കാലം തെറ്റി പെയ്ത മഴയാണ് സൈമണ്ട്സ്, കളിക്കളത്തിലെ തെമ്മാടി!

സുബൈര്‍ എപി

ലോക ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ അപ്രമാദിത്യം നിറഞ്ഞു നിന്ന സമയത്തു ഓസീസിന്റെ മുന്നണി പോരാളി ആയിരുന്നു ആന്‍ഡ്രു സൈമണ്ട്‌സ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഫീല്‍ഡില്‍ പറന്നു വിളയാടിയ ഫീല്‍ഡര്‍ ആയും ഒരു ടീം ആഗ്രഹിച്ച ക്രിക്കറ്റര്‍.

ഒരു റഗ്ബി കളിക്കാരന്റെ ശരീര ഭാഷയുമായി സ്‌ക്രീനില്‍ നിറഞ്ഞു നിന്ന സൈമണ്‌സ് ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ തങ്ങി നിന്ന രണ്ടു സംഭവം ഓര്‍ക്കുന്നു. കളിക്കിടയില്‍ കാണികള്‍ക്കിടയില്‍ നിന്നും നഗ്‌നനായി ഗ്രൗണ്ടിലേക്ക് ഓടി വന്നു ശ്രദ്ധ പിടിച്ചു പറ്റാന്‍ നോക്കിയവരെ രണ്ടു തവണയും തന്റെ കൈക്കരുത്ത് കൊണ്ട് നേരിട്ടു. ഇതൊക്കെ ഉണ്ടെങ്കിലും തന്റെ കരുത്തുറ്റ ഷോട്ടുകള്‍ തന്നെയാണ് അയാളെ വ്യത്യസ്തനാക്കുന്നത്. 26 ടെസ്റ്റുകളില്‍ നിന്നായി 40 ശരാശരിയില്‍ 1462 റണ്‍സും 24 വിക്കറ്റും, 198 ഏകദിനങ്ങളില്‍ നിന്നും 40 നടുത്ത ശരാശരിയില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി.

കാലം തെറ്റി പെയ്ത മഴയാണ് സൈമണ്ട്സ്. ചുരുങ്ങിയ സമയത്തെ ടി20 കരിയറില്‍ 48 ശരാശരിയില്‍ 169 എന്ന സ്‌ഫോടനാത്മകമായ പ്രഹരശേഷിയില്‍ 337 റണ്‍സ് വെറും 14 കളികള്‍ കൊണ്ട് അയാള്‍ ഓസ്ട്രേലിയക്ക് സമ്മാനിച്ചു. പണം കായ്ക്കുന്ന കുട്ടിക്രിക്കറ്റിന്റെ സുഗന്ധം കുറച്ചു കാലം മാത്രം ആസ്വദിക്കാന്‍ ആയുള്ളൂ. കളിക്കളത്തിനകത്തും പുറത്തും വിവാദങ്ങള്‍ കൂട്ടിനുണ്ടായിരുന്നു . ‘കളിക്കളത്തിലെ തെമ്മാടി ‘ എന്നൊക്കെ എവിടെയൊക്കെയോ വായിച്ചത് ഓര്‍ക്കുന്നു.

ഈ അടുത്ത കാലത്തു ഐപിഎല്‍ കരിയറിന്റെ തുടക്ക കാലത്തു താന്‍ അനുഭവിച്ച വേദനകള്‍ തുറന്നു പറഞ്ഞ ചഹാല്‍ എന്ന ഇന്ത്യന്‍ ലെഗ്-സ്പിന്നര്‍ സൈമന്‍സിനെ കുറിച്ച് പറഞ്ഞത് അത്ര നല്ല കാര്യം അല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വെറുപ്പ് തോന്നിയെങ്കിലും TV യില്‍ സ്ഥിരമായി കളികള്‍ കണ്ടിരുന്ന കാലഘട്ടത്തിലെ എന്നും ഭയന്ന എതിരാളികളുടെ തോറ്റു കൊടുക്കാന്‍ കൂട്ടാക്കാത്ത കാളക്കൂറ്റന്‍ കണക്കെ സ്‌ക്രീന്‍ നിറഞ്ഞു നിന്ന ആന്‍ഡ്രൂ സൈമണ്‌സ് എന്ന ക്രിക്കറ്റെറോട് ഒരുപാടിഷ്ടം. ആദരാഞ്ജലികള്‍…

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം