സ്ഥിരമായി നോ ബോളുകൾ എറിഞ്ഞ താരത്തോട് തെറ്റ് ആവർത്തിക്കരുതെന്ന് പരിശീലകൻ, മിണ്ടാതിരിക്കാൻ ബോളർ; വിവാദത്തിന് പിന്നാലെ സൂപ്പർതാരത്തെ കാത്ത് വമ്പൻ പണി; ബംഗ്ലാദേശ് പര്യടനത്തിൽ നിന്ന് പുറത്ത്

പരിശീലകർക്കെതിരായ അനുചിതമായ പെരുമാറ്റത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാൻ സ്പീഡ് താരം ഷഹീൻ അഫ്രീദിയെ പിസിബി ശിക്ഷിക്കാൻ ഒരുങ്ങുന്നു. തൽഫലമായി, ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഇടങ്കയ്യൻ പേസർ പുറത്താക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ.

അസിസ്റ്റൻ്റ് കോച്ച് അസ്ഹർ മഹ്മൂദുമായി ബന്ധപ്പെട്ട സംഭവത്തിന് ശേഷം അഫ്രീദിയുടെ പെരുമാറ്റത്തിൽ പരിശീലകരും മാനേജ്‌മെൻ്റും അസ്വസ്ഥരായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്രിക്കറ്റ് പാകിസ്ഥാൻ്റെ സമീപകാല റിപ്പോർട്ട് പ്രകാരം ആഫ്രീദിയും പരിശീലക സംഘത്തിലെ അംഗവും തമ്മിൽ വാക്കേറ്റം ഉണ്ടായെന്നും താരം ടീമിലെ പരിശീലകരോട് പെരുമാറുന്ന രീതി മോശം ആണെന്നും ആണ്.

വിവാദത്തിന് കാരണമായ സംഭവം ഇങ്ങനെയാണ്:

2024 ലെ ടി20 ലോകകപ്പിന് മുമ്പുള്ള ഇംഗ്ലണ്ട് പര്യടനത്തിനിടെ, ഹെഡ്ഡിംഗ്‌ലിയിലെ നെറ്റ്‌സിൽ അഫ്രീദി പന്തെറിയുകയായിരുന്നു, പ്രത്യക്ഷത്തിൽ താരം സ്ഥിരമായി നോ ബോൾ എറിയുകയായിരുന്നു. ബാറ്റിംഗ് കോച്ച് മുഹമ്മദ് യൂസഫ് പേസറോട് വസ്തുത ചൂണ്ടിക്കാണിച്ചെങ്കിലും പകരം മൂർച്ചയുള്ള മറുപടിയാണ് ലഭിച്ചത്. “ഞാൻ തൽക്കാലം പരിശീലിക്കട്ടെ, ഇടയ്ക്ക് സംസാരിക്കരുത്” എന്നാണ് അഫ്രീദി യൂസഫിനോട് പറഞ്ഞത്.

പ്രതികരണം ഇരുവരും തമ്മിൽ ചൂടേറിയ കൈമാറ്റത്തിന് കാരണമായി, ഒടുവിൽ അഫ്രീദിയെ മാനേജ്‌മെൻ്റ് ശാസിക്കുന്നതിലേക്ക് നയിച്ചു. മുഴുവൻ ടീമിനും മുന്നിൽ പേസർക്ക് ക്ഷമാപണം പോലും നടത്തേണ്ടി വന്നു.

ഇടക്ക് കുറച്ചുകാലം പാകിസ്ഥാൻ ടീമിനെ നയിച്ച അഫ്രീദിക്കു നിലവിൽ അത്ര നല്ല സമയം അല്ല. നായക സ്ഥാനം പെട്ടന്നുതന്നെ നഷ്ടപ്പെട്ട് ബാബർ അസമിനെ ടീം വീണ്ടും നായകൻ ആയി നിയമിച്ചത് ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ ഷഹീന് ബുദ്ധിമുട്ടുകൾ ഉണ്ട്. ടീമിലെ കുപ്പിസത്തിന് കാരണവും സൂപ്പർ പേസർ ആണെന്നാണ് പറയപ്പെടുന്നത്.

2024ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഷഹീൻ അഫ്രീദിയും ബാബർ അസമും തമ്മിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനാൽ ഈ പ്രശ്‌നങ്ങളെല്ലാം വലിയ രീതിയിൽ ചർച്ച ആകുകയും ചെയ്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം