ആ ഇംഗ്ലണ്ട് താരം ചതിച്ചു, അല്ലെങ്കില്‍ ഇന്ത്യ തോറ്റേനെ; വിലയിരുത്തലുമായി പാക് താരങ്ങള്‍

ഇന്ത്യക്കെതിരായ നിര്‍ണായക നാലാം ടി20യില്‍ ഇംഗ്ലണ്ട് പരാജയപ്പെടാനുള്ള പ്രധാന കാരണം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. ജാമി ഒവേര്‍ട്ടന്‍ മൂന്നു ബോളുകള്‍ പാഴാക്കുകയും രണ്ടു സിംഗിളുകള്‍ എടുക്കാതിരിക്കുകയും ചെയ്തതാണ് ഇംഗ്ലണ്ടിന്റെ തോല്‍വിയ്ക്ക് കാരണമായതെന്ന് ബാസിത് അലി പറഞ്ഞു.

ജാമി ഒവേര്‍ട്ടന്‍ മൂന്നു ബോളുകള്‍ പാഴാക്കുകയും രണ്ടു സിംഗിളുകള്‍ എടുക്കാതിരിക്കുകയും ചെയ്തു. ഇതാണ് മല്‍സരഫലത്തില്‍ വ്യത്യാസമുണ്ടാക്കിയത്. മഞ്ഞുവീഴ്ചയുടെ ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ടായിരുന്നു. പക്ഷെ അതു മുതലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ അവര്‍ക്കു വിക്കറ്റുകളും നഷ്ടമായിക്കൊണ്ടിരുന്നു- ബാസിത് അലി വിലയിരുത്തി.

പാകിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലും ജാമി ഒവേര്‍ട്ടന്റെ ഇന്നിംഗ്സിനെ വിമര്‍ശിച്ചു. ജാമി ഒവേര്‍ട്ടന്‍ എന്തുകൊണ്ടാണ് സിംഗിളുകളെടുക്കാന്‍ തയ്യാറാവാതിരുന്നതെന്നു എനിക്കു മനസ്സിലാവുന്നില്ല. അദ്ദേഹം സിംഗിളെടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് ചിലപ്പോള്‍ കളിയും ജയിക്കുമായിരുന്നു. രണ്ടോവറില്‍ 25 റണ്‍സ് ചേസ് ചെയ്യാന്‍ സാധിക്കുന്ന സ്‌കോര്‍ തന്നെയായിരുന്നു- അക്മല്‍ ചൂണ്ടിക്കാട്ടി.

മത്സരത്തില്‍ 15 ബോള്‍ നേരിട്ട് 19 റണ്‍സാണ് ഓവേര്‍ട്ടന്‍ നേടിയത്. 182 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഈ ടോട്ടലിലേക്കു ബാറ്റ് വീശിയ ഇംഗ്ലീഷ് പട രണ്ടു ബോള്‍ ബാക്കിനില്‍ക്കെ 166 റണ്‍സിനു ഓള്‍ഔട്ടായി.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ