മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി അൽ നാസറിലേക്ക് സൈൻ ചെയ്തതിന് ശേഷം സൗദി അറേബ്യയിലെ ആദ്യ മത്സരത്തിൽ തന്നെ ഗംഭീര പ്രകടനമാണ് നടത്തിയത്. വ്യാഴാഴ്ച ലയണൽ മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്‌നെതിരെ (PSG) നടന്ന സൗഹൃദ മത്സരത്തിൽ സൗദി ഓൾ സ്റ്റാർ ഇലവനായി പോർച്ചുഗീസ് സൂപ്പർതാരം മികച്ച പ്രകടനമാണ് നടത്തി. 60 ആം മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങുന്നത് വരെ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മാന് ഓഫ് ദി മാർച്ച് അവാർഡ് നേടിയത്.
സൗദി ഓൾ സ്റ്റാർ ഇലവൻ 4-5 മാർജിനിൽ തോറ്റെങ്കിലും, റൊണാൾഡോ ഏറെ നാളുകൾക്ക് ശേഷം ഗംഭീര പ്രകടനമാണ് നടത്തിയത്. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ചില നീക്കങ്ങൾ ഒകെ കളിക്കളത്തിൽ സൂപ്പർ താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുകയും ചെയ്തു.
തകർപ്പൻ പ്രകടനത്തിലൂടെ റൊണാൾഡോ വീണ്ടും തന്റെ വിമർശകരെ തകർത്തെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ക്രിക്കറ്റ് താരം കണക്കുകൂട്ടുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പോർച്ചുഗീസ് താരം മനോഹരമായ ഒരു ട്വീറ്റും പങ്കുവെച്ചു.
“ഇപ്പോഴും 38ആം വയസ്സിൽ ഏറ്റവും ഉയർന്ന നിലയിലാണ് അദ്ദേഹം കളിക്കുന്നത്. യൂറോപ്പിലെ മുൻനിര ക്ലബ്ബുകളിലൊന്നിനെതിറീ അദ്ദേഹം ഈ പ്രായത്തിലും മികച്ച പ്രകടനം നടത്തുന്നു. കുറച്ച് ദിവസത്തേക്ക് ഇനി വിമർശകർ മിണ്ടില്ല അയാളുടെ കാര്യത്തിൽ.”
അതേസമയം, മുൻ റയൽ മാഡ്രിഡ് താരത്തെ കോഹ്‌ലി പ്രശംസിക്കുന്നത് ഇതാദ്യമല്ല. 2022 ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം റൊണാൾഡോയെ “എക്കാലത്തെയും മികച്ചവൻ” എന്ന് അദ്ദേഹം വാഴ്ത്തി, ഒരുപക്ഷേ അദ്ദേഹത്തിന്റെ അവസാനത്തെ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റ് ആയിരുന്നു അത്.