ധോണി തന്റെ ചിന്തകള്‍ കളിക്കാരെ അറിയിച്ച രീതി; അപൂര്‍വ്വ ശൈലി വെളിപ്പെടുത്തി ഹര്‍ഭജന്‍ സിംഗ്

എംഎസ് ധോണിക്കും രോഹിത് ശര്‍മ്മയ്ക്കും ഇടയില്‍ മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ധോണിയും രോഹിതും ഇന്ത്യക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. നായകനെന്ന നിലയില്‍ മൂന്ന് ഐസിസി ട്രോഫികളാണ് ധോണി നേടിയത്. മറുവശത്ത്, രോഹിത് അടുത്തിടെ 2024 ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

എന്തുകൊണ്ടാണ് രോഹിത് ധോണിയേക്കാള്‍ മികച്ചതെന്ന് ഹര്‍ഭജന്‍ വിശദീകരിച്ചു. ”ധോണിയേക്കാള്‍ രോഹിത് മുന്നിലാണ്. കളിക്കാരുടെ പദ്ധതികളെക്കുറിച്ച് അറിയാന്‍ അവന്‍ അവരുടെ അടുത്തേക്ക് പോകുന്നു. അവന്റെ സഹപ്രവര്‍ത്തകര്‍ക്ക് അവനുമായി ബന്ധപ്പെടാന്‍ കഴിയും.’

‘എന്നാല്‍ ധോണി വ്യത്യസ്തനായിരുന്നു. അവന്‍ ആരോടും സംസാരിച്ചില്ല. നിശബ്ദതയിലൂടെ ധോണി തന്റെ ചിന്തകള്‍ കളിക്കാരെ അറിയിച്ചു. ടീമംഗങ്ങളുമായി ആശയവിനിമയം നടത്തുന്ന അദ്ദേഹത്തിന്റെ ശൈലിയായിരുന്നു അത്’ ഹര്‍ഭജന്‍ പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”