ആ താരത്തിന്‍റെ ലെഗസി റെക്കോഡ് പുസ്തകങ്ങളുടെ താളുകളില്‍ ഒതുങ്ങുന്നതല്ല, മറിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുകയാണ്

ക്രിക്കറ്റ് എന്നത് സംഖ്യകളെ അടിസ്ഥാനമാക്കിയുള്ള ഒരു ഗെയിം ആണെങ്കിലും ആദം ക്രെയ്ഗ് ഗില്‍ക്രിസ്റ്റിന്റെ കാര്യത്തില്‍ റെക്കോര്‍ഡുകളും കണക്കുകളും കൊണ്ട് അളന്നാല്‍ ഈ പ്രതിഭയുടെ യാര്‍ഥര്‍ത്ഥ ആഴവും പരപ്പും നമ്മുക്ക് വ്യക്തമാക്കുകയില്ല. ഓരോ നൂറ്റാണ്ടിലും അങ്ങനെയിരിക്കുമ്പോള്‍ കായികരംഗത്ത് പല മാറ്റങ്ങള്‍ക്കും വഴിയൊരുക്കുന്ന വ്യക്തിത്വങ്ങള്‍ രംഗത്തെത്താറുണ്ട് അങ്ങനെ ഒരാളായിട്ടായിരുന്നു ഗില്ലി ടെസ്റ്റ് ക്രിക്കറ്റില്‍ വന്ന് അവതരിച്ചത്.

കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ ഒരു ബാറ്റിംഗ് പൊസിഷന്റെ മുഴുവന്‍ സ്വഭാവവും, അതില്‍ സ്‌കോറിന് റേറ്റ് എന്ന നിലയില്‍ സാധ്യമാകുന്നതിന്റെ പരിധികളും അദ്ദേഹം മാറ്റിമറിച്ചു. അക്കാലത്ത് സമകാലികര്‍ പോലും അദ്ദേഹത്തെ അനുകരിക്കാന്‍ തുടങ്ങിയിരുന്നു. അതുപോലെ എതിര്‍ ടീമിന്റെ ക്യാപ്റ്റനെ സംബന്ധിച്ചടത്തോളം ഏറ്റവും ദുര്ഘടമായായ ഘട്ടം അഞ്ചു വിക്കറ്റ് വീണതിനുശേഷം ഗില്‍ക്രിസ്‌റ് ക്രീസിലെത്തുപ്പോളായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 50 ആണോ? 450 ആണോ ? എന്നൊന്നും ഈ ഇടം കൈ ഫ്രീ-സ്വിംഗ് ചെയ്യുന്ന ബാറ്റെറെ അലട്ടുന്ന കാര്യങ്ങളായിരുന്നില്ല. മുന്‍ ക്രിക്കറ്റര്‍ റിച്ചി ബെനൗഡ് പറഞ്ഞത്, അദ്ദേഹം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച Clean hitter of a cricket ball അത് ഗില്ലിയാണ്. ഗില്ലി ഫോമില്‍ ബാറ്റുചെയ്യു്‌പോള്‍ പ്രതിരോധമാണ് ഏറ്റവും മികച്ച ആക്രമണം. ആ സമയത് തന്റെ കിറ്റ് ബാഗിലുള്ള ഷോട്ടുകള്‍ മുഴുവന്‍ എടുക്കുവായിരുന്നു. സ്പിന്‍ & ഫാസ്റ്റ് ഭേദമില്ലാതെ ബൗളേഴ്സിനെ ആക്രമിച്ചിരുന്നു.

ഒരു ചെറിയ സമയത്തിനുള്ളില്‍ മത്സരത്തിന്റെ ഗതി നിര്‍ണ്ണയിക്കാനുള്ള കഴിവും, അതോടൊപ്പം ബാറ്റര്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ഓസ്ട്രേലിയുടെ മികച്ച ടെസ്റ്റ് ടീം എന്ന മാറ്റത്തില്‍ ഒരു പക്ഷെ ടെസ്റ്റ് ചരിത്രത്തിലെ മികച്ച ടീം എന്നനിലയിലുള്ള മാറ്റത്തിന് എടുത്തു പറയത്തക്കവിധം സ്വാധിനം ചെലുത്തിയിട്ടുണ്ട് ആദം ഗില്‍ക്രിസ്‌റ്.

ഒരു അത്‌ലറ്റിക്കാരന്റെ മെയ്വഴക്കത്തോട് കൂടി അവിശ്വസനീയമായ ധരാളം ക്യാച്ചുകള്‍ എടുത്തിട്ടുള്ള ഈ വിക്കറ്റ് കീപ്പര്‍, ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ക്ക് ലോക റെക്കോര്‍ഡ് വരെ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും
ബാറ്റര്‍ എന്ന നിലയിലാകും നമ്മുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ടാകുക. അതിന് കാരണം ശ്വാസമടക്കികണ്ടിരുന്ന അനേകം ഇന്നിങ്സുകള്‍ നമ്മുക്ക് സമ്മാനിച്ചിട്ടുണ്ടത് കൊണ്ടാകാം. അതിലെല്ലാം ഉപരി ഗില്‍ക്രിസ്‌റ് ഒരു മാച്ച് വിന്നെറായിരുന്നു. ഗില്ലിയുടെ മികച്ച പ്രകടനങ്ങള്‍ ധരാളമുണ്ടങ്കിലും അവയില്‍ മനോഹരമായത് നൂറുകണക്കിന് കാണികളെ സാക്ഷിനിര്‍ത്തി ആഷസില്‍ 57 ബോളില്‍ പെര്‍ത്തില്‍ നേടിയ സെഞ്ചുറിയും ഓസ്‌ട്രേലിയുടെ വേഗതയേറിയ ഡബിള്‍ സെഞ്ചുറിയും ആകും.

മത്സരത്തിലെ പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യങ്ങളെ വിജയിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവ് ഉണ്ടായിരുന്നു, അതായിരുന്നു 2000 മുതല്‍ ഓസ്‌ട്രേലിയ ലോക ക്രിക്കറ്റിന്റെ നെറുകയില്‍ നില്‍ക്കാനുള്ള കാരണങ്ങളില്‍ ഒന്നെന്ന് നിസംശയം പറയാം..

ആദം ഗില്‍ക്രിസ്റ്റിനെ ക്രിക്കറ്റ് ലോകത്തെ ഒരു യഥാര്‍ത്ഥ പ്രതിഭയെന്ന തലത്തില്‍ വേറിട്ടു നിര്‍ത്തുന്നത്, അദ്ദേഹത്തിന്റെ കളിക്കളത്തിലെ നേട്ടങ്ങള്‍ മാത്രമല്ല, കളിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും മത്സരത്തിന്റെ തീവ്രത മനസ്സിലെടുക്കാതെയുള്ള മാന്യമായ പെരുമാറ്റങ്ങളുമായിരുന്നു. അദ്ദേഹത്തിന്റെ ഇത്തരത്തുള്ള പെരുമാറ്റങ്ങള്‍ സഹ ക്രിക്കറ്റ് താരങ്ങളില്‍ മാത്രമല്ല ആരാധകരില്‍ നിന്നും എതിരാളികളില്‍ നിന്നും ഒരുപോലെ ബഹുമാനം നേടികൊടുത്തു.

ഗില്‍ക്രിസ്റ്റിന്റെ ലെഗസി റെക്കോര്‍ഡ് പുസ്തകങ്ങളുടെ താളുകളില്‍ ഒതുങ്ങുന്നതല്ല, മറിച്ച് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുന്നു. വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നു, ധീരത, മികവ്, ധാര്‍മ്മികത എന്നിവ യോജിച്ച് ഒരു കായികത്തെ സമീപിച്ചാല്‍ കാലങ്ങളോളം ജനമസ്സില്‍ നിലകൊള്ളും എന്നതിന്റെ തെളിവാണ് ഗില്‍ക്രിസ്‌റ്.

ക്രിക്കറ്റിന്റെ മഹത്തായ ചരിത്രത്തില്‍, ആദം ഗില്‍ക്രിസ്റ്റിനോളം മായാത്ത മുദ്ര പതിപ്പിച്ചവര്‍ ചുരുക്കം. വിരമിച്ചു നാളുകള്‍ കഴിഞ്ഞിട്ടും ആരാധകരുടെ മനസ്സില്‍ ക്രിക്കറ്റ് ലോകത്തെ pure Gentleman ആയി അദ്ദേഹം നിലകൊള്ളുന്നു.

എഴുത്ത്: വിമല്‍ താഴത്തുവീട്ടില്‍

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ