ഒരിക്കല്‍ ഈ പാക് ബോളറുടെ പന്ത് ദേഹത്ത് കൊണ്ടു സച്ചിന്റെ വാരിയെല്ല് തകര്‍ന്നു ; ചുമയ്ക്കാനോ കമിഴ്ന്നു കിടക്കാനോ പോലും സാധിച്ചില്ല

ഒരിക്കല്‍ തന്റെ ബോളിംഗ് ശരീരത്ത് കൊണ്ട് സച്ചിന്റെ വാരിയെല്ല് തകര്‍ന്നു പോയതാണെന്നും അന്ന് രാത്രിയില്‍ താരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നും പാകിസ്ഥാന്റെ മുന്‍ ഫാസ്റ്റ് ബോളര്‍ ഷൊയബ് അക്തര്‍. സച്ചിന്‍ തന്നെയാണ് ഇക്കഥ ഒരിക്കല്‍ തന്നോട് പറഞ്ഞതെന്നും താരം വ്യക്തമാക്കി.

അന്ന് ഇക്കാര്യം പറഞ്ഞാല്‍ തന്നെ പിന്നീട് നേരിടാന്‍ കഴിയുമായിരുന്നോ എന്ന് സച്ചിന്‍ ചോദിച്ചതായും തെന്‍ഡുല്‍ക്കറിനെ അനുസ്മരിച്ചപ്പോള്‍ അക്തര്‍ പറഞ്ഞു. ഒരിക്കല്‍ സ്ച്ചിന്റെ വീട് അക്തര്‍ സന്ദര്‍ശിക്കുകയും അദ്ദേഹം തന്നെ പാകപ്പെടുത്തിയ വിഭവങ്ങള്‍ കഴിക്കുകയും ചെയ്ത സാഹചര്യത്തില്‍ പഴയകഥ പറഞ്ഞപ്പോഴാണ് ഇക്കാര്യം സച്ചിന്‍ പറഞ്ഞത്.

2007 ല്‍ അക്തറിനെ നേരിടുമ്പോഴായിരുന്നു സംഭവം. അന്ന് ഏറെ വേഗത്തില്‍ എറിയുന്ന ബോളറായിരുന്നു അക്തര്‍. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നെല്ലാം അറിയപ്പെട്ടിരുന്നു. അദ്ദേഹത്തെ നേരിടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിറച്ചിരുന്ന കാലത്ത് കളിയിലെ രണ്ടാം പന്ത് തന്നെ സച്ചിന്റെ വാരിയെല്ലില്‍ പരിക്കേല്‍പ്പിച്ചത്.

കടുത്ത വേദനയില്‍ അന്ന് സച്ചിന് ചുമയ്ക്കാനോ കമിഴ്ന്നു കിടന്ന് ഉറങ്ങാനോ പോലും സാധിച്ചില്ല. പക്ഷെ ഞാന്‍ കളി തുടര്‍ന്നു. ഈ വേദന രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തു. ഇത്തരം പരിക്കുകള്‍ തടയാന്‍ സ്വന്തമായൊരു ചെസ്റ്റ് ഗാര്‍ഡും ഞാന്‍ രൂപകല്‍പ്പന ചെയ്തു. പാകിസ്ഥാനെതിരായ ഈ പരമ്പരയിലെ ശേഷിച്ച ഏകദിനങ്ങളിലും ടെസ്റ്റ് പരമ്പരയിലുമെല്ലാം കളിക്കുകയും ചെയ്തു. ശ്വസിക്കാന്‍ പോലുമാകാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തതായിട്ടാണ് സച്ചിനും പിന്നീട് വെളിപ്പെടുത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക