ആ ഇംഗ്ലണ്ട് താരം ചതിച്ചു, അല്ലെങ്കില്‍ ഇന്ത്യ തോറ്റേനെ; വിലയിരുത്തലുമായി പാക് താരങ്ങള്‍

ഇന്ത്യക്കെതിരായ നിര്‍ണായക നാലാം ടി20യില്‍ ഇംഗ്ലണ്ട് പരാജയപ്പെടാനുള്ള പ്രധാന കാരണം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. ജാമി ഒവേര്‍ട്ടന്‍ മൂന്നു ബോളുകള്‍ പാഴാക്കുകയും രണ്ടു സിംഗിളുകള്‍ എടുക്കാതിരിക്കുകയും ചെയ്തതാണ് ഇംഗ്ലണ്ടിന്റെ തോല്‍വിയ്ക്ക് കാരണമായതെന്ന് ബാസിത് അലി പറഞ്ഞു.

ജാമി ഒവേര്‍ട്ടന്‍ മൂന്നു ബോളുകള്‍ പാഴാക്കുകയും രണ്ടു സിംഗിളുകള്‍ എടുക്കാതിരിക്കുകയും ചെയ്തു. ഇതാണ് മല്‍സരഫലത്തില്‍ വ്യത്യാസമുണ്ടാക്കിയത്. മഞ്ഞുവീഴ്ചയുടെ ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ടായിരുന്നു. പക്ഷെ അതു മുതലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ അവര്‍ക്കു വിക്കറ്റുകളും നഷ്ടമായിക്കൊണ്ടിരുന്നു- ബാസിത് അലി വിലയിരുത്തി.

പാകിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലും ജാമി ഒവേര്‍ട്ടന്റെ ഇന്നിംഗ്സിനെ വിമര്‍ശിച്ചു. ജാമി ഒവേര്‍ട്ടന്‍ എന്തുകൊണ്ടാണ് സിംഗിളുകളെടുക്കാന്‍ തയ്യാറാവാതിരുന്നതെന്നു എനിക്കു മനസ്സിലാവുന്നില്ല. അദ്ദേഹം സിംഗിളെടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് ചിലപ്പോള്‍ കളിയും ജയിക്കുമായിരുന്നു. രണ്ടോവറില്‍ 25 റണ്‍സ് ചേസ് ചെയ്യാന്‍ സാധിക്കുന്ന സ്‌കോര്‍ തന്നെയായിരുന്നു- അക്മല്‍ ചൂണ്ടിക്കാട്ടി.

മത്സരത്തില്‍ 15 ബോള്‍ നേരിട്ട് 19 റണ്‍സാണ് ഓവേര്‍ട്ടന്‍ നേടിയത്. 182 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഈ ടോട്ടലിലേക്കു ബാറ്റ് വീശിയ ഇംഗ്ലീഷ് പട രണ്ടു ബോള്‍ ബാക്കിനില്‍ക്കെ 166 റണ്‍സിനു ഓള്‍ഔട്ടായി.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു