മത്സരം മാറ്റിമറിച്ച 'ചൂതാട്ടം', ആ നീക്കത്തിന് കരുത്ത് പകര്‍ന്നതെന്ത്?; വെളിപ്പെടുത്തി സൂര്യകുമാര്‍

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ നിര്‍ണായകമായ 19-ാം ഓവര്‍ റിങ്കു സിംഗിന് നല്‍കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. റിങ്കുവിന്റെ വലംകൈ ഓഫ് സ്പിന്‍ സാഹചര്യങ്ങള്‍ക്ക് നന്നായി യോജിച്ചതാണെന്നും പരമ്പരയിലുടനീളം റിങ്കു നെറ്റ്സില്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും സൂര്യ വിശദീകരിച്ചു.

20-ാം ഓവറിന്റെ തീരുമാനം നേരായതായിരുന്നു. എന്നാല്‍ 19-ാം ഓവര്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. സിറാജിനും മറ്റു ചിലര്‍ക്കും ഓവര്‍ ബാക്കിയുള്ളപ്പോള്‍, ആ ഓവര്‍ എറിയാന്‍ റിങ്കുവാണ് അനുയോജ്യമെന്ന് എനിക്ക് തോന്നി. പരിശീലന സെഷനുകളില്‍ റിങ്കുവിന്റെ ബോളിംഗ് നിരീക്ഷിച്ചാണ് ഞാന്‍ ആ തീരുമാനം എടുത്തത്. ആത്യന്തികമായി, ഇത് ശരിയായ കോളാണെന്ന് ഞാന്‍ വിശ്വസിച്ചു.

19-ാം ഓവര്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് ഈ നിര്‍ണായക ഓവര്‍ ഞാന്‍ റിങ്കുവിനെ ഏല്‍പ്പിച്ചത്. ഇടംകൈയ്യന്‍ ബാറ്ററുമായി വലംകൈയ്യന്‍ ബോളിംഗ് പലപ്പോഴും കടുത്ത മത്സരം നടത്താറുണ്ട്. ഭാഗ്യവശാല്‍, റിങ്കു അവസരത്തിനൊത്ത് ഉയര്‍ന്നു, അവന്റെ ഡെലിവറികള്‍ സമര്‍ത്ഥമായി നിര്‍വ്വഹിക്കുകയും എന്റെ ജോലി എളുപ്പമാക്കുകയും ചെയ്തു. ഇപ്പോള്‍, എനിക്ക് കൂടുതല്‍ വിശ്വസനീയമായ ബോളിംഗ് ഓപ്ഷനുണ്ട്- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

പരിചയസമ്പന്നനായ സിറാജിനു ഒരോവര്‍ ബാക്കിയുണ്ടായിട്ടും 19ാം ഓവര്‍ അദ്ദേഹത്തിനു സൂര്യ നല്‍കിയില്ല. സിറാജിനെ അവസാന സ്പെല്ലിനു വിളിക്കാതെ 19ാം ഓവര്‍ പാര്‍ട്ട്ടൈം ബോളറായ റിങ്കു സിങിനു സൂര്യ നല്‍കുകയായിരുന്നു. ഇതു കളി തന്നെ മാറ്റി മറിക്കുകയും ചെയ്തു. വെറും മൂന്നു റണ്‍സാണ് ഈ ഓവറില്‍ റിങ്കു വിട്ടുകൊടുത്തത്. ക്രീസില്‍ നിലുയുറപ്പിച്ച കുശാല്‍ പെരേര (46), പുതുതായെത്തിയ രമേഷ് മെന്‍ഡിസ് (3) എന്നിവരെ താരം പുറത്താക്കുകയും ചെയ്തു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി