ടി20 ലോകകപ്പ് 2024: ബംഗ്ലാദേശിന്റെ നാല് റണ്‍സ് തോല്‍വി, പിന്നില്‍ ഐസിസിയുടെ കാലഹരണപ്പെട്ടതും തെറ്റായതുമായ നിയമങ്ങള്‍

2024 ലെ ഐസിസി ടി20 ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നാല് റണ്‍സിന് തോല്‍പ്പിച്ചു. എന്നിരുന്നാലും, ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് പ്രോട്ടീസ് അല്ല, കാലഹരണപ്പെട്ട നിയമമാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഗെയിം പുതിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുമ്പോഴും നിയമങ്ങളുടെയും ചട്ടങ്ങളുടെയും കാര്യത്തില്‍ ക്രിക്കറ്റ് പിന്നോക്കം തുടരുകയാണ്.

ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് മത്സരത്തില്‍, ഓണ്‍-ഫീല്‍ഡ് അമ്പയര്‍ തെറ്റായ തീരുമാനമെടുത്തില്ലെങ്കില്‍ ബംഗ്ലാദേശ് ഗെയിം വിജയിക്കുമായിരുന്നു. ബംഗ്ലാദേശ് ചേസിന്റെ 17-ാം ഓവറില്‍, ഒട്ട്നീല്‍ ബാര്‍ട്ട്മാന്റെ രണ്ടാം പന്ത് മഹമ്മദുള്ളയുടെ പാഡില്‍ തട്ടി, ബോളറുടെ അപ്പീലില്‍ അമ്പയര്‍ വിരല്‍ ഉയര്‍ത്തി. പക്ഷേ പന്ത് അപ്പോള്‍ ഫോര്‍ പോയിരുന്നു.

ബാറ്റര്‍ ഡിആര്‍എസ് എടുത്തു, മൂന്നാം അമ്പയര്‍ തീരുമാനം മാറ്റി. മഹമ്മദുല്ല രക്ഷപ്പെട്ടെങ്കിലും ചട്ടപ്രകാരം പന്ത് ഡെഡ് ആയതിനാല്‍ ഫോര്‍ നല്‍കിയില്ല. അവസാനം നാല് റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ പരാജയം. ദക്ഷിണാഫ്രിക്കയുടെ അപ്പീല്‍ അമ്പയര്‍ തള്ളിയിരുന്നെങ്കില്‍ ബംഗ്ലാദേശിന് നാല് റണ്‍സ് ലഭിക്കുമായിരുന്നു.

ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍ ഈ കാലഹരണപ്പെട്ട നിയമം ഉയര്‍ത്തിക്കാട്ടി മാറ്റം ആവശ്യമാണെന്ന് വാദിച്ച് രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ