മുംബൈ ഇന്ത്യൻസ് എന്ന കോർപ്പറേറ്റ് മുതലാളിയുടെ പണാധിപത്യത്തിന്റെ ധിക്കാരത്തിനെതിരെ അയാൾ ചിന്നസ്വാമിയിൽ തീർത്തത് ബാറ്റിംഗ് വിപ്ലവം, കാലം കഴിഞ്ഞെന്ന് പറഞ്ഞ് അടച്ചാക്ഷേപിച്ച പൊറാട്ടുനാടകക്കാർക്ക് രോഹിത് കൊടുത്തത് ഒന്നാന്തരം അടി

ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനെ സംബന്ധിച്ചിടത്തോളം അത്യന്തം ആവേശകരമായ ഒരു മാച്ചിനാണ് ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചത്. രോഹിത് ഗുരുനാഥ് ശർമ എന്ന ഇന്ത്യൻ ക്യാപ്റ്റൻ തൻറെ ബാറ്റ് കൊണ്ട് മറുപടി നൽകിയത് മുംബൈ ഇന്ത്യൻസ് എന്ന കോർപ്പറേറ്റ് മുതലാളിയുടെ പണാധിപത്യത്തിന്റെ ധിക്കാരത്തിനെതിരെ മാത്രമല്ല, കാലം കഴിഞ്ഞു അടച്ചാക്ഷേപിച്ച ഒരു കൂട്ടം അഭിനവ പൊറാട്ടുനാടകക്കാർക്ക് കൂടിയാണ്.

22/4 എന്ന നിലയിൽ അഞ്ചാം ഓവറിൽ തകർന്നു പോയ ഒരു ടീമിനെ 212 എന്ന സ്വപ്ന സമാനമായ സ്കൂളിലേക്ക് പിന്നീട് എത്തിക്കാൻ കഴിയുമെന്ന് ഭ്രാന്തനായ ഒരു ക്രിക്കറ്റ് ആരാധകനെ പോലും തോന്നാൻ ഇടയില്ല. അവിടെയാണ് ജീവിതം തീച്ചൂളകളിലൂടെ മിനുക്കിയെടുത്ത റിങ്കൂസിംഗ് എന്ന പുത്തൻ വാഗ്ദാനത്തെ കൂട്ടുചേർത്തുകൊണ്ട് പുതിയൊരു വിപ്ലവം അയാൾ എഴുതി ചേർത്തത്. 11 ഓവർ പൂർത്തിയാകുമ്പോൾ 34 ബാളിൽ 28 റൺ മാത്രം സ്കോർബോർഡിൽ ഉണ്ടായിരുന്ന അയാൾ കളി അവസാനിക്കുമ്പോൾ 69 ബോളിൽ 121 റൺ എന്ന നിലയിലേക്ക് തൻറെ സ്കോറിനേ എത്തിച്ചിരുന്നു.

സ്വപ്നസമാനമായ പോരാട്ടം നടത്തിയ അഫ്ഗാൻ ടീമിൻറെ വിജയ പ്രതീക്ഷയിൽ മുഴുവൻ എതിരാളിയായി നിന്നത് രണ്ടു സൂപ്പർ ഓവറുകളിലും കിടയറ്റ ബാറ്റിംഗ് പ്രകടനം നടത്തിയ രോഹിത് ശർമ തന്നെയായിരുന്നു.. എങ്ങനെയാണ് താൻ ഹിറ്റ്മാൻ എന്ന് വിളിപ്പേര് നേടിയത് എന്ന് അയാൾ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. 2024 ജനുവരി മാസം പതിനേഴാം തീയതി താങ്കളുടെ പേരിൽ കുറിക്കപ്പെട്ടു കഴിഞ്ഞു… അഭിവാദ്യങ്ങൾ (ഈ കളി അഫ്ഗാന്റെ പോരാട്ടവീര്യത്തെ കൂടി രേഖപ്പെടുത്തിയായിരിക്കും ഭാവിയിൽ വിലയിരുത്തപ്പെടുക)

എഴുത്ത്: Vikas Kizhattur

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം