസേഴ്സ് താരം അഭിഷേക് ശർമയാണ് കൂളാക്കിയത്.
നേരത്തെ മത്സരത്തിൽ റൺഔട്ടായിതിന് പിന്നാലെയും ഗിൽ അംപയറുമായി തർക്കിച്ചിരുന്നു. ഔട്ടായി ഡഗ്ഔട്ടിലെത്തിയതിന് പിന്നാലെയാണ് മാച്ച് ഒഫീഷ്യൽസുമായി ഗുജറാത്ത് ടൈറ്റൻസ് നായകന്റെ തർക്കമുണ്ടായത്.