പൃഥി ഷായെ സസ്‌പെന്റ് ചെയ്തു, അമ്പരന്ന് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യന്‍ യുവതാരം പൃഥി ഷായ്ക്ക് എട്ടു മാസം വിലക്ക്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ബിസിസിഐ ഇന്ത്യന്‍ ഭാവി വാഗ്ദാനത്തെ വിലക്കാന്‍ തീരുമാനിച്ചത്. പരിശോധനയില്‍ ശരീരത്തില്‍ നിരോധിത മരുന്നിന്റെ അംശം കണ്ടതാണ് ഷായ്ക്ക് തിരിച്ചടിയായത്.

ഇതോടെ ഫെബ്രുവരി 22ന് നടന്ന പരിശോധനയില്‍ പരാജയപ്പെട്ട താരത്തിന് നവംബര്‍ 15 വരെ കളത്തിന് പുറത്തു നില്‍ക്കേണ്ടിവരും. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണിത്.

പരിശോനയില്‍ നിരോധിക്കപ്പെട്ട “ടെര്‍ബൂട്ടാലി”ന്റെ അംശം കണ്ടെത്തി. ചുമയ്ക്കുള്ള സിറപ്പുകളില്‍ സാധാരണ കാണപ്പെടുന്നതാണ് ടെര്‍ബൂട്ടാലിന്‍. കഫ് സിറപ്പിലൂടെയാണ് നിരോധിച്ച മരുന്നിന്റെ അംശം താരത്തിന്റെ ശരീരത്തിലെത്തിയതെന്നാണ് സൂചന. ഈ സിറപ്പുകളില്‍ നിരോധിക്കപ്പെട്ട മരുന്ന് ഉണ്ടെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് പൃഥ്വി ഷാ പറഞ്ഞു.

നേരച്ചെ വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. അതിന് പിന്നാലെയാണ് താരം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി വാര്‍ത്ത പുറത്ത് വരുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍