IPL 2026: ക്ഷമ നശിച്ചോ....; ജഡേജ-കറൻ-സാംസൺ വ്യാപാര കരാർ ഇവിടെ വരെ, പുതിയ റിപ്പോർട്ട് ഇങ്ങനെ

രവീന്ദ്ര ജഡേജ-സാം കറൻ-സഞ്ജു സാംസൺ വ്യാപാരം ഇപ്പോഴും പൂർത്തിയായിട്ടില്ലെങ്കിലും ശരിയായ പാതയിലാണെന്ന് റിപ്പോർട്ട്. ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വ്യാപാരം ഔപചാരികമാക്കാൻ ഇനിയും 48 മണിക്കൂർ എടുക്കും. അതായത് കൈമാറ്റം ഔദ്യോഗികമാക്കുന്നതിനും അറിയുന്നതിനും നവംബർ 15 വരെ ആരാധകർ കാത്തിരിക്കണം.

ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ (ബി.സി.സി.ഐ) ഇതിൽ ഇടപെടേണ്ടതുണ്ടെന്നും തിങ്കളാഴ്ച (നവംബർ 10) വൈകുന്നേരം വരെ ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ഐ.പി.എല്ലിനെയോ ബി.സി.സി.ഐ.യെയോ ഈ വിഷയം അറിയിച്ചിട്ടില്ലെന്നും മനസ്സിലാക്കുന്നു. ഈ വിഷയം ഇതുവരെ ഇരു ഫ്രാഞ്ചൈസികളും തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ക്രിക്ക്ബസിനോട് പറഞ്ഞു. രണ്ട് ഫ്രാഞ്ചൈസികളിലൊന്നിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചു.

“മൂന്ന് കളിക്കാരിൽ നിന്നും സമ്മതം നേടുകയും താൽപ്പര്യപ്രകടന പ്രക്രിയ ആരംഭിക്കുകയും ചെയ്തു. മൂവരും ഡോട്ട്ഡ് ലൈനിൽ ഒപ്പിട്ടിട്ടുണ്ട്, എന്നാൽ ഈ പ്രക്രിയ അവസാനിക്കാൻ കുറച്ച് സമയമെടുക്കും, “ഒരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമങ്ങൾ അനുസരിച്ച്, ‌ട്രേഡ് ചെയ്യുന്ന കളിക്കാരൻ ഒരു വിദേശ ക്രിക്കറ്റ് കളിക്കാരനാണെങ്കിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യമാണ്. ഈ സാഹചര്യത്തിൽ, മൂന്ന് കളിക്കാരിൽ ഒരാൾ സാം കറൻ ആയതിനാൽ, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ഈ പ്രക്രിയയുടെ ഭാഗമാകേണ്ടതുണ്ട്.

വ്യാപാരം ആരംഭിക്കാൻ അതിന് തയ്യാറുള്ള ഒരു ടീം താൽപ്പര്യപ്രകടനം രേഖപ്പെടുത്തുകയും അത് ബി.സി.സി.ഐക്ക് സമർപ്പിക്കുകയും വേണം. അതേ തുടർന്നാണ് ബന്ധപ്പെട്ട ഫ്രാഞ്ചൈസികളുമായി ഇത് ചർച്ചയിൽ വരും. നടപടിക്രമം 48 മണിക്കൂർ എടുക്കും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ