Ipl

പൂജ്യത്തിന് പുറത്തായതിന് രാജസ്ഥാൻ ഉടമ മുഖത്തടിച്ചു, അത് അയാൾ മനപൂർവം ചെയ്തത് ആണോ എന്ന് സംശയമുണ്ട്; വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലർ

മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ തന്റെ ആത്മകഥയായ ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ പുറത്തിറക്കി, പുസ്തകം ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഈ വർഷം മാർച്ചിൽ നെതർലൻഡ്സിനെതിരെ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ടെയ്‌ലർ, ഇന്ത്യൻ പ്രീമിയർ ലീഗിലുടനീളം (ഐ‌പി‌എൽ) വിവിധ ഫ്രാഞ്ചൈസികളിൽ വലിയ പങ്ക് വഹിച്ച ഇന്ത്യയിൽ വളരെ ജനപ്രിയമായ പേരായിരുന്നു. രാജസ്ഥാൻ ഉടമസ്ഥൻ തന്നെ നാല് താൻ മുഖത്തടിച്ചതായി റോസ് ടെയ്‌ലർ  വെളിപ്പെടുത്തുന്നു.

16 വർഷം രാജ്യത്തെ സേവിക്കുകയും 18000-ലധികം റൺസ് തന്റെ ക്രെഡിറ്റിൽ സമ്പാദിക്കുകയും ചെയ്ത ശേഷം ടെയ്‌ലർ കളിയിൽ നിന്ന് വിരമിച്ചു. തനിക്ക് നേരിട്ട മോശം അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവെച്ച ടെയ്‌ലർ ഐ.പി.എൽ കാലത്തേ അനുഭവങ്ങളെക്കുറിച്ചും പറഞ്ഞു.

ശക്തമായല്ല അടിച്ചതെങ്കിലും അത് ശരിക്കും അടിച്ചതാണോ അതോ തമാശയായിരുന്നോ എന്ന് തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നും ടെയ്ലര്‍ പറയുന്നു.രാജസ്ഥാൻ മൊഹാലിയിൽ കിംഗ്‌സ് ഇലവൻ പഞ്ചാബുമായി കളിക്കുക ആയിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മത്സരത്തിലാണ് ടെയ്ലര്‍ എല്‍ബിഡബ്ല്യു ആയി പൂജ്യത്തിന് പുറത്തായത്. മത്സരശേഷം ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും താമസിക്കുന്ന ഹോട്ടലിന്റെ ടോപ്പിലെ ബാറില്‍ ഇരിക്കുകയായിരുന്നു. രാജസ്ഥാന്‍ നായകനായിരുന്ന ഷെയ്ന്‍ വോണും കാമുകിയായ ലിസ് ഹര്‍ളിയും ഈ സമയം അവിടെയുണ്ടായിരുന്നു. ആ സമയം രാജസ്ഥാൻ ഉടമ വർന്നിട്ട് നിന്നെ ഇത്ര കോടികൾ കൊടുത്ത് സ്വന്തമാക്കിയത് പൂജ്യത്തിന് പുറത്താകാൻ അല്ല എന്ന് പറഞ്ഞാണ് മുഖത്തടിച്ചത്.

അതിനുശേഷം അയാൾ ചിരിച്ചെങ്കിലും അത് അത്ര തമാശ ആയിട്ട് തനിക്ക് തോന്നുന്നില്ല എന്നാണ് റോസ് ടെയ്‌ലർ പറയുന്നത്.

Latest Stories

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ

225 മദ്രസകള്‍, 30 മസ്ജിദുകള്‍, 25 ദര്‍ഗകള്‍, ആറ് ഈദ്ഗാഹുകളും പൊളിച്ച് യോഗി; ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; അനധികൃത നിര്‍മാണമാണ് തകര്‍ത്തതെന്ന് വിശദീകരണം; വ്യാപക പ്രതിഷേധം