ടി20 ലോകകപ്പ് 2024: 'പല കാര്യങ്ങളും സംശയാസ്പദമാണ്'; ഇന്ത്യയ്ക്കെതിരായ പരാജയത്തില്‍ അക്തര്‍

 

ചിരവൈരികളായ ഇന്ത്യയോട് മറ്റൊരു ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ തോറ്റതില്‍ നിരാശ പ്രകടിപ്പിച്ച് ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. തന്റെ ടീം തോല്‍വിക്ക് കീഴടങ്ങുമ്പോഴെല്ലാം യാന്ത്രികമായി ‘നിരാശയും വേദനയും’ എന്നെഴുതിയ വാചകം തയ്യാറാക്കുന്നതിലെ വേദന അക്തര്‍ തുറന്നുപറഞ്ഞു.

വളരെ നിരാശാജനകമാണ്. പാകിസ്ഥാന് ഇത് ഒരു റണ്‍-എ-ബോള്‍ അവസരമായിരുന്നു. നേരത്തെ, ഇന്ത്യയുടെ മധ്യനിര അത് കുഴപ്പത്തിലാക്കി. പല കാര്യങ്ങളും സംശയാസ്പദമാണ്, അവരുടെ ഉദ്ദേശം, പ്രയോഗം… ടീമിന് ഇത് ശരിക്കും സങ്കടകരമാണ്. ഈ കളി പാകിസ്ഥാന്‍ ജയിക്കണമായിരുന്നു. ഫഖര്‍ ഉള്ളപ്പോള്‍ അവര്‍ക്ക് 47 പന്തില്‍ 46 റണ്‍സ് മതിയായിരുന്നു- അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ അമേരിക്കയോട് തോറ്റ പാകിസ്ഥാന് മുന്നോട്ടുള്ള കുതിപ്പില്‍ ഇന്ത്യയ്ക്കെതിരെ വിജയിക്കേണ്ടത് നിര്‍ണായകമായിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 120 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ ആയുള്ളു.

44 ബോളില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം 13, ഉസ്മാന്‍ ഖാന്‍ 13, ഫഖര്‍ സമാന്‍ 13, ഇമാസ് വാസിം 15 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ബോളര്‍മാര്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാര്‍ദ്ദിക് രണ്ടും അര്‍ഷ്ദീപ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ