ടി-20 ഫോർമാറ്റ് സെറ്റ് ആയി, ഇനി അടുത്തത് ഏകദിനം; ഗൗതം ഗംഭീറിന്റെ വിജയത്തേരോട്ടം ഇനി അവിടെ

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകന്റെ ആദ്യ ദൗത്യം ഗംഭീരമായി തുടക്കം കുറിച്ചിരിക്കുകയാണ് ഗൗതം ഗംഭീര്‍. ടി-20 ക്യാപ്റ്റൻ ആയ സൂര്യ കുമാർ യാദവിനും മികച്ച തുടക്കമാണ് കിട്ടിയത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച സ്ഥിതിക്ക് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനു ശേഷം മുഴുവന്‍ ശ്രദ്ധയും ഏകദിന പരമ്പരയിലേക്കാണ് ഗംഭീർ കൊടുക്കുക. വെള്ളിയാഴ്ചയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുക. ടി-20യില്‍ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടീമിനെയാണ് ഈ ഫോർമാറ്റിൽ ഗംഭീർ ഇറക്കുക. ഏകദിനത്തിലേക്ക് മടങ്ങി എത്തിയ രോഹിത് ശർമ്മ, വിരാട് കോലി, കെ എൽ രാഹുൽ, ശ്രേയസ് ഐയ്യർ എന്നിവരുടെ മികച്ച പ്രകടനങ്ങൾ തന്നെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

അടുത്ത വര്‍ഷം പാകിസ്ഥാനിൽ വെച്ച് നടക്കാനിരിക്കുന്ന ഐസിസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പുകളുടെ ആദ്യ പടി ആണ് ഈ പരമ്പര. ടൂര്‍ണമെന്റിനു മുമ്പ് രണ്ട് ഏകദിന പരമ്പരകള്‍ മാത്രമേ ഇന്ത്യയ്ക്ക് ക്രമീകരിച്ചിട്ടുള്ളു. അതിൽ ഒന്നാണ് ഇപ്പോൾ നടക്കാൻ പോകുന്ന ശ്രീലങ്കൻ പര്യടനം. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീം പരീക്ഷണം നടത്താൻ അധിക സമയം ഗംഭീറിന്റെ മുൻപിൽ ഇല്ല. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെയാണ് രാഹുൽ ദ്രാവിഡ് ഇറക്കിയിരുന്നത്. അത് കൊണ്ട് തന്നെ ഗംഭീറിന്റെ ഏറ്റവും വലിയ വെല്ലുവിളിയും അത് പോലെ ഉള്ള ഏറ്റവും മികച്ച ടീമിനെ ചാമ്പ്യൻസ് ട്രോഫിക്കായി സഞ്ജമാക്കുക എന്നതാണ്.

ഇന്ത്യ അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പ് വന്നിട്ടില്ല. ബിസിസിഐ ഇന്ത്യൻ ടീമിനെ അയക്കാൻ തയ്യാറല്ല എന്ന നിലപാടിലാണ് ഇപ്പോഴും ഉറച്ച് നിൽക്കുന്നത്. ബിസിസിഐ അനുവദിച്ചാലും ഇന്ത്യൻ ഗവെർന്മെന്റ് കൂടെ സമ്മതിച്ചാൽ മാത്രമേ ടീമിനെ അയക്കാൻ സാധിക്കുകയൊള്ളു. വർഷങ്ങൾ ആയിട്ട് പാകിസ്താനുമായി ഇന്ത്യ ഐസിസി ഇവെന്റുകളിൽ അല്ലാതെ ഒരു പരമ്പരയിലും മത്സരിച്ചിട്ടില്ല. അത് കൊണ്ട് ഇന്ത്യയ്ക്ക് അനുമതി ലഭിക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെ ആണെങ്കിൽ ഇന്ത്യയ്ക്ക് പകരം ശ്രീലങ്ക ആയിരിക്കും ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടുക. നിലവിൽ ഔദ്യോഗീകമായി ഒരു പ്രഖ്യാപനവും വന്നിട്ടില്ല. ഉടൻ തന്നെ ആവശ്യമായ വിവരങ്ങൾ ബിസിസിഐ അധികൃതർ അറിയിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

Latest Stories

'പീഡനത്തിനിരയായവർ ഒത്തുചേർന്ന് പ്രതികാരം'; നിരന്തരം ലൈംഗികാതിക്രമങ്ങൾ നടത്തിയ 60കാരനെ കൊന്ന് കത്തിച്ച് എട്ടു സ്ത്രീകൾ

അവനെ അടുത്ത സീസണിൽ ​ഗുജറാത്ത് കൈവിടും, എത്ര കോടി കൊടുത്തിട്ടും ഒരു ഉപകാരവുമില്ല, എന്നാൽ ശ്രദ്ധിക്കേണ്ടത്.. തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

പിഡിപി പീഡിത വിഭാഗം; ജമാഅത്തെ ഇസ്സാമി ലോക വര്‍ഗീയ ശക്തി; രണ്ടു പേരും ഒരുപോലെയല്ല; നിലമ്പൂരില്‍ എല്ലാ വര്‍ഗീയവാദികളെയും യുഡിഎഫ് കൂട്ടുപിടിക്കുന്നുവെന്ന് ഗോവിന്ദന്‍

നിലമ്പൂരില്‍ അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകം; എം സ്വരാജ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

സിപിഐയില്‍ ചക്കിളത്തിപ്പോര്, പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന് ആ സ്ഥാനത്തിരിക്കാനുള്ള കഴിവില്ലെന്ന് നേതാക്കളുടെ ശബ്ദരേഖ; 'അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണ്'

രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക്; കേരളത്തില്‍ ആക്ടീവ് കേസുകള്‍ 2000 കടന്നു

കത്തിയമരുന്ന കപ്പലിൽ 2240 ടൺ ഇന്ധനം, പരിസ്ഥിതിക്ക് അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കൾ; കേരള തീരത്ത് കൂടുതൽ ജാഗ്രത

അദ്ദേഹം ചെയ്യുന്നത് പോലെ ആർക്കും സാധിക്കില്ല, ശ്രീനിവാസൻ സാറിന്റെ വലിയ ഫാൻ ആണ് ഞാൻ: ചേരൻ

എല്ലാത്തിനും കാരണം ഞാനാണ്. അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു, അതെല്ലാം എന്റെ പിഴവ് മൂലം സംഭവിച്ചത്, വെളിപ്പെടുത്തലുമായി ധോണി

'ഞാനായിരുന്നു മസ്‌ക് എങ്കില്‍ ഇങ്ങോട്ട് വിളിച്ചേനേ'; ഇലോണ്‍ മസ്‌കിനെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി