ഒരോവറില്‍ ആറു സിക്സുമായി ഷുഐബ് മാലിക്ക്, ബാബറിന്റെ മറുപടി 26 പന്തില്‍ സെഞ്ചുറി

പാക് താരം ഷുഐബ് മാലിക്കും ആരാധകര്‍ക്ക് ഒരു സുന്ദര നിമിഷം സമ്മനിച്ചു. ഒരു ചാരിറ്റി മത്സരത്തിനിടെയായിരുന്നുവെന്ന് മാത്രം. ഷാഹിദ് അഫ്രീഡി ഫൗണ്ടേഷന്‍ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ടിടെന്‍ മത്സരത്തിലായിരുന്നു മാലിക്കിന്റെ കൂറ്റന്‍ സിക്സുകള്‍.

പാക് ടീമിലെ സഹതാരം ബാബര്‍ അസമായിരുന്നു മാലിക്കിന്റെ ഇര. സാഫ് ഗ്രീനും സാഫ് റെഡും തമ്മില്‍ നടന്ന മത്സരത്തിന്റെ ഏഴാം ഓവറിലാണ് ആറു സിക്സുകള്‍ പിറന്നത്. ആദ്യ പന്ത് തന്നെ മാലിക്ക് ലോങ് ഓണിലേക്ക് പറത്തി. ഇതോടെ 15 പന്തില്‍ പാക് താരം അര്‍ധസെഞ്ചുറിയിലെത്തുകയും ചെയ്തു.

ആകെ 20 പന്തില്‍ 84 റണ്‍സാണ് മാലിക്ക് അടിച്ചെടുത്തത്. മാലിക്കിന്റെ ബാറ്റിങ് മികവില്‍ സാഫ് റെഡ് ടീം പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തുകയും ചെയ്തു.

പക്ഷേ ഇതിന് അതേ നാണയത്തില്‍ ബാബര്‍ അസം മറുപടി നല്‍കി. 26 പന്തില്‍ നിന്ന് സെഞ്ചുറി തികച്ചായിരുന്നു ബാബറിന്റെ പ്രതികാരം. 384.62 സ്ട്രെയ്ക്ക് റെയ്റ്റില്‍ ബാറ്റുചെയ്ത ബാബറിന്റെ ഇന്നിങ്സില്‍ 11 സിക്സും ഏഴു ഫോറും പിറന്നു. ഈ സെഞ്ചുറിയുടെ മികവില്‍ സാഫ് ഗ്രീന്‍ വിജയിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീഡിയുടെ ഫോറിലൂടെയാണ് സാഫ് ഗ്രീനിന്റെ വിജയറണ്‍ വന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ