ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ്, മൂന്നു ദിവസം ഇടവേള ലഭിച്ചാൽ വീട്ടിൽ പോകും; ഒടുവിൽ ആരോപണങ്ങൾക്കെതിരെ വിരാട് കോഹ്ലി രംഗത്ത്

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരം വിരാട് കോഹ്ലി. മുൻ വർഷത്തെ ചാമ്പ്യന്മാരായ ആർസിബി ഇത്തവണയും കരുത്തരായ ടീമായിട്ടാണ് ഇറങ്ങുന്നത്. കുറച്ച് ദിവസം മുന്നേ ലണ്ടനിലേക്ക് പറക്കാൻ തനിക്ക് ചാർട്ടേഡ് ഫ്ലൈറ്റുകൾ വേണമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് വിരാട് കോഹ്‌ലി ആവശ്യപ്പെതായുള്ള വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ വിഷയത്തിൽ കോഹ്‌ലി തന്നെ ഇപ്പോൾ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യാൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കാൻ ആർസിബി മാനേജ്‍മെന്റിനോട് ആവശ്യപ്പെട്ടു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച് കൊണ്ടാണ് താരം രംഗത്ത് എത്തിയത്. രണ്ട് പൊട്ടിച്ചിരിക്കുന്ന ഇമോജികൾ ഈ വാർത്തയ്ക്ക് ഒപ്പം ചേർത്തായിരുന്നു കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിലൂടെ തനിക്ക് എതിരെ വന്ന ആരോപണങ്ങൾ തെറ്റാണെന്നാണ് കോഹ്‌ലി പറയുന്നത്.

അതേ സമയം, വരാനിരിക്കുന്ന ഐപിഎൽ സീസണിന്റെ ഒരുക്കത്തിലാണ് കോഹ്‌ലി. ബംഗളൂരുവിൽ ആർസിബിയിലെ മറ്റ് താരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ ദിവസം പുറത്ത് വന്നിരുന്നു. ഏപ്രിൽ 28-ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം.

Latest Stories

ഇസ്രായേലിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ; നൂറോളം പേർക്ക് പരിക്ക്

കൊല്ലത്ത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇറാനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 210 കുട്ടികൾ; 1500 കുട്ടികൾക്ക് പരിക്ക്

'8,931 ദിവസങ്ങൾ' ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ വ്യക്തി; പുതിയ റെക്കോര്‍ഡുമായി നരേന്ദ്ര മോദി

അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കും; വിചിത്ര മുന്നറിയിപ്പുമായി പാക് നയതന്ത്രജ്ഞന്‍

ശബരിമല യുവതീ പ്രവേശനം: 'വിലക്ക് തുടരണം'; ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവര്

ജി. സുധാകരന് മരണം വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി : പരിഹസിച്ച് എ. വിജയരാഘവൻ

ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനി അറബികടലില്‍; ഇറാന് സമീപം ഹോര്‍മൂസ് പരിധിയില്‍ ഉത്തരവ് കാത്ത് എച്ച്എംഎസ് ആന്‍സണ്‍

ചൂടിൽ പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

പതിനെട്ട് വയസ് വരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്, ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുര; മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം : ജി. സുധാകരൻ