ടി 20 ലോക കപ്പ്; വേദി സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ബി.സി.സി.ഐ

ടി20 ക്രിക്കറ്റ് ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഉണ്ടാകുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ഇന്ത്യയില്‍ തന്നെ നടത്താനാണ് ശ്രമമെന്നും എന്നാല്‍ രാജ്യത്തെ കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ വേദി യു.എ.ഇയിലേക്ക് മാറ്റുമെന്നും ശുക്ല പറഞ്ഞു.

ഞങ്ങളുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് ഇന്ത്യയാണ്. അതിനാല്‍, ഐ.സി.സിയില്‍ നിന്ന് ഒരു മാസമോ അതില്‍ കൂടുതലോ സമയം തീരുമാനമെടുക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്. ജൂണ്‍ അവസാനമോ അല്ലെങ്കില്‍ ജൂലൈ ആദ്യ വാരമോ ഇവിടത്തെ സ്ഥിതി നല്ലതല്ലെങ്കില്‍ യു.എ.ഇയിലെ വേദിയായി തീരുമാനിക്കും.”

ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെടുകയും ഞങ്ങള്‍ക്ക് അത് അനുസരിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുമായാല്‍ ഇന്ത്യയില്‍ തന്നെ ലോക കപ്പ് നടക്കും. ഞാനിപ്പോള്‍ യു.എ.ഇയിലുണ്ട്. ബാക്കി ബി.സി.സി.ഐ നേതൃത്വം അടുത്ത ദിവസങ്ങളില്‍ തന്നെ യു.എ.ഇയില്‍ ചര്‍ച്ചകള്‍ക്കായി എത്തും” ശുക്ല പറഞ്ഞു.

ടി20 ക്രിക്കറ്റ് ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഐ.സി.സി ഇന്ത്യയ്ക്ക് ഈ മാസം 28വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന ഐ.സി.സി യോഗത്തിലാണ് ഈ തീരുമാനം. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായാണ് ലോക കപ്പ് നടത്തേണ്ടത്.

Latest Stories

രാഹുലിനൊപ്പം നീങ്ങുന്ന സമുദ്രം, കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തമായ അലർച്ച

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം