ടി20 ലോകകപ്പ് 2024: 'എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഉറപ്പില്ല..', ദുരവസ്ഥ തുറന്നുപറഞ്ഞ് രോഹിത്, പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ആശങ്ക

ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തനിക്ക് ഉറപ്പില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ടീമിലെ എല്ലാം താരങ്ങളും സംഭാവന ചെയ്യേണ്ട തരത്തിലുള്ള പിച്ചാണിതെന്നും പാകിസ്ഥാനെതിരെ കരുതിയിറങ്ങണമെന്നും രോഹിത് പറഞ്ഞു.

ഇത്തരം പിച്ചില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തീര്‍ത്തും നിശ്ചയമില്ല. അത് ടോസ് സമയത്തും ഞാന്‍ അത് പറഞ്ഞിരുന്നു. അഞ്ച് മാസം മാത്രം പഴക്കമാണ പിച്ചിനുള്ളത്. ഞങ്ങള്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പോലും പിച്ചിന്റെ സ്വഭാവം മാറിയെന്ന് തോന്നിയില്ല.

ബോളര്‍മാര്‍ക്ക് ഏറെ സഹായം ലഭിക്കുന്ന പിച്ചാണിത്. കൃത്യമായ സ്ഥലത്ത് പിച്ച് ചെയ്യിപ്പിച്ചാല്‍ മാത്രം മിതയാവും. അര്‍ഷ്ദീപ് ഒഴികെ മറ്റു പേസര്‍മാര്‍ക്കെല്ലാം ധാരാളം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചുള്ള പരിചയമുണ്ട്. രണ്ട് വിക്കറ്റുകള്‍ ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി.

ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍, ഞങ്ങള്‍ക്ക് ബാലന്‍സ് വേണമെന്നായിരുന്നു ആഗ്രഹം. ഇവിടെ നാല് സ്പിന്നര്‍മാരെ കളിപ്പിക്കാനാവില്ല. സാഹചര്യം നോക്കിയാണ് നാല് പേസര്‍മാരെ കളിപ്പിച്ചത്. എനിക്ക് ഇപ്പോഴും അറിയില്ല, ഇത്തരം പിച്ചുകളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന്.

പാകിസ്ഥാനെതിരെ വലിയ തയ്യാറെടുപ്പുകള്‍ നടത്തണം. ടീമിലെ എല്ലാം താരങ്ങളും സംഭാവന ചെയ്യേണ്ട തരത്തിലുള്ള പിച്ചാണിത്. പിച്ചില്‍ സമയം ചെലവഴിച്ച് ഷോട്ടുകള്‍ കളിക്കേണ്ടി വരും- രോഹിത് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക