മാറി മാറി വന്ന കിവീസ് നായകന്മാരുടെ വലംകൈ, ടെയ്‌ലറും എല്ലാം അവസാനിപ്പിക്കുകയാണ്

പ്രണവ് തെക്കേടത്ത്

എത്ര തവണ എഴുതിയിട്ടുണ്ടെന്നോ ഈ താരത്തെ കുറിച്ച് എത്ര മാത്രം പ്രിയ്യപ്പെട്ടവനാണെന്നോ ഇയാളെനിക്ക് ആരാധനയെക്കാള്‍ പ്രണയിച്ചു പോയ അപൂര്‍വം ക്രിക്കറ്റ് താരങ്ങളിലൊരാളായിരുന്നു റോസ് ടെയ്‌ലര്‍.

മറ്റൊരു ദേശത്തിന്റ ജേഴ്‌സിയില്‍ ഇറങ്ങുമ്പോഴും അയാള്‍ റന്‍സുകള്‍ സ്വന്തമാക്കുന്നത് കാണാന്‍ വല്ലാതെ കൊതിച്ച ആ ദിനങ്ങള്‍, അയാളുടെ ശതകങ്ങള്‍ മുഖത്ത് സമ്മാനിച്ച ആ പുഞ്ചിരി, ഒരു കശാപ്പുകാരനെ പോലെ വലത്തോട്ടൊന്ന് മാറി ലോകത്തെമ്പാടുമുള്ള ഗ്രൗണ്ടുകളിലെ ലെഗ് സൈഡ് സ്റ്റാന്‍ഡ്സിലേക്ക് അയാള്‍ പറത്തിയ ബോളില്‍ ലെഗ് സൈഡ് ബാറ്റിങ്ങിന്റെ മനോഹാരിത നുകര്‍ന്ന ആ ദിനങ്ങള്‍.

ബാംഗ്ലൂരിലെ ചിന്നസ്വാമിയിലെ ആരാധകര്‍ക്കിടയില്‍ അയാള്‍ ആഘോഷിക്കപെട്ട ഒരു കാലത്തിന്റെ ഓര്‍മ്മകള്‍, ഒന്നര പതിറ്റാണ്ടോളം കിവീസിന്റെ മധ്യനിര താങ്ങി നിര്‍ത്തിയ ആ ടീമിന്റെ ആവശ്യത്തിനനുസരിച്ച് കേളി ശൈലിയില്‍ മാറ്റം വരുത്തി.

മാറി മാറി വന്ന കിവീസ് നായകന്മാരുടെ വലം കൈ ആയി മാറിയ ടെയ്‌ലറും എല്ലാം അവസാനിപ്പിക്കുകയാണ്.. Happy Retirement life Ross.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി