കാലം തെറ്റി പെയ്ത മഴയാണ് സൈമണ്ട്സ്, കളിക്കളത്തിലെ തെമ്മാടി!

സുബൈര്‍ എപി

ലോക ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ അപ്രമാദിത്യം നിറഞ്ഞു നിന്ന സമയത്തു ഓസീസിന്റെ മുന്നണി പോരാളി ആയിരുന്നു ആന്‍ഡ്രു സൈമണ്ട്‌സ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഫീല്‍ഡില്‍ പറന്നു വിളയാടിയ ഫീല്‍ഡര്‍ ആയും ഒരു ടീം ആഗ്രഹിച്ച ക്രിക്കറ്റര്‍.

ഒരു റഗ്ബി കളിക്കാരന്റെ ശരീര ഭാഷയുമായി സ്‌ക്രീനില്‍ നിറഞ്ഞു നിന്ന സൈമണ്‌സ് ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ തങ്ങി നിന്ന രണ്ടു സംഭവം ഓര്‍ക്കുന്നു. കളിക്കിടയില്‍ കാണികള്‍ക്കിടയില്‍ നിന്നും നഗ്‌നനായി ഗ്രൗണ്ടിലേക്ക് ഓടി വന്നു ശ്രദ്ധ പിടിച്ചു പറ്റാന്‍ നോക്കിയവരെ രണ്ടു തവണയും തന്റെ കൈക്കരുത്ത് കൊണ്ട് നേരിട്ടു. ഇതൊക്കെ ഉണ്ടെങ്കിലും തന്റെ കരുത്തുറ്റ ഷോട്ടുകള്‍ തന്നെയാണ് അയാളെ വ്യത്യസ്തനാക്കുന്നത്. 26 ടെസ്റ്റുകളില്‍ നിന്നായി 40 ശരാശരിയില്‍ 1462 റണ്‍സും 24 വിക്കറ്റും, 198 ഏകദിനങ്ങളില്‍ നിന്നും 40 നടുത്ത ശരാശരിയില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി.

കാലം തെറ്റി പെയ്ത മഴയാണ് സൈമണ്ട്സ്. ചുരുങ്ങിയ സമയത്തെ ടി20 കരിയറില്‍ 48 ശരാശരിയില്‍ 169 എന്ന സ്‌ഫോടനാത്മകമായ പ്രഹരശേഷിയില്‍ 337 റണ്‍സ് വെറും 14 കളികള്‍ കൊണ്ട് അയാള്‍ ഓസ്ട്രേലിയക്ക് സമ്മാനിച്ചു. പണം കായ്ക്കുന്ന കുട്ടിക്രിക്കറ്റിന്റെ സുഗന്ധം കുറച്ചു കാലം മാത്രം ആസ്വദിക്കാന്‍ ആയുള്ളൂ. കളിക്കളത്തിനകത്തും പുറത്തും വിവാദങ്ങള്‍ കൂട്ടിനുണ്ടായിരുന്നു . ‘കളിക്കളത്തിലെ തെമ്മാടി ‘ എന്നൊക്കെ എവിടെയൊക്കെയോ വായിച്ചത് ഓര്‍ക്കുന്നു.

ഈ അടുത്ത കാലത്തു ഐപിഎല്‍ കരിയറിന്റെ തുടക്ക കാലത്തു താന്‍ അനുഭവിച്ച വേദനകള്‍ തുറന്നു പറഞ്ഞ ചഹാല്‍ എന്ന ഇന്ത്യന്‍ ലെഗ്-സ്പിന്നര്‍ സൈമന്‍സിനെ കുറിച്ച് പറഞ്ഞത് അത്ര നല്ല കാര്യം അല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വെറുപ്പ് തോന്നിയെങ്കിലും TV യില്‍ സ്ഥിരമായി കളികള്‍ കണ്ടിരുന്ന കാലഘട്ടത്തിലെ എന്നും ഭയന്ന എതിരാളികളുടെ തോറ്റു കൊടുക്കാന്‍ കൂട്ടാക്കാത്ത കാളക്കൂറ്റന്‍ കണക്കെ സ്‌ക്രീന്‍ നിറഞ്ഞു നിന്ന ആന്‍ഡ്രൂ സൈമണ്‌സ് എന്ന ക്രിക്കറ്റെറോട് ഒരുപാടിഷ്ടം. ആദരാഞ്ജലികള്‍…

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ