ജയ് ജയ് ജയ്‌സ്വാൾ, ശിവം ദുബെ ഷോ; തവിടുപൊടിയായി അഫ്ഗാനിസ്ഥാൻ, ഇന്ത്യക്ക് പരമ്പര

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് തകർപ്പൻ ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 6 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. അഫ്ഗാൻ ഉയർത്തിയ താരതമ്യേന മികച്ച വിജയലക്ഷ്യം വളരെ എളുപ്പത്തിൽ പിന്തുടർന്ന ഇന്ത്യയെയാണ് ഇന്ന് കാണാൻ സാധിച്ചത്. അർദ്ധ സെഞ്ചുറികൾ നേടിയ ജയ്‌സ്വാളിന്റെയും ശിവം ദുബയുടെയും മികവിലാണ് ഇന്ത്യ വിജയവര കടന്നതും പരമ്പര സ്വന്തമാക്കിയതും. ജയ്‌സ്വാൾ 34 പന്തിൽ 68 റൺ നേടി മടങ്ങിയപ്പോൾ ദുബെ 32 പന്തിൽ 65 റൺസ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനിസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടികളാണ് കിട്ടിയത്. 150 റൺസ് പോലും എടുക്കില്ലെന്ന കരുതിയ അഫ്ഗാനെ രക്ഷിച്ചത് 57 റൺസ് നേടിയ സൂപ്പർതാരം ഗുൽബാദിൻ നെയ്ബാന്റെ ഇന്നിങ്‌സാണ്. കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ഓപ്പണിങ് കൂട്ടുകെട്ട് അഫ്ഗാനെ കൂറ്റൻ സ്കോറിലേക്ക് എത്തിക്കുമെന് കരുതിയ സമയത്താണ് സ്‌കോർബോർഡിൽ 20 റൺസുള്ളപ്പോൾറഹ്മാനുള്ള ഗുർബാസിനെ (14) മടക്കി ബിഷ്‌ണോയ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. അധികം വ്യക്‌തി തന്നെ സഹ ഓപ്പണർ ഇബ്രാഹിം സദ്രാനേയും (8) അഫ്ഗാന് നഷ്ടമായി. മൂന്നാം നമ്പറിൽ ഇറങ്ങിയ ഗുൽബാദിൻ ബാറ്റിംഗ് അനുകൂല സാഹചര്യം മുതലാക്കി കത്തിക്കയറി. എന്നാൽ അർദ്ധ സെഞ്ച്വറി പിന്നിട്ട അദ്ദേഹത്തെ അക്‌സർ പട്ടേൽ മടക്കി.

പിന്നാലെ വന്ന മുഹമ്മദ് നബി (14) വലിയ സംഭാവന നൽകാതെ മടങ്ങി. ചെറിയ സ്‌കോറിൽ ഒതുക്കപ്പെടുമോ എന്ന് ഭയന്ന അവരെ നജീബുള്ള സദ്രാൻ (23), കരീം ജനത് (20), മുജീബ് ഉർ റഹ്മാൻ (21) എന്നിവരുടെ ചെറിയ സംഭാവനകൾ 170 കടത്താൻ സഹായിച്ചു.ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയ്, അക്‌സർ പട്ടേൽ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബോളിങ് അനുകൂല ട്രാക്ക് അല്ലാതിരുന്നിട്ട് കൂടിയ 4 ഓവറിൽ 17 റൺ വഴങ്ങി അക്‌സർ പട്ടേലിന്റെ രണ്ട് വിക്കറ്റ് പ്രകടനം എടുത്ത് പറയേണ്ടതാണ് .

ഇന്ത്യൻ മറുപടി നിരാശപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു. കഴിഞ്ഞ മത്സരത്തിൽ റൺ ഔട്ട് ആയി പൂജ്യനായി മടങ്ങിയ രോഹിത് ഇത്തവണ ആദ്യ ഓവറിൽ തന്നെ റൺ ഒന്നും എടുക്കാതെ ബൗൾഡായി മടങ്ങി. പകരമെത്തിയ കോഹ്‌ലി അറ്റാക്കിങ് മോഡിൽ ആയിരുന്നു. ജയ്‌സ്വാളിനൊപ്പം തകർപ്പൻ അടികളിലൂടെ സ്കോർ മുന്നോട്ട് കൊണ്ടുപോയ കോഹ്‌ലി 16 പന്തിൽ 29 റൺ നേടിയാണ് മടങ്ങിയത്. കോഹ്‌ലി പോയപ്പോൾ വന്ന ദുബെ ആകട്ടെ വേഗം മത്സരം തീർക്കാനുള്ള ആവേശത്തിൽ ആയിരുന്നു. ജയ്‌സ്വാളും ദുബൈയും യദേഷ്ടം ബൗണ്ടറികൾ അടിച്ച് മുന്നേറിയപ്പോൾ അഫ്ഗാൻ ബോളർമാർ കാഴ്ചക്കാരായി. ഇരുവരും റൺ അടിക്കാൻ മത്സരിച്ചപ്പോൾ വളരെ വേഗം സ്കോർ ബോർഡ് കുതിച്ചു. ജയ്‌സ്വാൾ മടങ്ങിയ ശേഷം പിന്നാലെ എത്തിയ ജിതേഷ് ശർമ്മ പൂജ്യനായി മടങ്ങിയപ്പോൾ റിങ്കു സിങ് 9 സാക്ഷി നിർത്തി ശിവം ദുബെ തുടർച്ചയായ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയും കുറിച്ച് ഇന്ത്യയെ ജയിപ്പിച്ചു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു