Ipl

പൂജ്യത്തിന് പുറത്തായതിന് രാജസ്ഥാൻ ഉടമ മുഖത്തടിച്ചു, അത് അയാൾ മനപൂർവം ചെയ്തത് ആണോ എന്ന് സംശയമുണ്ട്; വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലർ

മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ തന്റെ ആത്മകഥയായ ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ പുറത്തിറക്കി, പുസ്തകം ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഈ വർഷം മാർച്ചിൽ നെതർലൻഡ്സിനെതിരെ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ടെയ്‌ലർ, ഇന്ത്യൻ പ്രീമിയർ ലീഗിലുടനീളം (ഐ‌പി‌എൽ) വിവിധ ഫ്രാഞ്ചൈസികളിൽ വലിയ പങ്ക് വഹിച്ച ഇന്ത്യയിൽ വളരെ ജനപ്രിയമായ പേരായിരുന്നു. രാജസ്ഥാൻ ഉടമസ്ഥൻ തന്നെ നാല് താൻ മുഖത്തടിച്ചതായി റോസ് ടെയ്‌ലർ  വെളിപ്പെടുത്തുന്നു.

16 വർഷം രാജ്യത്തെ സേവിക്കുകയും 18000-ലധികം റൺസ് തന്റെ ക്രെഡിറ്റിൽ സമ്പാദിക്കുകയും ചെയ്ത ശേഷം ടെയ്‌ലർ കളിയിൽ നിന്ന് വിരമിച്ചു. തനിക്ക് നേരിട്ട മോശം അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവെച്ച ടെയ്‌ലർ ഐ.പി.എൽ കാലത്തേ അനുഭവങ്ങളെക്കുറിച്ചും പറഞ്ഞു.

ശക്തമായല്ല അടിച്ചതെങ്കിലും അത് ശരിക്കും അടിച്ചതാണോ അതോ തമാശയായിരുന്നോ എന്ന് തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നും ടെയ്ലര്‍ പറയുന്നു.രാജസ്ഥാൻ മൊഹാലിയിൽ കിംഗ്‌സ് ഇലവൻ പഞ്ചാബുമായി കളിക്കുക ആയിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മത്സരത്തിലാണ് ടെയ്ലര്‍ എല്‍ബിഡബ്ല്യു ആയി പൂജ്യത്തിന് പുറത്തായത്. മത്സരശേഷം ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും താമസിക്കുന്ന ഹോട്ടലിന്റെ ടോപ്പിലെ ബാറില്‍ ഇരിക്കുകയായിരുന്നു. രാജസ്ഥാന്‍ നായകനായിരുന്ന ഷെയ്ന്‍ വോണും കാമുകിയായ ലിസ് ഹര്‍ളിയും ഈ സമയം അവിടെയുണ്ടായിരുന്നു. ആ സമയം രാജസ്ഥാൻ ഉടമ വർന്നിട്ട് നിന്നെ ഇത്ര കോടികൾ കൊടുത്ത് സ്വന്തമാക്കിയത് പൂജ്യത്തിന് പുറത്താകാൻ അല്ല എന്ന് പറഞ്ഞാണ് മുഖത്തടിച്ചത്.

അതിനുശേഷം അയാൾ ചിരിച്ചെങ്കിലും അത് അത്ര തമാശ ആയിട്ട് തനിക്ക് തോന്നുന്നില്ല എന്നാണ് റോസ് ടെയ്‌ലർ പറയുന്നത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം