മരണം വരെ അയാൾക്ക് അവസരം കൊടുക്കുമെന്ന് ബിസിസിഐ എഴുതി കൊടുത്തിട്ടുണ്ട്, ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ "ഭാഗ്യവാൻ"; ഇന്ത്യൻ സൂപ്പർ താരത്തെ ട്രോളി വെങ്കിടേഷ് പ്രസാദ്

ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് ടെസ്റ്റ് ക്രിക്കറ്റിൽ ഇത്രയധികം അവസരങ്ങൾ നൽകുന്നതിനെ ചോദ്യം ചെയ്ത് ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്. ശുഭ്മാൻ ഗില്ലിന്റെയും സർഫറാസ് ഖാന്റെയും പ്രകടനങ്ങൾ ആആരാധകർ നിരന്തരമായി ചൂണ്ടികാണിക്കുമ്പോഴും അവരെ ഒഴിവാക്കി എന്തിന് രാഹുലിന് അവസരം നൽകുന്നു എന്നാണ് ചോദിക്കുന്നത്.

ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ രാഹുൽ, ഓസ്‌ട്രേലിയയ്‌ക്കെതിരെ നാഗ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 20 റൺസിന് പുറത്തായി. 2022 ജനുവരിയിൽ ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തന്റെ അർദ്ധ സെഞ്ച്വറിക്ക് ശേഷം, എട്ട് ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് ഇന്ത്യൻ ഓപ്പണർ ഏറ്റവും ഉയർന്ന സ്‌കോർ 23 റൺസ് മാത്രമാണ്.

ഫെബ്രുവരി 11 ശനിയാഴ്ച ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രസാദ് രാഹുലിനെ കുറിച്ചുള്ള തന്റെ തുറന്ന വീക്ഷണങ്ങൾ പങ്കുവെച്ചു. അവന് എഴുതി:

“കെ എൽ രാഹുലിന്റെ കഴിവിലും മികവിലും എനിക്ക് വളരെയധികം ബഹുമാനമുണ്ട്, പക്ഷേ സങ്കടകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ വളരെ താഴെയാണ്. 46 ടെസ്റ്റുകൾക്ക് ശേഷം 34 ടെസ്റ്റ് ശരാശരി എന്നത് സാധാരണമാണ്. ഇത്രയധികം അവസരങ്ങൾ ലഭിച്ച പലരെയും നമ്മൾ കണ്ടിട്ടില്ല.എന്നിട്ടും മികച്ച പ്രകടനം അയാളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.”

“ശുബ്മാൻ ഗിൽ മികച്ച ഫോമിലാണ്, സർഫറാസ് എഫ്‌സി ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നുണ്ട്, കൂടാതെ രാഹുലിന് മുന്നിൽ അവസരം അർഹിക്കുന്ന പലരും. ചിലർക്ക് വിജയിക്കുന്നതുവരെ അനന്തമായി അവസരങ്ങൾ ലഭിക്കുന്നത് ഭാഗ്യമാണ്, ചിലർക്ക് അത് അനുവദിക്കുന്നില്ല.”

സെൻസേഷണൽ വൈറ്റ് ബോൾ ഫോമിലുള്ള ഗിൽ, കഴിഞ്ഞ വർഷം ഡിസംബറിൽ ബംഗ്ലാദേശ് പര്യടനത്തിനിടെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി. മറുവശത്ത്, മുംബൈ ബാറ്റർ സർഫറാസ് കഴിഞ്ഞ രണ്ട് സീസണുകളായി സെലക്ഷൻ വാതിലുകളിൽ മുട്ടുന്നു. 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 79.65 എന്ന മികച്ച ശരാശരിയിൽ 3505 റൺസാണ് വലംകൈയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ