ശ്രീലങ്കന്‍ താരത്തിന് ഐസിസിയുടെ വിലക്ക്, ഒരു വര്‍ഷം കളത്തിന് പുറത്ത്

ശ്രീലങ്കയുടെ ഇടംകൈയ്യന്‍ സ്പിന്നര്‍ പ്രവീണ്‍ ജയവിക്രമയെ എല്ലാത്തരം ക്രിക്കറ്റില്‍നിന്നും ഐസിസി ഒരു വര്‍ഷത്തേക്ക് വിലക്കി. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ജയവിക്രമയ്ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്.

കോഡിന്റെ ആര്‍ട്ടിക്കിള്‍ 2.4.7 ലംഘിച്ചതായി ജയവിക്രമ സമ്മതിച്ചു. ഏതെങ്കിലും ഡോക്യുമെന്റേഷനോ മറ്റ് വിവരങ്ങളോ മറച്ചുവെക്കുകയോ കൃത്രിമം കാണിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതുള്‍പ്പെടെ ACU നടത്തുന്ന ഏതൊരു അന്വേഷണത്തെയും തടസ്സപ്പെടുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നതാണ് ഈ ആര്‍ട്ടിക്കിളിന് കീഴില്‍ വരുന്ന കുറ്റങ്ങള്‍.

2022ലാണ് ജയവിക്രമ അവസാനമായി ശ്രീലങ്കയെ പ്രതിനിധീകരിച്ചത്. അഞ്ച് ടെസ്റ്റുകളിലും അഞ്ച് ഏകദിനങ്ങളിലും അഞ്ച് ടി20യിലും അദ്ദേഹം ലങ്കയ്ക്കായി കളിച്ചിട്ടുണ്ട്. ആ 15 മത്സരങ്ങളില്‍ നിന്ന് ആകെ 32 അന്താരാഷ്ട്ര വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റ്, ലങ്ക പ്രീമിയര്‍ ലീഗ് എന്നിവയുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരായ ആരോപണങ്ങള്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ