നന്ദി മലിംഗ, ത്രസിപ്പിക്കുന്ന പന്തേറിന്; കളമൊഴിഞ്ഞത് യോര്‍ക്കറുകളുടെ രാജാവ്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയും പ്രഹരശേഷിയുടെ തമ്പുരാനുമായ ലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 38 കാരനായ മലിംഗ തന്നെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 2011, 2019 വര്‍ഷങ്ങളിലായി ടെസ്റ്റിലും നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ച മലിംഗ ട്വന്റി20യില്‍ മാത്രമേ കളിച്ചിരുന്നുള്ളു.

ട്വന്റി20യിലെ കളിയും അവസാനിപ്പിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നു വിരമിക്കുകയാണ്. ഈ യാത്രയില്‍ എന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. വരുംവര്‍ഷങ്ങളില്‍ യുവ ക്രിക്കറ്റര്‍മാരുമായി പരിചയസമ്പത്ത് പങ്കുവയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു-മലിംഗ ട്വീറ്റ് ചെയ്തു.

ബാറ്റ്‌സ്മാന്റെ പാദം തകര്‍ക്കുന്ന യോര്‍ക്കറുകള്‍ക്ക് വിഖ്യാതനായ മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 546 വിക്കറ്റുകള്‍ പിഴുത ശേഷമാണ് കളമൊഴിയുന്നത്. 30 ടെസ്റ്റില്‍ നിന്ന് 101ഉം 226 ഏകദിനങ്ങളില്‍ 338ഉം 84 ട്വന്റി20കളില്‍ നിന്ന് 107ഉം വീതം വിക്കറ്റുകള്‍ മലിംഗ പോക്കറ്റിലാക്കി.

ട്വന്റി20യില്‍ ശ്രീലങ്കയുടെ നേട്ടങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് മലിംഗയാണ്. 2009, 2012 ടി20 ലോകകപ്പുകളില്‍ ലങ്കന്‍ ബൗളിംഗിനെ നയിച്ചത് മലിംഗയായിരുന്നു. രണ്ടു തവണയും ലങ്ക ഫൈനലില്‍ കടന്നു. 2014ല്‍ ലങ്ക ആദ്യമായി ട്വന്റി20 ലോക കിരീടം ചൂടിയപ്പോള്‍ ക്യാപ്റ്റനും മറ്റാരുമായിരുന്നില്ല. 2007 ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലു പന്തില്‍ നാല് വിക്കറ്റ് എറിഞ്ഞിട്ടത് മലിംഗയുടെ ശ്രദ്ധേമായ പ്രകടനങ്ങളില്‍പ്പെടുന്നു. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ കിരീട നേട്ടങ്ങളിലും മലിംഗ നിര്‍ണായക സംഭാവനകള്‍ നല്‍കിയിരുന്നു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്