ടി20 ലോകകപ്പ് 2024: ഇന്ത്യയ്ക്ക് ആ അഞ്ച് റണ്‍സ് എന്തിന് കൊടുത്തു?, ഐസിസിയെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്

ഐസിസി ടി20 ലോകകപ്പ് 2024-ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് റണ്‍സ് പെനാല്‍റ്റി അനുവദിച്ചതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 16-ാം ഓവര്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു സംഭവം. ഓണ്‍-ഫീല്‍ഡ് അമ്പയര്‍ പോള്‍ റീഫല്‍ യുഎസ്എയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സിനോട് സംസാരിക്കുന്നത് കണ്ടു. ഒരുമിനിറ്റിനുള്ളില്‍ അടുത്ത ഓവര്‍ ആരംഭിക്കണമെന്ന നിയമം മത്സരത്തില്‍ മൂന്നാം തവണയും അമേരിക്ക തെറ്റിച്ചു. ചട്ടം അനുസരിച്ച്, ബാറ്റിംഗ് ടീമിന്റെ റണ്‍സില്‍ അഞ്ച് റണ്‍സ് കൂട്ടിചേര്‍ത്തു.

ഇന്ത്യ 15 ഓവറില്‍ 76/3 എന്ന നിലയിലായിരുന്നു. പുതിയ ഓവറില്‍ ഒരു പന്ത് പോലും എറിയാതെ സ്‌കോര്‍ 81 ആയി. ഓവറുകള്‍ക്കിടയില്‍ ഒരു ടീമിന് തയാറെടുപ്പുകള്‍ക്കായി ഒരു മിനിറ്റ് നല്‍കും. ഈ സമയപരിധി മൂന്നു തവണ മറികടന്നാല്‍ ഫീല്‍ഡിംഗ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി ചുമത്തും. അതേസമയം, മത്സരത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കിയതിന് ഭാജിക്ക് ഐസിസിയോട് അമര്‍ഷമുണ്ടായിരുന്നു. ഇത്തരം നിയമങ്ങള്‍ നിലവിലില്ലെന്നും ഗെയിം ലളിതമായി സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് ടീം ഇന്ത്യയ്ക്ക് അഞ്ച് റണ്‍സ് നല്‍കിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഇന്ന് അവര്‍ക്ക് അനുകൂലമായി പോയി. എന്നാല്‍ ഭാവിയിലെ കളിയില്‍ ഇത് അവര്‍ക്ക് എതിരായേക്കാം. ഐസിസി ഇടയ്ക്കിടെ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നു, ആരും അവയെക്കുറിച്ച് അറിയുന്നില്ല.

കളിയുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ട്. നേരത്തെ, ഒരു ഇന്നിംഗ്സിന് അനുവദിച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഓവര്‍ നിരക്ക് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ഒരു ഓവറിന് സമയ പരിധി നിശ്ചയിച്ചിരിക്കുന്നു. എനിക്കത് മനസ്സിലാകുന്നില്ല- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന്റെ തോല്‍വിക്ക് കാരണമായ വിവാദ ഡെഡ് ബോള്‍ നിയമത്തിലും അദ്ദേഹം ഐസിസിയെ വിമര്‍ശിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക