കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കുന്ന ആ ഓളം കേരളത്തിൽ ഫുട്‍ബോളിനെ മറ്റൊരു തലത്തിൽ എത്തിച്ചു, ക്രിക്കറ്റിന് പ്രചാരം കൂട്ടാൻ കേരളത്തിൽ അത് സംഭവിക്കണം: മുത്തയ്യ മുരളീധരൻ

കേരളത്തിൽ ക്രിക്കറ്റിനെക്കാൾ ജനപ്രിയമായ കായിക വിനോദമായി ഫുട്ബോളിനെ കണ്ടതിനാൽ, ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) കേരളത്തിൽ ടീം വേണമെന്ന് ശ്രീലങ്കയുടെ ഇതിഹാസം മുത്തയ്യ മുരളീധരൻ ആഗ്രഹിക്കുന്നു. ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ മാത്രം ആയുസ് ഉണ്ടായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് ടീമിന്റെ ഭാഗം ആയി താൻ കളിച്ചതും പിന്നീട് ആ ടീം പിരിച്ചുവിട്ടത് തനിക്ക് നിരാശ ഉണ്ടാക്കിയെന്നും താരം പറഞ്ഞു.

ഐഎസ്എല്ലിലെ അതേ ആവേശം ക്രിക്കറ്റിനും വേണമെന്നും അതിനൊരു ടീം അത്യാവശ്യം ആണെന്നും പറഞ്ഞ മുരളീധരൻ കൊച്ചി ടസ്‌കേഴ്‌സ് ടീമിലുണ്ടായിരുന്ന കാലം ഓർത്ത് പറഞ്ഞത് ഇങ്ങനെ:

“കേരളത്തിൽ ഫുട്‍ബോളാണ് പ്രധാനം. ഞാൻ കൊച്ചി ടസ്‌കേഴ്‌സിനായി കളിക്കുമ്പോൾ ഇപ്പോൾ കാലം ഇപ്പോൾ ഓർക്കുന്നു. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് പോലുള്ള ക്ലബ്ബുകൾ മുന്നോട്ട് വന്ന് സംസ്ഥാനത്ത് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കണം. ഒരു മികച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.” മുരളീധരൻ പറഞ്ഞു.

തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനോട് ക്രിക്കറ്റ് അധികാരികളിൽ സമ്മർദ്ദം ചെലുത്തണമെന്നും കേരളത്തിനായി ഐപിഎൽ ടീമിനെ ലഭിക്കണമെന്നും ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരം ആവശ്യപ്പെട്ടു.

“2011ൽ ഒരു വർഷം മാത്രമാണ് കേരള ടീം ഉണ്ടായിരുന്നത്. അത് കേരള ക്രിക്കറ്റിന് നിർഭാഗ്യകരമായിരുന്നു. കാരണം ഐപിഎൽ ടീമുണ്ടെങ്കിൽ സംസ്ഥാനത്തെ ക്രിക്കറ്റ് താരങ്ങൾക്ക് അവസരം കിട്ടും. കേരളത്തിനായി ഒരു ഐപിഎൽ ടീമിനെ കണ്ടെത്താൻ ടിസിസി സംസ്ഥാനത്തെ ക്രിക്കറ്റ് അധികാരികളിൽ സമ്മർദ്ദം ചെലുത്തണം,” മുരളീധരൻ കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ