സ്മൃതി മന്ദാന: 2024ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ

സ്റ്റാർ ഇന്ത്യ ഓപ്പണർ സ്മൃതി മന്ദാനയെ 2024 ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. വർഷത്തിലുടനീളം 13 ഇന്നിംഗ്‌സുകളിൽ നിന്ന് 747 റൺസ് നേടിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഏകദിനത്തിൽ പുതിയ കരിയർ നിലവാരം സ്ഥാപിച്ചു. ലോറ വോൾവാർഡ് (697), ടാമി ബ്യൂമോണ്ട് (554), ഹെയ്‌ലി മാത്യൂസ് (469) എന്നിവരെ മറികടന്ന് 2024-ലെ വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർമാരിൽ ഒന്നാം സ്ഥാനത്തെത്താൻ സ്‌മൃതിക്ക് സാധിച്ചു.

50 ഓവർ ഫോർമാറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഇതുവരെ നേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ റൺസ് സമാഹരിച്ച വർഷം കൂടിയാണ് സ്‌മൃതിയുടെ കരിയറിൽ കടന്ന് പോയത്. 747 റൺസ് നേടിയ മന്ദാനയുടെ മികച്ച ശരാശരി 57.86 ആയിരുന്നു. കൂടാതെ 95.15 സ്‌ട്രൈക്ക് റേറ്റും ഉണ്ടായിരുന്നു. ഇടംകൈയ്യൻ ഓപ്പണർ ഈ വർഷം നാല് ഏകദിന സെഞ്ചുറികളും നേടി വനിതാ ക്രിക്കറ്റിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു.

വെസ്റ്റ് ഇൻഡീസിനെതിരായ ശക്തമായ പ്രകടനത്തോടെയാണ് മന്ദാന വർഷം അവസാനിപ്പിച്ചത്. ഒരു സെഞ്ച്വറി നഷ്ടമായെങ്കിലും രണ്ട് അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്കായി ഒരു പരമ്പര വിജയത്തിൽ നേടിയത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ