സ്‌പോര്‍ട്‌സ് സ്‌പോര്‍ട്‌സാണ്, മതങ്ങള്‍ തമ്മിലെ യുദ്ധമല്ല; വഖാറിനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

ട്വന്റി20 ലോക കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരശേഷം വിവാദപരമായ ട്വീറ്റ് ചെയ്ത പാക് പേസ് ഇതിഹാസം വഖാര്‍ യൂനിസിനെ തിരുത്തി സോഷ്യല്‍ മീഡിയ. മതവിദ്വേഷം പരത്തുന്ന തരത്തിലെ വഖാറിന്റെ ട്വീറ്റാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്.

ബാബറും റിസ്വാനും ബാറ്റ് ചെയ്ത രീതിയും സ്‌ട്രൈക്ക് കൈമാറലും മുഖഭാവങ്ങളും അത്ഭുതകരം. റിസ്വാന്‍ ചെയ്ത ഏറ്റവും നല്ല കാര്യം, മാഷള്ള.. ഹിന്ദുക്കള്‍ ചുറ്റും നില്‍ക്കെ നിസ്‌കരിച്ചുവെന്നതാണ്. എന്നെ സംബന്ധിച്ച് വളരെ സവിശേഷമായ കാര്യമാണത്- എന്നായിരുന്നു വഖാറിന്റെ ട്വീറ്റ്.

അപമാനകരമായ വാക്കുകളെന്നാണ് വഖാറിന്റെ ട്വീറ്റിനെ ക്രിക്കറ്റ് ആരാധകര്‍ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ വലിയൊരു മുസ്ലിം സമൂഹമുണ്ടെന്നും പാകിസ്ഥാനില്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ജീവിക്കുന്നതായും സമൂഹ മാധ്യമങ്ങള്‍ വഖാറിനെ ഓര്‍മ്മിപ്പിച്ചു. നിരാശപ്പെടുത്തുന്ന അഭിപ്രായ പ്രകടനമെന്ന് പറഞ്ഞവരും ചില്ലയറല്ല. വഖാറിന്റെ മാനസിക പ്രശ്‌നങ്ങളാണ് ഈ വാക്കുകള്‍ തെളിയിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഒരു കാലത്ത് ഏറെ ഇഷ്ടപ്പെട്ട പേസ് ബോളര്‍മാരുടെ കൂട്ടത്തിലുണ്ടായിരുന്ന വഖാറിനോടുള്ള ബഹുമാനം നഷ്ടമായെന്ന് പറഞ്ഞ ട്വിറ്റര്‍ വാസികളുമുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ