അന്ന് കുഞ്ഞൻ ടീം മർദ്ദകൻ എന്നും പറഞ്ഞ് സെഞ്ച്വറിയെ വിലകുറച്ച് കണ്ടു, ഇന്ന് അതെ അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ടു; സമാന സാഹചര്യത്തിൽ രോഹിത് കളിച്ച ഇന്നിംഗ്സിന് പൊന്നും വില കൊടുക്കണം

50 ഓവറിൽ 273 എന്ന ടാർഗറ്റിലെത്തി വിജയിക്കുക എന്നതിനപ്പുറം എത്രയും കുറച്ചു ഓവറുകളിൽ ഈ ടാർഗറ്റിൽ എത്തിച്ചേരുക എന്നതാണ് പ്രധാനം എന്ന തിരിച്ചറിവോടെ ഇന്ത്യ അഫ്ഗാനിസ്ഥാന് എതിരെ ബാറ്റിംഗിന് ഇറങ്ങുന്നു. സെമിയിൽ കടക്കുന്നതിന് നെറ്റ് റൺ റേറ്റ് ഏറ്റവും പ്രാധാന്യം ആകാനുള്ള എല്ലാ സാധ്യതയുമുള്ള ഒരു ടൂർണമെന്റിൽ ഏറ്റവും വേഗത്തിൽ സ്‌കോർ ചെയ്യുക എന്നത് ജയിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമുള്ള കാര്യമാണ്. ഓപ്പണിങ്ങിൽ രോഹിതും ഇഷാനും ഇറങ്ങുന്നു.

താരതമ്യേന ശാന്തമായ ആദ്യത്തെ 4 ഓവറുകൾ. ഇന്ത്യ ഈ കളി ജയിക്കാൻ ബുദ്ധിമുട്ടും എന്ന് തോന്നിച്ച നിമിഷം ആയിരുന്നു അത് . 15 പന്തിൽ നിന്നും 17 റൺസ് നേടിയ ശേഷം ട്രാക്ക് മാറ്റിയ രോഹിത് 30 പന്തിൽ അർദ്ധ സെഞ്ച്വറി തികക്കുന്നു. കവറിന് മുകളിലൂടെ സുന്ദരമായ ലോഫ്റ്റഡ് ഷോട്ടുകൾ, ആധികാരികത വിളക്കിചേർത്ത പുള്ളുകൾ എല്ലാം ചെന്ന വിരുന്ന് പിന്നെ ഗ്രൗണ്ടിൽ കണ്ടത് ശരിക്കുമൊരു സ്ഫോടനം തന്നെ ആയിരുന്നു. അഫ്ഗാനിസ്ഥാന്റെ സ്പിൻ ത്രയങ്ങളെ രോഹിത് കാഴ്ചക്കാരാക്കി റൺ വാരി കൂട്ടി. 63 പന്തിൽ സെഞ്ച്വറി തികച്ചു കൊണ്ട് ലോകകപ്പുകളിലെ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി താരം സ്വന്തമാക്കി. ഒടുവിൽ 84 പന്തിൽ 131 റിം നേടി തകർപ്പൻ ഇന്നിംഗ്സ് കളിച്ച് റഷീദിന് ഇരയായി മടങ്ങുമ്പോൾ ഇന്ത്യ വിജയം ഉറപ്പിച്ചിരിന്നു.

രോഹിത് കളിച്ച തകർപ്പൻ ഇന്നിങ്സിന് ശേഷം വന്ന അഭിപ്രായങ്ങളിൽ ഒന്നന്നായിരുന്നു- കുഞ്ഞൻ ടീം ആയതുകൊണ്ടാണ് താരം സെഞ്ച്വറി നേടിയത് എന്നും ബാറ്റിംഗിന് അനുകൂല ട്രാക്ക് ആണെന്നുമൊക്കെ. അഫ്ഗാൻ ഉയർത്തിയ 272 റൺ ലക്‌ഷ്യം 15 ഓവറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ ജയിച്ചത്. അഫ്ഗാനെതിരെ കളിച്ച രോഹിതിന്റെ ഇന്നിംഗ്‌സിനെ വിലകുറച്ച് കാണുന്നവർ ഇന്നലെ നടന്ന മത്സരത്തിലേക്ക് ഒന്ന് ശ്രദ്ധിക്കുക. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 215 റൺസിന് പുറത്തായി. അഫ്ഗാനിസ്ഥാന് 69 റൺസിന്റെ തകർപ്പൻ ജയവും ലോകകപ്പിലെ പുതുജീവനും കിട്ടി. കളിയുടെ എല്ലാ മേഖലയിലും ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞാണ് അഫ്ഗാൻ അട്ടിമറി നടത്തിയത്.

ഇന്ത്യ കളിച്ച അതെ ഡൽഹി ട്രാക്കിലാണ് ഇംഗ്ലണ്ടും കളിച്ചത്. ഏകദേശം തുല്യമായ റൺ പിന്തുടർന്നാലും മതി ആയിരുന്നു. എന്നിട്ടും അവർ തോറ്റു. അഫ്ഗാൻ സ്പിൻ അറ്റാക്ക് ലോകത്തിലെ ഏറ്റവും മികച്ച സംഘമാണ്. അവരെ നേരിടുക എളുപ്പമല്ല. എല്ലാവരും ഇന്ത്യൻ മണ്ണിൽ കളിച്ച് പരിചയം ഉള്ളവരാണ്. ഇംഗ്ലണ്ട് ബാറ്ററുമാരെ ശരിക്കും വരിഞ്ഞ് കെട്ടുക ആയിരുന്നു അഫ്ഗാൻ ബോളറുമാർ. സമ്മർദ്ദത്തിൽ അവർ വീണു. ഇന്ത്യ ആ സമ്മർദ്ദം അറിയാതെ പോയത് രോഹിത് കളിച്ച ആക്രമണ ഇന്നിംഗ്സ് കൊണ്ടാണ്. : സൂചി കുത്താൻ ഇടം നൽകിയാൽ തൂമ്പ കൊണ്ട് കിളക്കുന്നവർ: എന്നൊക്കെ പറയുന്ന പോലെ അഫ്ഗാന് മത്സരത്തിലേക്ക് തിരികെ വരാൻ ഒരു അവസരവും നൽകാതെയാണ് ഇന്ത്യ ജയിച്ചത്.

രോഹിത്തിന്റെ കുഞ്ഞൻ ടീം മർദ്ദകൻ എന്നൊക്കെ വിളിക്കുന്നവർ ഇനി പോയി ആ അഫ്ഗാന് മത്സരത്തിന്റെ റീപ്ലേ ആസ്വദിക്കുക എന്നിട്ട് ഇംഗ്ലണ്ട് അഫ്ഗാനിസ്താൻ മത്സരം കൂടി കാണുക. അപ്പോൾ മനസിലാകും വ്യത്യാസം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ