ഞങ്ങൾക്ക് ഉള്ളത് ചെറുപ്പക്കാരും പരിചയസമ്പത്ത് ഇല്ലാത്തവരുമായ ബോളർമാർ എന്ന് മുംബൈ നായകൻ, ടീമിൽ ഉള്ളത് ബുംറയും ചൗളയും കോറ്റ്‌സിയും; മോശം പെരുമാറ്റത്തിന്റെ മറ്റൊരു വിഡിയോയും പുറത്ത്, ഹാർദിക് വീണ്ടും വിവാദത്തിൽ

ഐപിഎൽ 2024-ൽ മുംബൈ ഇന്ത്യൻസ് (എംഐ) മറ്റൊരു മത്സരത്തിൽ കൂടി പരാജയപ്പെട്ടു ആദ്യ മത്സരം തോറ്റപ്പോൾ തന്നെ എയറിലായ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മേൽ ഈ തോൽവി കൂടി വന്നതോടെ സമ്മർദ്ദം ഇരട്ടിയാകുന്നു. മുംബൈ നായകനായി ടീമിലേക്ക് ഉള്ള റീ എൻട്രി വന്നപ്പോൾ തന്നെ ഹാർദിക് മുംബൈ ആരാധകർക്ക് മുന്നിൽ വില്ലനായതാണ്. രോഹിത് ശർമ്മയോടുള്ള മോശം പെരുമാറ്റവും, സഹതാരങ്ങളോടുള്ള രീതികൾ എല്ലാം കാരണവും വെറുക്കപെട്ടവനായ താരം തോൽവികൾ തുടർകഥ ആയതോടെ എന്ത് പറയണം

ടൂർണമെന്റ് ചരിത്രത്തിലെ റെക്കോർഡ് പുസ്തകത്തിലെ ടീം റെക്കോഡുകൾ പലതും തിരുത്തി കുറിക്കപെട്ട പോരിൽ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്നത്. മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 277 റൺസ് പിന്തുടർന്ന മുംബൈ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. 34 പന്തിൽ 64 റൺസ് എടുത്ത തിലക് വർമയും 13 പന്തിൽ 34 റൺസ് എടുത്ത ഇഷാൻ കിഷനും അവസാനം ഇറങ്ങി 22 പന്തിൽ 42 നേടിയ ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല.

ഹൈദരാബാദ് ഉയർത്തിയ വലിയ സ്കോറിന് മുന്നിൽ ഭയക്കാതെ കളിക്കുന്ന മുംബൈ ഇന്ത്യൻസിനെയാണ് കാണാൻ സാധിച്ചത്. ടോപ്പ് ഓർഡറിൽ നിന്ന് ഇറങ്ങിയ താരങ്ങൾ എല്ലാം വളരെ വേഗത്തിൽ കളിച്ചെങ്കിലും ആ സമയത്ത് ആസ്കിങ് റേറ്റ് വളരെയധികം കൂടുതൽ ആയിരുന്നു. ഹൈദരാബാദിന്റെ ഇന്നിങ്സിൽ ആകട്ടെ 3 താരങ്ങൾ തങ്ങൾക്ക് കിട്ടിയ മികച്ച തുടക്കം അർദ്ധ സെഞ്ചുറികൾ ആക്കി മാറ്റുകയും ചെയ്തു.

മുൻ SRH കോച്ച് ടോം മൂഡി, ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ എന്നിവരുൾപ്പെടെ നിരവധി ക്രിക്കറ്റ് വിദഗ്‌ദ്ധർക്ക് എയ്‌സ് പേസർ ജസ്പ്രീത് ബുംറയെ എന്തുകൊണ്ടാണ് ഹൈദരാബാദ് സ്കോറിങ് ഉയർന്ന് നിന്നപ്പോൾ പോലും അവസരം കൊടുക്കാത്തത് എന്ന ചോദ്യമായിരുന്നു പറയാൻ ഉണ്ടായിരുന്നായ. ബുധനാഴ്ച 4 ഓവറിൽ നിന്ന് 36 റൺസ് മാത്രം വഴങ്ങിയ ബുംറ ആയിരുന്നു മുംബൈയുടെ മികച്ച ബോളർ. ഒറ്റ അക്കത്തിൽ ഇക്കോണമിയുമായി അവസാനിപ്പിച്ച ഏക മുംബൈ ബോളറും അദ്ദേഹം മാത്രമായിരുന്നു

മത്സരത്തിൽ എംഐ 31 റൺസിന് തോറ്റതോടെ സോഷ്യൽ മീഡിയയിൽ മീമുകൾ ഒഴുകി. ഗുജറാത്ത് ടൈറ്റൻസ് വിട്ട് മുംബൈയിലേക്ക് മടങ്ങിവരാനുള്ള തീരുമാനം തെറ്റായി പോയി എന്ന് പലരും അദ്ദേഹത്തെ ഓർമിപ്പിച്ചു. രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്നും ഒഴിവാക്കിയ മുംബൈ നടപടിയെയും പലരും ചോദ്യം ചെയ്തു. മത്സരം തോറ്റ ശേഷവും അനാവശ്യമായി കൂൾ ആകാൻ ശ്രമിച്ച് ചെറിയ ചിരിയോടെ നിന്ന മുംബൈ നായകന്റെ ചിത്രവും ട്രോളുകളിൽ നിറഞ്ഞു. കൂടാതെ മലിംഗയും പൊള്ളാർഡും സംസാരിച്ച സമയത്ത് മലിംഗയോട് കസേരയിൽ നിന്ന് എഴുനേറ്റ് മാറി ഇരിക്കാൻ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ രീതിയിൽ ഉള്ള പെരുമാറ്റവും കൊണ്ട് രക്ഷപെടാൻ പറ്റില്ല എന്നാണ് ആരാധകർ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ