Ipl

ലക്നൗ ബോളർമാർ ചെയ്ത ആ അബദ്ധം മത്സരം ഞങ്ങൾക്ക് അനുകൂലമാക്കി, ഞങ്ങളെ എഴുതി തള്ളിയവർ ഒക്കെ ഇപ്പോൾ എവിടെ

ഇന്നലെ നടന്ന ഗുജറാത്ത്- ലക്നൗ മത്സരത്തിലെ ആദ്യ ഇന്നിങ്സിന് ശേഷം നടന്ന ചർച്ച റൺസ് പിന്തുടരുന്നത് ഒട്ടും എളുപ്പം ആയിരിക്കില്ല എന്നതായിരുന്നു. ഗുജറാത്ത് ഉയർത്തിയ 144 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടരാൻ ലക്നൗ നന്നായി വിയർത്തു. രണ്ട് ടീമുകളുടെയും ബൗളറുമാർ പിച്ചിന്റെ സ്വഭാവം അനുസരിച്ച് പന്തെറിഞ്ഞപ്പോൾ ബാറ്റിംഗ് ബുദ്ധിമുട്ടായി. രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം ഗുജറാത്ത് ടൈറ്റൻസ് താരം ഓപ്പണർ ശുഭ്‌മാൻ ഗിൽ നേടിയ 63* റൺസായിരുന്നു. ആ പിച്ചിൽ ഏറ്റവും യോജിച്ച ശൈലി തന്നെയായിരുന്നു. സാധാരണ ഗില്ലിൽ നിന്ന് കാണാത്ത ബാറ്റിംഗ് പ്രകടനം ആയിരുന്നു അത്.

ഇന്നലെ ടോസ് നേടി ക്രീസിലിലെത്തിയ ഗുജറാത്ത് ബാറ്റ്‌സ്മാന്മാർ ഓരോരുത്തരായി ഉത്തരവാദിത്വം മറന്നപ്പോൾ ആദ്യ ഓവർ മുതൽ ഇന്നിംഗ്സ് അവസാനം വരെ ഗിൽ ക്രീസിൽ തുടർന്നു . മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഗിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്;

“ഇത് തികച്ചും സന്തോഷകരമാണ്. നിങ്ങൾ അവസാനം വരെ തുടരുകയാണെങ്കിൽ മത്സരങ്ങൾ പലതും ജയിക്കാൻ സാധിക്കും. സീസൺ ആരംഭിക്കുന്നതിന് മുമ്പ് ടീമിനായി കുറഞ്ഞത് മൂന്നോ നാലോ മത്സരങ്ങൾ പൂർത്തിയാക്കണമെന്ന് ഞാൻ ആഗ്രഹിച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്, ”മാൻ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ച ശേഷം ഗിൽ പറഞ്ഞു.

ഗില്ലിനെ തുടർന്നു , ഇരു ടീമുകളിൽ നിന്നുമുള്ള ആർക്കും റൺസ് കടക്കാൻ കഴിഞ്ഞില്ല. പിച്ചിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ആദ്യ ഓവറുകളിൽ മുതൽ ബൗളറുമാർക്ക് അനുകൂലമായിരുന്നു.

“അവരുടെ സ്പിന്നർമാർ കൂടുതൽ ഷോട്ട് ആയിട്ടാണ് എറിഞ്ഞത്. കൃണാൽ ഒകെ അല്ലതെ അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ബുദ്ധിമുട്ട് ആകുമായിരുന്നു. എന്തായാലും കൂടുതൽ സിംഗിൾ, ഡബിൾ എന്നിവ നേടാൻ സാധിച്ചതും ഭാഗ്യമായി ഞാൻ കരുതുന്നു.”

“സീസണിലേക്ക് വരുമ്പോൾ, പലരും ഞങ്ങൾ ഇവിടം വരെ എത്തുമെന്ന് ആരും കരുതി കാണില്ല. എന്തിന് പ്ലേ ഓഫ് യോഗ്യത നേടുമെന്ന് കരുതുകയോ ചെയ്തില്ല, പക്ഷേ ഇവിടെ ഇപ്പോൾ ഞങ്ങൾ ഒന്നാമതാണ്. അത് മികച്ചതായി തോന്നുന്നു.”

ഗില്ലിനെ കൂടാതെ 4 വിക്കറ്റ് എടുത്ത റഷീദ് ഖാനും നിർണായക പങ്ക് വഹിച്ച താരമാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം