ഇന്ത്യൻ ടീമിലേക്ക് ഉള്ള മടങ്ങിവരവിന്റെ കാര്യത്തിൽ ഒരു ഉറപ്പില്ല, നിങ്ങൾ ഉടനെ എന്നെ ആ ടീമിന്റെ ജേഴ്സിയിൽ കാണും: മുഹമ്മദ് ഷമി

എയ്‌സ് പേസർ മുഹമ്മദ് ഷമി കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായി പരിശീലനം ആരംഭിച്ചിരിക്കുകയാണ്. എന്തായാലും താരത്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് എന്നാണ് എന്ന് വ്യക്തത ഉണ്ടായിട്ടില്ല. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങുന്നതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളിക്കുന്നതിനെക്കുറിച്ച് താരം ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. ഈ വർഷം ആദ്യം ശസ്ത്രക്രിയയ്ക്ക് വിധേയനായ 33-കാരൻ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ബൗളിംഗ് ആരംഭിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ;

“ഞാൻ എപ്പോൾ മടങ്ങിവരുമെന്ന് പറയാൻ പ്രയാസമാണ്. ഞാൻ കഠിനമായി പരിശ്രമിക്കുന്നു, പക്ഷേ ഞാൻ വീണ്ടും ഇന്ത്യൻ ജേഴ്സി ധരിക്കുന്നതിന് മുമ്പ് നിങ്ങൾ എന്നെ ബംഗാൾ നിറങ്ങളിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗാളിനായി രണ്ട്-മൂന്ന് മത്സരങ്ങൾ കളിക്കാൻ ഞാൻ പൂർണ്ണമായി തയ്യാറായി വരും. ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.”

“പരിക്ക് ഇത്രയും ഗുരുതരമാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം ഐപിഎല്ലും ഐസിസി ടി20 ലോകകപ്പും ഉള്ളതിനാൽ ടി20 ലോകകപ്പിന് ശേഷം അത് പരിഹരിക്കാനായിരുന്നു പദ്ധതി. പക്ഷേ അത് വഷളായി. ഏകദിന ലോകകപ്പ് സമയത്ത് തന്നെ അത് എന്നെ ബുദ്ധിമുട്ടിച്ചു. പരിക്ക് ഇത്രയും ഗുരുതരമായ പ്രശനം ആണെന്നും ഭേദമാകാൻ വളരെയധികം സമയമെടുക്കുമെന്നും അറിഞ്ഞില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ഏകദിന ലോകകപ്പിൽ ഏഴ് കളികളിൽ നിന്ന് 24 വിക്കറ്റുകളുമായി ടൂർണമെൻ്റിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായി പോരാട്ടം അവസാനിപ്പിച്ചു. ഷമി കൂടി വന്നാൽ ഇന്ധന ബോളിങ് യൂണിറ്റിന് അത് നൽകുന്ന പവർ കൂടും എന്ന് ഉറപ്പാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി