ടി20 ലോകകപ്പ് 2024: 'ഇന്ത്യ ഞങ്ങളെ തോല്‍പ്പിക്കുകയല്ല, പകരം...'; പരാജയത്തില്‍ പ്രതികരിച്ച് ബട്ട്‌ലര്‍

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് 2024 യാത്ര സെമി ഫൈനലില്‍ അവസാനിച്ചു. ഫോമിലുള്ള ഇന്ത്യന്‍ ടീമിനെ മറികടക്കാന്‍ ജോസ് ബട്ട്‌ലര്‍ക്കും സംഘത്തിനും സാധിച്ചില്ല. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 103 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യ 68 റണ്‍സിന്റെ വിജയവുമായി ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇപ്പോഴിതാ ടീമിന്റെ പരാജയകാരണം വിലയിരുത്തിയിരിക്കുകയാണ് ബട്ട്‌ലര്‍.

ഇന്ത്യ ഞങ്ങളെ തോല്‍പ്പിക്കുകയല്ല, തകര്‍ക്കുകയാണ് ചെയ്തത്. ഞങ്ങള്‍ 20-25 റണ്‍സ് അധികം വിട്ടുകൊടുത്തു. അതാണ് ഒടുവില്‍ തിരിച്ചടിയായത്. ആ പിച്ചില്‍ അവരെ 145 – 150 ലേക്ക് ഒതുക്കാമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ നടന്നില്ല. സ്പിന്നിന് അനുകൂലമായ പിച്ചില്‍ മൊയിന്‍ അലിയെക്കൊണ്ട് ബോള്‍ ചെയ്യിക്കാതിരുന്നതും അബദ്ധമായി- ഇംഗ്ലീഷ് ക്യാപ്റ്റന്‍ പറഞ്ഞു.

തീരെ വേഗം കുറഞ്ഞ, സ്പിന്നിന് അനുകൂലമായ പിച്ചില്‍ ആദ്യം ബോള്‍ ചെയ്യാനെടുത്ത തീരുമാനം തെറ്റായിപ്പോടെന്ന് ബട്ട്‌ലര്‍ സമ്മതിച്ചില്ല. ടോസ് നേടിയാല്‍ എന്തുചെയ്യണമെന്ന് നേരത്തേ ആലോചിച്ച് ഉറപ്പിച്ചിരുന്നതാണെന്നായിരുന്നു ബട്ട്‌ലറുടെ വിശദീകരണം. ടോസ് അന്തിമഫലത്തില്‍ നിര്‍ണായകമായില്ലെന്നും ബട്ട്‌ലര്‍
കൂട്ടിച്ചേര്‍ത്തു.

ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിംഗ് മേഖലകളില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്ത ഇന്ത്യ, ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഫൈനലില്‍ പ്രവേശിച്ചത്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്