സൂപ്പര്‍ താരം പുറത്ത്; ഇന്ത്യന്‍ വനിതാ ടീമിന് കനത്ത തിരിച്ചടി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി സൂപ്പര്‍ താരം ഹര്‍മന്‍പ്രീത് കൗറിന്റെ പരിക്ക്. വിരലിന് പരിക്കേറ്റ ഹര്‍മന്‍പ്രീത് ആദ്യ മത്സരത്തിനുണ്ടാവില്ലെന്ന് കോച്ച് രമേശ് പവാര്‍ സ്ഥിരീകരിച്ചു. നാളെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ഒന്നാം ഏകദിനം.

ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീതിന്റെ വിരലിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ താരത്തിന്റെ പരിക്ക് ഭേദമാകാന്‍ ഏതാനും ദിവസങ്ങള്‍കൂടി വേണ്ടിവരും. അതേസമയം, മധ്യനിരയിലെ സൂപ്പര്‍ ബാറ്റ്‌സ്‌വുമണ്‍ ജെമീമ റോഡ്രിഗസിന്റെ ഏകദിന ലോക കപ്പ് ടീം പ്രവേശനം ഇപ്പോഴും തുലാസിലാണെന്ന സൂചനയാണ് രമേശ് പവാര്‍ നല്‍കിയത്. ജമീമയ്ക്ക് ടീമില്‍ ഇടം ലഭിക്കാനും ലഭിക്കാതിരിക്കാനും സാദ്ധ്യതയുണ്ടെന്ന് പവാര്‍ പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി ജമീമ തിളങ്ങിയിരുന്നില്ല. എന്നാല്‍ ദ ഹണ്ട്രഡ് ക്രിക്കറ്റില്‍ ജമീമ മിന്നുംപ്രകടനം കാഴ്ച്ചവെച്ചിരുന്നു. യുവ ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ ഫോമില്‍ പവാര്‍ തൃപ്തി അറിയിച്ചിട്ടുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി