സ്ഥിരമായി നോ ബോളുകൾ എറിഞ്ഞ താരത്തോട് തെറ്റ് ആവർത്തിക്കരുതെന്ന് പരിശീലകൻ, മിണ്ടാതിരിക്കാൻ ബോളർ; വിവാദത്തിന് പിന്നാലെ സൂപ്പർതാരത്തെ കാത്ത് വമ്പൻ പണി; ബംഗ്ലാദേശ് പര്യടനത്തിൽ നിന്ന് പുറത്ത്

പരിശീലകർക്കെതിരായ അനുചിതമായ പെരുമാറ്റത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാൻ സ്പീഡ് താരം ഷഹീൻ അഫ്രീദിയെ പിസിബി ശിക്ഷിക്കാൻ ഒരുങ്ങുന്നു. തൽഫലമായി, ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഇടങ്കയ്യൻ പേസർ പുറത്താക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ.

അസിസ്റ്റൻ്റ് കോച്ച് അസ്ഹർ മഹ്മൂദുമായി ബന്ധപ്പെട്ട സംഭവത്തിന് ശേഷം അഫ്രീദിയുടെ പെരുമാറ്റത്തിൽ പരിശീലകരും മാനേജ്‌മെൻ്റും അസ്വസ്ഥരായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്രിക്കറ്റ് പാകിസ്ഥാൻ്റെ സമീപകാല റിപ്പോർട്ട് പ്രകാരം ആഫ്രീദിയും പരിശീലക സംഘത്തിലെ അംഗവും തമ്മിൽ വാക്കേറ്റം ഉണ്ടായെന്നും താരം ടീമിലെ പരിശീലകരോട് പെരുമാറുന്ന രീതി മോശം ആണെന്നും ആണ്.

വിവാദത്തിന് കാരണമായ സംഭവം ഇങ്ങനെയാണ്:

2024 ലെ ടി20 ലോകകപ്പിന് മുമ്പുള്ള ഇംഗ്ലണ്ട് പര്യടനത്തിനിടെ, ഹെഡ്ഡിംഗ്‌ലിയിലെ നെറ്റ്‌സിൽ അഫ്രീദി പന്തെറിയുകയായിരുന്നു, പ്രത്യക്ഷത്തിൽ താരം സ്ഥിരമായി നോ ബോൾ എറിയുകയായിരുന്നു. ബാറ്റിംഗ് കോച്ച് മുഹമ്മദ് യൂസഫ് പേസറോട് വസ്തുത ചൂണ്ടിക്കാണിച്ചെങ്കിലും പകരം മൂർച്ചയുള്ള മറുപടിയാണ് ലഭിച്ചത്. “ഞാൻ തൽക്കാലം പരിശീലിക്കട്ടെ, ഇടയ്ക്ക് സംസാരിക്കരുത്” എന്നാണ് അഫ്രീദി യൂസഫിനോട് പറഞ്ഞത്.

പ്രതികരണം ഇരുവരും തമ്മിൽ ചൂടേറിയ കൈമാറ്റത്തിന് കാരണമായി, ഒടുവിൽ അഫ്രീദിയെ മാനേജ്‌മെൻ്റ് ശാസിക്കുന്നതിലേക്ക് നയിച്ചു. മുഴുവൻ ടീമിനും മുന്നിൽ പേസർക്ക് ക്ഷമാപണം പോലും നടത്തേണ്ടി വന്നു.

ഇടക്ക് കുറച്ചുകാലം പാകിസ്ഥാൻ ടീമിനെ നയിച്ച അഫ്രീദിക്കു നിലവിൽ അത്ര നല്ല സമയം അല്ല. നായക സ്ഥാനം പെട്ടന്നുതന്നെ നഷ്ടപ്പെട്ട് ബാബർ അസമിനെ ടീം വീണ്ടും നായകൻ ആയി നിയമിച്ചത് ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ ഷഹീന് ബുദ്ധിമുട്ടുകൾ ഉണ്ട്. ടീമിലെ കുപ്പിസത്തിന് കാരണവും സൂപ്പർ പേസർ ആണെന്നാണ് പറയപ്പെടുന്നത്.

2024ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഷഹീൻ അഫ്രീദിയും ബാബർ അസമും തമ്മിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനാൽ ഈ പ്രശ്‌നങ്ങളെല്ലാം വലിയ രീതിയിൽ ചർച്ച ആകുകയും ചെയ്തു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി