IPL 2025:നീ സ്ഥിരമായി പുകഴ്ത്തുന്ന ആൾ തന്നെയാണ് എന്നെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നത്, പൂജാരയുടെ വെളിപ്പെടുത്തൽ പറഞ്ഞ് ഭാര്യ പൂജ രംഗത്ത്; ഒപ്പം ആ ഒളിയമ്പും

2018-19 ലെ ഓസ്‌ട്രേലിയൻ ടെസ്റ്റ് പര്യടനത്തിന്റെ മധ്യത്തിൽ ‘ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ’ കാരണം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലുള്ള ഒരാൾ( സഹതാരം) തന്റെ ഭർത്താവിനെ പുറത്താക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയുടെ ഭാര്യ പൂജ വെളിപ്പെടുത്തി.

പൂജയുടെ ഏറ്റവും പുതിയ പുസ്തകമായ ‘ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്‌സ് വൈഫ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. പെർത്ത് ടെസ്റ്റിൽ ഇന്ത്യ തോറ്റ ശേഷം തന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടെന്നും ഡ്രസിങ് റൂമിലെ ഒരു അംഗം തന്നെ പുറത്താക്കാൻ ആഗ്രഹിച്ചിരുന്നു എന്നും പൂജാര മനസിലാക്കി. പരിക്കിന്റെ ബുദ്ധിമുട്ടുകളും, പിതാവിന്റെ ആശുപത്രി പ്രവേശനവും കാരണം വളരെ മോശപ്പെട്ട സമയത്തിലൂടെയാണ് തരാം ആ സമയം കടന്നുപോയത്.

പുജാരയെ പുറത്താക്കാൻ ഒരു വ്യക്തി ശ്രമിച്ചത് താൻ അറിഞ്ഞപ്പോൾ വൈകി പോയെന്നും പൂജ പറയുന്നു. പൂജാരയുടെ ജന്മദിനത്തിൽ ആ വ്യക്തി ബാറ്റ്സ്മാനെ ആശംസിച്ചുകൊണ്ട് ഒരു സന്ദേശം ഇട്ടിരുന്നു, താൻ അതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഭർത്താവ് നിശ്ശബ്ദനായിരുന്നു എന്നും അവർ ഓർത്തു. വാക്കുകൾ ഇങ്ങനെ-

” അയാളുടെ നിശബ്ദത കണ്ടപ്പോൾ ഞാൻ ചോദിച്ചു, എന്താണ് കുഴപ്പം? ഒരു കുഴപ്പവും ഇല്ലെന്ന് പൂജാര പറഞ്ഞു. ചേതേശ്വർ പൂർണ്ണമായും നിശബ്ദനായപ്പോൾ, അതിനർത്ഥം അവൻ എന്തോ മറച്ചുവെക്കുകയായിരുന്നു എന്നാണ് എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അത് ഒരു പതിവ് സംഭവമായിരുന്നു. കളിക്കളത്തിലെ ഗോസിപ്പുകളും രാഷ്ട്രീയവും ഞാൻ സാധാരണയായി മറ്റ് കളിക്കാരുടെ ഭാര്യമാരിൽ നിന്നാണ് പഠിച്ചത്, ഒരിക്കലും അദ്ദേഹത്തിൽ നിന്ന് ആയിരുന്നില്ല.”

“മറ്റുള്ള താരങ്ങൾ ടീമിലെ രഹസ്യങ്ങൾ അവരുടെ ഭാര്യമാരോട് പറയുമായിരുന്നു. എന്നാൽ പൂജാര അങ്ങനെ ആയിരുന്നില്ല. തന്റെ പ്രൊഫഷണൽ ജീവിതം ഒഴികെ മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ അവൻ തയ്യാറായിരുന്നു. തന്റെ ചുറ്റുമുള്ള ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമോ എന്ന് പോലും ഞാൻ ചിന്തിച്ചുപോകുന്ന സമയങ്ങളുണ്ടായിരുന്നു,” അവർ കൂട്ടിച്ചേർത്തു.

തുടർന്ന് പൂജ ഇങ്ങനെ പറഞ്ഞു:

“പക്ഷേ ആ സാഹചര്യത്തിൽ, ഞാൻ വിട്ടുകൊടുത്തില്ല. എന്താണ് പ്രശ്നം എന്ന് പറയാതെ വിടില്ല എന്ന മട്ടിലായി ഞാൻ. അതോടെ അയാൾ പറഞ്ഞു ‘ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം എന്നെ ടീമിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്ന ആളെയാണ് നീ എപ്പോഴും  പുകഴ്ത്തുക” പൂജാര ഇത് പറഞ്ഞപ്പോൾ എനിക്ക് സകടമായി ‘എന്തുകൊണ്ടാണ് നിങ്ങൾ എന്നോട് നേരത്തെ പറയാത്തത്? എന്തുകൊണ്ടാണ് നിങ്ങൾ ഒറ്റയ്ക്ക് അതിലൂടെ കടന്നുപോയത്?’ ഇതൊക്കെ ഞാൻ സങ്കടത്തിൽ പൂജയോട് പറഞ്ഞപ്പോൾ ഇതൊന്നും സാരമില്ല ഇതൊക്കെ സാധാരണ സംഭവിക്കുന്നത് ആണെന്ന് മാത്രം അയാൾ പറഞ്ഞു. ഇത് കൂടാതെ ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും ഉപദേശവും നൽകി.” പൂജ പറഞ്ഞു.

എന്തായാലും ആ മത്സരത്തിന് ശേഷം അടുത്ത രണ്ട് മത്സരങ്ങളിലും പൂജാര തുടർച്ചയായി സെഞ്ച്വറികൾ നേടി, രണ്ടിലും ഇന്ത്യ വിജയിച്ച് പരമ്പരയും സ്വന്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ