ടി20 ലോകകപ്പ് 2024: 'ഇന്ത്യ ഞങ്ങളെ തോല്‍പ്പിക്കുകയല്ല, പകരം...'; പരാജയത്തില്‍ പ്രതികരിച്ച് ബട്ട്‌ലര്‍

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് 2024 യാത്ര സെമി ഫൈനലില്‍ അവസാനിച്ചു. ഫോമിലുള്ള ഇന്ത്യന്‍ ടീമിനെ മറികടക്കാന്‍ ജോസ് ബട്ട്‌ലര്‍ക്കും സംഘത്തിനും സാധിച്ചില്ല. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 103 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യ 68 റണ്‍സിന്റെ വിജയവുമായി ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇപ്പോഴിതാ ടീമിന്റെ പരാജയകാരണം വിലയിരുത്തിയിരിക്കുകയാണ് ബട്ട്‌ലര്‍.

ഇന്ത്യ ഞങ്ങളെ തോല്‍പ്പിക്കുകയല്ല, തകര്‍ക്കുകയാണ് ചെയ്തത്. ഞങ്ങള്‍ 20-25 റണ്‍സ് അധികം വിട്ടുകൊടുത്തു. അതാണ് ഒടുവില്‍ തിരിച്ചടിയായത്. ആ പിച്ചില്‍ അവരെ 145 – 150 ലേക്ക് ഒതുക്കാമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ നടന്നില്ല. സ്പിന്നിന് അനുകൂലമായ പിച്ചില്‍ മൊയിന്‍ അലിയെക്കൊണ്ട് ബോള്‍ ചെയ്യിക്കാതിരുന്നതും അബദ്ധമായി- ഇംഗ്ലീഷ് ക്യാപ്റ്റന്‍ പറഞ്ഞു.

തീരെ വേഗം കുറഞ്ഞ, സ്പിന്നിന് അനുകൂലമായ പിച്ചില്‍ ആദ്യം ബോള്‍ ചെയ്യാനെടുത്ത തീരുമാനം തെറ്റായിപ്പോടെന്ന് ബട്ട്‌ലര്‍ സമ്മതിച്ചില്ല. ടോസ് നേടിയാല്‍ എന്തുചെയ്യണമെന്ന് നേരത്തേ ആലോചിച്ച് ഉറപ്പിച്ചിരുന്നതാണെന്നായിരുന്നു ബട്ട്‌ലറുടെ വിശദീകരണം. ടോസ് അന്തിമഫലത്തില്‍ നിര്‍ണായകമായില്ലെന്നും ബട്ട്‌ലര്‍
കൂട്ടിച്ചേര്‍ത്തു.

ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിംഗ് മേഖലകളില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഫൈനലില്‍ പ്രവേശിച്ചത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്