കട്ട പാരയും എടുത്ത് കക്കാൻ പോകുന്നതാണ് അമ്പയർ ഇതിലും നല്ലത് എന്ന് ആരാധകർ, കട്ട കലിപ്പിൽ സംഗക്കാര ചെയ്തത് ഇങ്ങനെ; കാർത്തിക്കിന്റെ 'വിക്കറ്റ്' വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 എലിമിനേറ്ററിനിടെ ടെലിവിഷൻ അമ്പയർ അനിൽ ചൗധരി എടുത്ത എൽബിഡബ്ല്യൂ തീരുമാനം വമ്പൻ വിവാദത്തിന് കാരണമായി.

ആർസിബിയുടെ ഇന്നിംഗ്‌സിൻ്റെ 15-ാം ഓവറിൽ അവേഷ് ഖാൻ്റെ പന്തിൽ ദിനേശ് കാർത്തിക്ക് പുറത്താകുന്നു. മറുവശത്ത് തൻ്റെ പങ്കാളിയായ മഹിപാൽ ലോംറോറുമായി കൂടിയാലോചിച്ച ശേഷം റിവ്യൂ എടുക്കാൻ കാർത്തിക്ക് തീരുമാനിക്കുന്നു. ക്ലിയർ വിക്കറ്റ് ആയിട്ടും കാർത്തിക്കിന് അനുകൂലം ആയിട്ടുള്ള തീരുമാനം ആണ് ടെലിവിഷൻ അമ്പയർ എടുത്തത്. ബാറ്റ് ബോളിൽ അല്ല മറിച്ച് പാഡിൽ ആണ് ടച്ച് ചെയ്തതെന്ന് മനസിലാകുമെങ്കിലും ബാറ്റ് ബോളിലാണ് ആദ്യം കൊണ്ടത് എന്ന നിഗമനത്തിലായിരുന്നു അമ്പയർ.

തീരുമാനത്തെ കമൻ്റേറ്റർമാർ വിമർശിച്ചപ്പോൾ, രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര തീരുമാനത്തിൽ അസ്വസ്ഥനായി അമ്പയറുമാരോട് അത് ചോദ്യം ചെയ്യാൻ പോകുന്ന ദൃശ്യങ്ങളും വൈറലായി.

സംഭവം നടക്കുമ്പോൾ 0 റണ്ണിൽ ആയിരുന്ന കാർത്തിക്കിനെ 13 പന്തിൽ 11 റൺസെടുത്ത് 19-ാം ഓവറിൽ ആവേശ് പുറത്താക്കി. അതേസമയം ബാറ്റിംഗ് അത്ര അനായാസം അല്ലാത്ത ട്രാക്കിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ 172 റൺസാണ് നേടിയത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും