ക്രിക്കറ്റിന് തനിക്ക് കിട്ടിയിരുന്ന പ്രതിഫലം എത്രയെന്ന് പോലും അറിയാത്ത സച്ചിന്‍

ഇന്ത്യയ്ക്ക്് വേണ്ടി റണ്‍വാരിക്കൂട്ടുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കാലത്ത് തന്റെ ബാങ്ക്ബാലന്‍സ് എത്രയുണ്ടെന്ന് പോലും കൃത്യമായിട്ട് അറിയാത്ത താരമായിരുന്നു താനെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. 1989ല്‍ ക്രിക്കറ്റ് ആരംഭിച്ച് കളി മതിയാക്കുന്നതു വരെ ഇന്ത്യക്കു വേണ്ടി കളിച്ചാല്‍ എത്ര പ്രതിഫലം ലഭിക്കുമെന്ന് തനിക്കറിയില്ലായിരുന്നെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ ക്രിക്കറ്ററെന്ന നിലയില്‍ തന്റെ വരുമാനത്തെക്കുറിച്ച് കളിച്ചിരുന്ന സമയത്ത് തനിക്ക് അറിവില്ലായിരുന്നു. ബാങ്ക് അക്കൗണ്ട് എത്ര വലുതായെന്ന് ചിന്തിക്കുന്നതിനേക്കാള്‍ കരിയറില്‍ എത്ര റണ്‍സ് നേടിയെന്നതിലായിരുന്നു ശ്രദ്ധ. ബാങ്ക് അക്കൗണ്ട് എത്ര വലുതാണെന്നത് എനിക്കു വലിയ കാര്യമല്ലായിരുന്നു. ഒരിക്കലും അതു ശ്രദ്ധിക്കാന്‍ പോയിട്ടില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 2013 നവംബര്‍ 16നായിരുന്നു സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോടു ഗുഡ്ബൈ പറഞ്ഞത്.

ലോക ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറിയടിച്ച ഒരേയൊരു താരം കൂടിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. കരിയറിന്റെ അവസാന കാലത്ത്, 2011ല്‍ ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യവും കൈവന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ മുംബൈയിലെ വാംഖഡെയിലായിരുന്നു സച്ചിന്റെ വിടവാങ്ങല്‍ മത്സരം. ഈ മല്‍സരത്തിടെ അന്നു ടീമിലുണ്ടായിരുന്ന വിരാട് കോലി സച്ചിന് ഒരു സ്പെഷ്യല്‍ സമ്മാനം നല്‍കി. മരിച്ചുപോയ അച്ഛന്‍ പ്രേം കോഹ്ലി സമ്മാനിച്ച ചരടായിരുന്നു വിരാട് കോലി തന്റെ ആരാധനാപാത്രം കൂടിയായ സച്ചിനു അന്നു സമ്മാനമായി നല്‍കിയത്.

അച്ഛന്‍ ഉപയോഗിച്ചിരുന്ന ആ ചരട് കോഹ്ലി കയ്യില്‍ കെട്ടാതെ നിധിപോലെ ബാഗില്‍ സൂക്ഷിച്ചു വെച്ചിരുന്നതായിരുന്നു. അതാണ് വിരമിക്കല്‍ മത്സരത്തിന് ശേഷം കോഹ്ലി ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുകയായിരുന്ന സച്ചിന് നല്‍കിയത്.

നിങ്ങള്‍ എത്രമാത്രം എന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഞങ്ങളെ സംബന്ധിച്ച് നിങ്ങള്‍ എത്രമാത്രം വലുതാണെന്നും നിങ്ങളറിയണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ വക ചെറിയൊരു സമ്മാനമാണിതെന്നു പറഞ്ഞായിരുന്നു സച്ചിനു അതു നല്‍കിയത്. അത് കുറേനേരം ഉള്ളംകയ്യില്‍ വെച്ച ശേഷം അതിന്റെ മൂല്യം കൃത്യമായി തിരിച്ചറിഞ്ഞ് അത് ത്ാങ്കള്‍ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമമെന്ന് പറഞ്ഞ് കോഹ്ലിയ്ക്ക് തന്നെ തിരിച്ചു കൊടുക്കുകയും ചെയ്തു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ