Ipl

തീയില്‍ കുരുത്തൊരു യശസ്സ്, ആ കരിയര്‍ ഇന്റര്‍നാഷണല്‍ ലെവലിലെ പൊരി വെയിലില്‍ വാടില്ലെന്നുറപ്പാണ്

Suresh Varieth

ക്രിക്കറ്റിന്റെ ഇന്റര്‍നാഷണല്‍ ഗ്ലാമറിന്റെ നിലാവില്‍ മുങ്ങി നിവര്‍ന്ന വിരാട് കോലിയെയും രോഹിത് ശര്‍മയെയും രവീന്ദ്ര ജഡേജയെയും ഏറ്റവും പുതിയ സെന്‍സേഷന്‍ ഋഷഭ് പന്തിനെയും പോലുള്ളവരെ പാടി പുകഴ്ത്തുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് സൗകര്യപൂര്‍വം വിസ്മരിച്ച ചില പേരുകളുണ്ട്, ഇന്ത്യന്‍ യൂത്ത് ടീമുകള്‍ക്ക് പറയാന്‍…..

അമോല്‍ മജുംദാര്‍, റിതീന്ദര്‍ സോധി മുതല്‍ അശോക് ഡിണ്ട വരെ ഒരു പാട് പേര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പ്രതീക്ഷകളിലൂടെ പന്തെറിഞ്ഞ് എവിടെയുമെത്താതെ നിന്നവരാണ്. കുറഞ്ഞ പക്ഷം തീഷ്ണമായ ജീവിതാനുഭവങ്ങളിലെങ്കിലും യശസ്വി ജൈസ്വാള്‍ എന്ന ഈ ഉത്തര്‍പ്രദേശ്കാരന്‍ മറ്റാരെക്കാളും കാതങ്ങള്‍ മുന്നിലാണ്.

യു.പിയിലെ സുറിയാവന്‍ എന്ന സ്ഥലത്തെ ചെറിയ ഹാര്‍ഡ്വെയര്‍ കച്ചവടക്കാരനായ ഭൂപേന്ദ്ര ജൈസ്വാളിന് മകന്‍ യശസ്വിയുടെ ക്രിക്കറ്റ് പ്രാന്ത് കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല. തന്റെ ദാരിദ്യം മകനെ എങ്ങുമെത്തിക്കില്ലെന്ന് ബോധ്യമുള്ളതിനാലാവാം അവനെ അദ്ദേഹം മുംബൈയില്‍ മുസ്ലിം ക്രിക്കറ്റ് ക്ലബിലെ മാനേജറായ ബന്ധുവിനെ ഏല്‍പ്പിച്ചത്. തന്റെ ജീവിതം തന്നെ കഷ്ടപ്പാടിലായ അമ്മാവന്‍ ആ പന്ത്രണ്ട് വയസുകാരനെ പുനരധിവസിപ്പിച്ചത് മുംബെയിലെ ഒരു ഡയറി ഫാമിലായിരുന്നു. ഫാമിലെ സഹവാസികളോട് ഒത്തു പോവാന്‍ കഴിയാതിരുന്ന അവന്‍ പഠനവും പ്രാക്ടീസും കഴിഞ്ഞ് ഒരു ദിവസം വന്നപ്പോള്‍ കണ്ടത് സഹമുറിയന്‍മാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ സ്വന്തം ബാഗേജ് ആയിരുന്നു…. യശസ്വിയുടെ യഥാര്‍ത്ഥ ജീവിതം തുടങ്ങുന്നത് അവിടെയാണ്.

പഠനത്തിനിടെ സമയമുണ്ടാക്കി പ്രാക്ടീസ് ചെയ്യും, ടെന്നീസ് ബാള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കും, ടെന്റുകളില്‍ താമസിക്കും, വൈകീട്ട് റോഡരികില്‍ പാനിപുരി വില്‍ക്കും… തന്റെ സഹപാഠികള്‍ കടയില്‍ വരുമ്പോള്‍ അവന്‍ ഒരു പാട് വേദന അനുഭവിച്ചിരിക്കാം….

മൂന്ന് വര്‍ഷത്തെ ടെന്റ് വാസത്തിന് വിരാമമായത് പ്രശസ്ത കോച്ച് ജ്വാല സിങ് യശസ്വിയെ കണ്ടതോടെയാണ്. അവന്റെ ജീവിതം മാറി മറിഞ്ഞത് ആ കണ്ടു മുട്ടലായിരുന്നു. പിന്നീട് അവന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മുംബൈ സര്‍ക്യൂട്ടില്‍ ‘ദ് നെക്സ്റ്റ് ബിഗ് തിങ്’ എന്നവന്‍ വിശേഷിപ്പിക്കപ്പെട്ടു. സെഞ്ചുറികളും വിക്കറ്റുകളും വാരിക്കൂട്ടിയ അവനു വേണ്ടി 18 ആം വയസ്സില്‍ 2.40 കോടി രൂപയാണ് രാജസ്ഥാന്‍ റോയല്‍സ് വിലപേശിയത്.

അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്തത് അവന്റെ ബാറ്റിന്റെ പിന്‍ബലത്തിലാണ്. റിതീന്ദര്‍ സോധിയുടെയും ഉന്‍മുക്ത് ചന്ദിന്റെയും തരുവര്‍ കോലിയുടെയും കഥകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.. യശസ്വി വരുന്നത് തീഷ്ണമായ ജീവിതാനുഭവങ്ങളില്‍ ചവിട്ടിയാണ്. ആ കരിയര്‍ ഒരിക്കലും ഇന്റര്‍നാഷണല്‍ ലെവലിലെ പൊരി വെയിലില്‍ വാടില്ലെന്നുറപ്പാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

IPL 2025: റിഷഭ് പന്തിനെ ലഖ്‌നൗ പുറത്താക്കും, ഒടുവില്‍ എല്ലാത്തിനും മറുപടിയുമായി താരം, ഇത് തീരെ പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ചുകൊണ്ടുളള താരത്തിന്റെ പോസ്റ്റ് വൈറല്‍

ദേശീയ പാത ഇടിഞ്ഞ് വീണ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി

INDIAN CRICKET: അവന്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ഗെയിം ചേഞ്ചര്‍ ആവും, ഇംഗ്ലണ്ടിന് പണി കൊടുക്കാന്‍ ബെസ്റ്റ് ആ താരം, യുവതാരത്തെ ടീമില്‍ എടുക്കണമെന്ന് സ്റ്റീഫന്‍ ഫ്‌ളെമിങ്‌

'അപകടത്തില്‍ വലതു കൈ നഷ്ടമായി, പക്ഷെ പതറിയില്ല പരിശ്രമിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ അവൾ ആ ലക്ഷ്യം നേടിയെടുത്തു'; പാര്‍വതി ഇന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

മോദി സര്‍ക്കാര്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്നു; എല്ലാ അര്‍ദ്ധസൈനിക നീക്കങ്ങളും നിര്‍ത്തി വെയ്ക്കണം; ചര്‍ച്ചകള്‍ തയാറാവണമെന്ന് സിപിഎം പിബി

വന്ദേ ഭാരത് ഓടുമ്പോള്‍ മറ്റ് ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യത്തിന് പരിഹാരം പാത ഇരട്ടിപ്പിക്കല്‍; സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വികസനം നടപ്പിലാക്കാന്‍ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് സുരേഷ് ഗോപി

INDIAN CRICKET: ഗില്ലോ രാഹുലോ അല്ല, കോഹ്ലിക്ക് പകരക്കാരനാവേണ്ടത് ആ താരം, അവനുണ്ടെങ്കില്‍ ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ തോല്‍പ്പിച്ചുവിടാം, നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

‘നിലവിലെ ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും മാറേണ്ടതില്ല’, കെപിസിസി പുനസംഘടനയെ എതിര്‍ത്ത് കെ സുധാകരന്‍

ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടിയും സിനിമയുടെ ലാഭവിഹിതവും, ഡിമാന്റുകൾ നിരത്തി ദീപിക; സ്പിരിറ്റിൽ നിന്ന് നടിയെ ഒഴിവാക്കിയോ?