ഇന്ത്യൻ ടീമിലേക്ക് ഉള്ള മടങ്ങിവരവിന്റെ കാര്യത്തിൽ ഒരു ഉറപ്പില്ല, നിങ്ങൾ ഉടനെ എന്നെ ആ ടീമിന്റെ ജേഴ്സിയിൽ കാണും: മുഹമ്മദ് ഷമി

എയ്‌സ് പേസർ മുഹമ്മദ് ഷമി കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായി പരിശീലനം ആരംഭിച്ചിരിക്കുകയാണ്. എന്തായാലും താരത്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് എന്നാണ് എന്ന് വ്യക്തത ഉണ്ടായിട്ടില്ല. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങുന്നതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളിക്കുന്നതിനെക്കുറിച്ച് താരം ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. ഈ വർഷം ആദ്യം ശസ്ത്രക്രിയയ്ക്ക് വിധേയനായ 33-കാരൻ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ബൗളിംഗ് ആരംഭിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ;

“ഞാൻ എപ്പോൾ മടങ്ങിവരുമെന്ന് പറയാൻ പ്രയാസമാണ്. ഞാൻ കഠിനമായി പരിശ്രമിക്കുന്നു, പക്ഷേ ഞാൻ വീണ്ടും ഇന്ത്യൻ ജേഴ്സി ധരിക്കുന്നതിന് മുമ്പ് നിങ്ങൾ എന്നെ ബംഗാൾ നിറങ്ങളിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗാളിനായി രണ്ട്-മൂന്ന് മത്സരങ്ങൾ കളിക്കാൻ ഞാൻ പൂർണ്ണമായി തയ്യാറായി വരും. ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.”

“പരിക്ക് ഇത്രയും ഗുരുതരമാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം ഐപിഎല്ലും ഐസിസി ടി20 ലോകകപ്പും ഉള്ളതിനാൽ ടി20 ലോകകപ്പിന് ശേഷം അത് പരിഹരിക്കാനായിരുന്നു പദ്ധതി. പക്ഷേ അത് വഷളായി. ഏകദിന ലോകകപ്പ് സമയത്ത് തന്നെ അത് എന്നെ ബുദ്ധിമുട്ടിച്ചു. പരിക്ക് ഇത്രയും ഗുരുതരമായ പ്രശനം ആണെന്നും ഭേദമാകാൻ വളരെയധികം സമയമെടുക്കുമെന്നും അറിഞ്ഞില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ഏകദിന ലോകകപ്പിൽ ഏഴ് കളികളിൽ നിന്ന് 24 വിക്കറ്റുകളുമായി ടൂർണമെൻ്റിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായി പോരാട്ടം അവസാനിപ്പിച്ചു. ഷമി കൂടി വന്നാൽ ഇന്ധന ബോളിങ് യൂണിറ്റിന് അത് നൽകുന്ന പവർ കൂടും എന്ന് ഉറപ്പാണ്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി