ടി20 ലോകകപ്പ് 2024: ഇന്ത്യയ്ക്ക് ആ അഞ്ച് റണ്‍സ് എന്തിന് കൊടുത്തു?, ഐസിസിയെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്

ഐസിസി ടി20 ലോകകപ്പ് 2024-ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് റണ്‍സ് പെനാല്‍റ്റി അനുവദിച്ചതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 16-ാം ഓവര്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു സംഭവം. ഓണ്‍-ഫീല്‍ഡ് അമ്പയര്‍ പോള്‍ റീഫല്‍ യുഎസ്എയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സിനോട് സംസാരിക്കുന്നത് കണ്ടു. ഒരുമിനിറ്റിനുള്ളില്‍ അടുത്ത ഓവര്‍ ആരംഭിക്കണമെന്ന നിയമം മത്സരത്തില്‍ മൂന്നാം തവണയും അമേരിക്ക തെറ്റിച്ചു. ചട്ടം അനുസരിച്ച്, ബാറ്റിംഗ് ടീമിന്റെ റണ്‍സില്‍ അഞ്ച് റണ്‍സ് കൂട്ടിചേര്‍ത്തു.

ഇന്ത്യ 15 ഓവറില്‍ 76/3 എന്ന നിലയിലായിരുന്നു. പുതിയ ഓവറില്‍ ഒരു പന്ത് പോലും എറിയാതെ സ്‌കോര്‍ 81 ആയി. ഓവറുകള്‍ക്കിടയില്‍ ഒരു ടീമിന് തയാറെടുപ്പുകള്‍ക്കായി ഒരു മിനിറ്റ് നല്‍കും. ഈ സമയപരിധി മൂന്നു തവണ മറികടന്നാല്‍ ഫീല്‍ഡിംഗ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി ചുമത്തും. അതേസമയം, മത്സരത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കിയതിന് ഭാജിക്ക് ഐസിസിയോട് അമര്‍ഷമുണ്ടായിരുന്നു. ഇത്തരം നിയമങ്ങള്‍ നിലവിലില്ലെന്നും ഗെയിം ലളിതമായി സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് ടീം ഇന്ത്യയ്ക്ക് അഞ്ച് റണ്‍സ് നല്‍കിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഇന്ന് അവര്‍ക്ക് അനുകൂലമായി പോയി. എന്നാല്‍ ഭാവിയിലെ കളിയില്‍ ഇത് അവര്‍ക്ക് എതിരായേക്കാം. ഐസിസി ഇടയ്ക്കിടെ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നു, ആരും അവയെക്കുറിച്ച് അറിയുന്നില്ല.

കളിയുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ട്. നേരത്തെ, ഒരു ഇന്നിംഗ്സിന് അനുവദിച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഓവര്‍ നിരക്ക് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ഒരു ഓവറിന് സമയ പരിധി നിശ്ചയിച്ചിരിക്കുന്നു. എനിക്കത് മനസ്സിലാകുന്നില്ല- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന്റെ തോല്‍വിക്ക് കാരണമായ വിവാദ ഡെഡ് ബോള്‍ നിയമത്തിലും അദ്ദേഹം ഐസിസിയെ വിമര്‍ശിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം