ടി20 ലോകകപ്പ് 2024: 'ഇന്ത്യ ഞങ്ങളെ തോല്‍പ്പിക്കുകയല്ല, പകരം...'; പരാജയത്തില്‍ പ്രതികരിച്ച് ബട്ട്‌ലര്‍

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് 2024 യാത്ര സെമി ഫൈനലില്‍ അവസാനിച്ചു. ഫോമിലുള്ള ഇന്ത്യന്‍ ടീമിനെ മറികടക്കാന്‍ ജോസ് ബട്ട്‌ലര്‍ക്കും സംഘത്തിനും സാധിച്ചില്ല. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 103 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യ 68 റണ്‍സിന്റെ വിജയവുമായി ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇപ്പോഴിതാ ടീമിന്റെ പരാജയകാരണം വിലയിരുത്തിയിരിക്കുകയാണ് ബട്ട്‌ലര്‍.

ഇന്ത്യ ഞങ്ങളെ തോല്‍പ്പിക്കുകയല്ല, തകര്‍ക്കുകയാണ് ചെയ്തത്. ഞങ്ങള്‍ 20-25 റണ്‍സ് അധികം വിട്ടുകൊടുത്തു. അതാണ് ഒടുവില്‍ തിരിച്ചടിയായത്. ആ പിച്ചില്‍ അവരെ 145 – 150 ലേക്ക് ഒതുക്കാമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ നടന്നില്ല. സ്പിന്നിന് അനുകൂലമായ പിച്ചില്‍ മൊയിന്‍ അലിയെക്കൊണ്ട് ബോള്‍ ചെയ്യിക്കാതിരുന്നതും അബദ്ധമായി- ഇംഗ്ലീഷ് ക്യാപ്റ്റന്‍ പറഞ്ഞു.

തീരെ വേഗം കുറഞ്ഞ, സ്പിന്നിന് അനുകൂലമായ പിച്ചില്‍ ആദ്യം ബോള്‍ ചെയ്യാനെടുത്ത തീരുമാനം തെറ്റായിപ്പോടെന്ന് ബട്ട്‌ലര്‍ സമ്മതിച്ചില്ല. ടോസ് നേടിയാല്‍ എന്തുചെയ്യണമെന്ന് നേരത്തേ ആലോചിച്ച് ഉറപ്പിച്ചിരുന്നതാണെന്നായിരുന്നു ബട്ട്‌ലറുടെ വിശദീകരണം. ടോസ് അന്തിമഫലത്തില്‍ നിര്‍ണായകമായില്ലെന്നും ബട്ട്‌ലര്‍
കൂട്ടിച്ചേര്‍ത്തു.

ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിംഗ് മേഖലകളില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഫൈനലില്‍ പ്രവേശിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം