ആ കിരീടം നിങ്ങളെ മിസ് ചെയ്യും കിംഗ്, എല്ലാം നേടിയിട്ടും അവസാന യുദ്ധത്തിൽ തോറ്റ് കോഹ്‌ലി; ഇനി ഒരു അങ്കത്തിന് അയാൾ ആ ചുവന്ന ജേഴ്സിയിൽ വന്നേക്കില്ല; കാരണം നോക്കാം

“പ്രായമാകുന്നു, എല്ലാ കാലവും എനിക്ക് പഴയത് പോലെ കളിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഒരു നാൾ ഞാൻ ഏറെ സ്നേഹിച്ച ഈ കളിയോട് എനിക്ക് വിടപറയേണ്ടതായി വരും. പിന്നെയുള്ള കുറെ മാളുകൾ നിങ്ങൾക്ക് മുന്നിൽ ഞാൻ എത്തില്ല” വിരാട് കോഹ്‌ലി ആർസിബി പങ്കുവെച്ച ഒരു വിഡിയോയിൽ അടുത്തിടെ പറഞ്ഞ വാക്കുകളാണ് ഇത്. ഈ വീഡിയോ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ പല കോഹ്‌ലി ആരാധകർ ഉള്ളുകൊണ്ട് ആ സത്യം പതുക്കെ മനസിലാക്കി തുടങ്ങി. തങ്ങൾ ഏറെ സ്നേഹിച്ച ആ മാന്ത്രികന്റെ മായാജാലങ്ങൾ ഒരുപാട് കാലം ഇനി കാണാൻ കഴിയില്ല എന്ന സത്യം. വിരാട് കോഹ്‌ലി പറഞ്ഞ ആ സമയം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഒരുമിച്ച് വരില്ലെങ്കിലും ടി 20 പോലെ ഉള്ള ഹ്രിസ്വ ഫോർമാറ്റിൽ അത് ഉടൻ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പിക്കാം.

ഏറ്റവും മികച്ച ഫോമിൽ കളിച്ച് ഓറഞ്ച് ക്യാപ് റേസിൽ മുന്നിൽ നിൽക്കുമ്പോൾ പോലും സ്വരം നന്നായി നിൽക്കുമ്പോൾ പാട്ട് നിർത്തുക എന്ന തത്വത്തിൽ വിശ്വസിച്ചുകൊണ്ട് അയാൾ ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്. ഇനി ഒരു അങ്കത്തിൽ ചിലപ്പോൾ ധോണിയുമായി കളത്തിൽ വന്നേക്കില്ല എന്ന ഉറപ്പിൽ ലാസ്റ് ഡാൻസ് എന്ന വിശേഷണമാണ് കോഹ്‌ലി തന്നെ നൽകിയത്. ധോണിയെ പോലെ തന്നെ ചിലപ്പോൾ താനും ഈ സീസണോടെ ബൂട്ടഴിക്കും എന്ന സൂചനയും കിംഗ് നൽകുന്നു. ടെസ്റ്റ് ഫോർമാറ്റിൽ കുറഞ്ഞത് ഒരു 4 വർഷമെങ്കിലും കളിക്കാനുള്ള ഫിറ്റ്നസ് ഉള്ള താരം യുവതാരങ്ങൾക്കായി വൈറ്റ് ബോൾ ഫോർമാറ്റിൽ നിന്ന് വഴി മാറി കൊടുക്കുന്നു.

ഇതിൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നാൽ ആദ്യ സീസൺ മുതൽ കളിച്ചിട്ടും ഒരു കിരീടം പോലും നേടാൻ സാധിക്കാത്ത ആർസിബി എന്ന ആരാധകരുടെ സ്വന്തം എന്റർടൈന്റ്‌ണ്മെന്റ് ടീമിന്റെ എല്ലാം എല്ലാമാണ് അയാൾ. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം, ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമൻ, ഒരേ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം, ലീഗ് ചരിത്രത്തിലെ ടോപ് സ്‌കോറർ തുടങ്ങി നേടാൻ സാധിക്കുന്ന പല നേട്ടങ്ങളും സ്വന്തമാക്കിയിട്ടും അയാൾക്ക് ടീമിന് ഏറ്റവും ആവശ്യം ഉള്ള കിരീടം മാത്രം കൊടുക്കാനായില്ല.

ബാറ്റർമാരുടെ മികവ് കൊണ്ട് സമ്പന്നമായ ആർസിബിയെ പലപ്പോഴും ബോളര്മാരുടെ മോശം ഫോം തന്നെയാണ് ചതിച്ചിട്ടുള്ളത്. എന്നാൽ ആരൊക്കെ മോശം പ്രകടനം നടത്തിയാലും, ആരൊക്കെ ചതിച്ചാലും ഈ കാലയളവ് മുഴുവൻ സ്ഥിരതയോടെ കളിച്ച് ടീമിനൊപ്പം നിൽക്കാൻ അയാൾക്കായി. കിരീടമില്ലാത്ത ടീം, ചെണ്ടകൾ എന്നൊക്കെ വിളികൾ കേട്ടിട്ടും ടീം മാറാൻ പലരും പറഞ്ഞിട്ടുണ്ടെങ്കിലും കോഹ്‌ലി ടീമിനൊപ്പം നിന്നു, ഒരു സാലയും കപ്പ് ഇല്ലെങ്കിലും താൻ ഈ ടീം വിടില്ല എന്ന ഉറപ്പിൽ. മുഖൈ എതിരാളികളായ രോഹിത് ധോണി തുടങ്ങിയവർ 5 വീതം കിരീടം നേടി നിന്നപ്പോഴും ഒരു കപ്പ് ഇല്ലാതെയും ആർസിബിക്ക് ആരാധകരെ കൂട്ടാൻ അയാളിലെ ബ്രാൻഡിനായി.

ഇത്തവണത്തെ സീസണിൽ തുടക്കം പിഴച്ചിട്ട് എല്ലാവരും കളിയാക്കിയ ടീമിനെ പ്ലേ ഓഫിൽ എത്തിക്കാൻ അയാൾക്കായി. ഒടുവിൽ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥനോട് തോറ്റ് മടങ്ങുമ്പോൾ അയാൾ കരഞ്ഞു. ഇനി ഒരു പോരാട്ടത്തിന് അയാൾ ഈ ജേഴ്സി അണിഞ്ഞ് ആളുകളുടെ മുന്നിൽ എത്തുമോ എന്ന ആശങ്കയിൽ അയാളെ സ്നേഹിക്കുന്ന ആരാധകരും..

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ