നന്ദി മലിംഗ, ത്രസിപ്പിക്കുന്ന പന്തേറിന്; കളമൊഴിഞ്ഞത് യോര്‍ക്കറുകളുടെ രാജാവ്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയും പ്രഹരശേഷിയുടെ തമ്പുരാനുമായ ലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 38 കാരനായ മലിംഗ തന്നെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 2011, 2019 വര്‍ഷങ്ങളിലായി ടെസ്റ്റിലും നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ച മലിംഗ ട്വന്റി20യില്‍ മാത്രമേ കളിച്ചിരുന്നുള്ളു.

ട്വന്റി20യിലെ കളിയും അവസാനിപ്പിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നു വിരമിക്കുകയാണ്. ഈ യാത്രയില്‍ എന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. വരുംവര്‍ഷങ്ങളില്‍ യുവ ക്രിക്കറ്റര്‍മാരുമായി പരിചയസമ്പത്ത് പങ്കുവയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു-മലിംഗ ട്വീറ്റ് ചെയ്തു.

ബാറ്റ്‌സ്മാന്റെ പാദം തകര്‍ക്കുന്ന യോര്‍ക്കറുകള്‍ക്ക് വിഖ്യാതനായ മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 546 വിക്കറ്റുകള്‍ പിഴുത ശേഷമാണ് കളമൊഴിയുന്നത്. 30 ടെസ്റ്റില്‍ നിന്ന് 101ഉം 226 ഏകദിനങ്ങളില്‍ 338ഉം 84 ട്വന്റി20കളില്‍ നിന്ന് 107ഉം വീതം വിക്കറ്റുകള്‍ മലിംഗ പോക്കറ്റിലാക്കി.

ട്വന്റി20യില്‍ ശ്രീലങ്കയുടെ നേട്ടങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് മലിംഗയാണ്. 2009, 2012 ടി20 ലോകകപ്പുകളില്‍ ലങ്കന്‍ ബൗളിംഗിനെ നയിച്ചത് മലിംഗയായിരുന്നു. രണ്ടു തവണയും ലങ്ക ഫൈനലില്‍ കടന്നു. 2014ല്‍ ലങ്ക ആദ്യമായി ട്വന്റി20 ലോക കിരീടം ചൂടിയപ്പോള്‍ ക്യാപ്റ്റനും മറ്റാരുമായിരുന്നില്ല. 2007 ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലു പന്തില്‍ നാല് വിക്കറ്റ് എറിഞ്ഞിട്ടത് മലിംഗയുടെ ശ്രദ്ധേമായ പ്രകടനങ്ങളില്‍പ്പെടുന്നു. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ കിരീട നേട്ടങ്ങളിലും മലിംഗ നിര്‍ണായക സംഭാവനകള്‍ നല്‍കിയിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം