ജയ് ജയ് ജയ്‌സ്വാൾ, ശിവം ദുബെ ഷോ; തവിടുപൊടിയായി അഫ്ഗാനിസ്ഥാൻ, ഇന്ത്യക്ക് പരമ്പര

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് തകർപ്പൻ ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 6 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. അഫ്ഗാൻ ഉയർത്തിയ താരതമ്യേന മികച്ച വിജയലക്ഷ്യം വളരെ എളുപ്പത്തിൽ പിന്തുടർന്ന ഇന്ത്യയെയാണ് ഇന്ന് കാണാൻ സാധിച്ചത്. അർദ്ധ സെഞ്ചുറികൾ നേടിയ ജയ്‌സ്വാളിന്റെയും ശിവം ദുബയുടെയും മികവിലാണ് ഇന്ത്യ വിജയവര കടന്നതും പരമ്പര സ്വന്തമാക്കിയതും. ജയ്‌സ്വാൾ 34 പന്തിൽ 68 റൺ നേടി മടങ്ങിയപ്പോൾ ദുബെ 32 പന്തിൽ 65 റൺസ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനിസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടികളാണ് കിട്ടിയത്. 150 റൺസ് പോലും എടുക്കില്ലെന്ന കരുതിയ അഫ്ഗാനെ രക്ഷിച്ചത് 57 റൺസ് നേടിയ സൂപ്പർതാരം ഗുൽബാദിൻ നെയ്ബാന്റെ ഇന്നിങ്‌സാണ്. കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ഓപ്പണിങ് കൂട്ടുകെട്ട് അഫ്ഗാനെ കൂറ്റൻ സ്കോറിലേക്ക് എത്തിക്കുമെന് കരുതിയ സമയത്താണ് സ്‌കോർബോർഡിൽ 20 റൺസുള്ളപ്പോൾറഹ്മാനുള്ള ഗുർബാസിനെ (14) മടക്കി ബിഷ്‌ണോയ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. അധികം വ്യക്‌തി തന്നെ സഹ ഓപ്പണർ ഇബ്രാഹിം സദ്രാനേയും (8) അഫ്ഗാന് നഷ്ടമായി. മൂന്നാം നമ്പറിൽ ഇറങ്ങിയ ഗുൽബാദിൻ ബാറ്റിംഗ് അനുകൂല സാഹചര്യം മുതലാക്കി കത്തിക്കയറി. എന്നാൽ അർദ്ധ സെഞ്ച്വറി പിന്നിട്ട അദ്ദേഹത്തെ അക്‌സർ പട്ടേൽ മടക്കി.

പിന്നാലെ വന്ന മുഹമ്മദ് നബി (14) വലിയ സംഭാവന നൽകാതെ മടങ്ങി. ചെറിയ സ്‌കോറിൽ ഒതുക്കപ്പെടുമോ എന്ന് ഭയന്ന അവരെ നജീബുള്ള സദ്രാൻ (23), കരീം ജനത് (20), മുജീബ് ഉർ റഹ്മാൻ (21) എന്നിവരുടെ ചെറിയ സംഭാവനകൾ 170 കടത്താൻ സഹായിച്ചു.ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയ്, അക്‌സർ പട്ടേൽ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബോളിങ് അനുകൂല ട്രാക്ക് അല്ലാതിരുന്നിട്ട് കൂടിയ 4 ഓവറിൽ 17 റൺ വഴങ്ങി അക്‌സർ പട്ടേലിന്റെ രണ്ട് വിക്കറ്റ് പ്രകടനം എടുത്ത് പറയേണ്ടതാണ് .

ഇന്ത്യൻ മറുപടി നിരാശപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു. കഴിഞ്ഞ മത്സരത്തിൽ റൺ ഔട്ട് ആയി പൂജ്യനായി മടങ്ങിയ രോഹിത് ഇത്തവണ ആദ്യ ഓവറിൽ തന്നെ റൺ ഒന്നും എടുക്കാതെ ബൗൾഡായി മടങ്ങി. പകരമെത്തിയ കോഹ്‌ലി അറ്റാക്കിങ് മോഡിൽ ആയിരുന്നു. ജയ്‌സ്വാളിനൊപ്പം തകർപ്പൻ അടികളിലൂടെ സ്കോർ മുന്നോട്ട് കൊണ്ടുപോയ കോഹ്‌ലി 16 പന്തിൽ 29 റൺ നേടിയാണ് മടങ്ങിയത്. കോഹ്‌ലി പോയപ്പോൾ വന്ന ദുബെ ആകട്ടെ വേഗം മത്സരം തീർക്കാനുള്ള ആവേശത്തിൽ ആയിരുന്നു. ജയ്‌സ്വാളും ദുബൈയും യദേഷ്ടം ബൗണ്ടറികൾ അടിച്ച് മുന്നേറിയപ്പോൾ അഫ്ഗാൻ ബോളർമാർ കാഴ്ചക്കാരായി. ഇരുവരും റൺ അടിക്കാൻ മത്സരിച്ചപ്പോൾ വളരെ വേഗം സ്കോർ ബോർഡ് കുതിച്ചു. ജയ്‌സ്വാൾ മടങ്ങിയ ശേഷം പിന്നാലെ എത്തിയ ജിതേഷ് ശർമ്മ പൂജ്യനായി മടങ്ങിയപ്പോൾ റിങ്കു സിങ് 9 സാക്ഷി നിർത്തി ശിവം ദുബെ തുടർച്ചയായ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയും കുറിച്ച് ഇന്ത്യയെ ജയിപ്പിച്ചു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ