Ipl

രാജസ്ഥാന് വമ്പന്‍ തിരിച്ചടി, ഹെറ്റ്മയര്‍ നാട്ടിലേക്ക് മടങ്ങി

രാജസ്ഥാന്‍ റോയല്‍സിന്റെ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മയര്‍ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തി നാട്ടിലേക്ക് മടങ്ങി. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഹെറ്റ്മയര്‍ നാടായ ഗയാനയിലേക്ക് മടങ്ങിയത്. ഹെറ്റ്മയറെ യാത്ര അയക്കുന്ന വീഡിയോ ടീം ട്വിറ്ററില്‍ പങ്കുവെച്ചു.

‘എന്റെ സാധനങ്ങള്‍ റൂമില്‍ ഞാന്‍ വച്ചിട്ടുണ്ട്. സ്പെഷ്യല്‍ എമര്‍ജന്‍സി കാരണമാണ് ഞാന്‍ പോകുന്നത്. എന്നെ അധികം മിസ് ചെയ്യരുത്. ഉടനെ കാണാം.’ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ ഹെറ്റ്മയര്‍ പറഞ്ഞു.

പഞ്ചാബിനെതിരെയുള്ള മത്സര ശേഷമാണ് താരം നാട്ടിലേക്ക് മടങ്ങിയത്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ ചേസ് ചെയ്ത് വിജയിക്കുമ്പോള്‍ 16 പന്തില്‍ 31 റണ്‍സുമായി ഹെറ്റ്‌മെയര്‍ ക്രീസില്‍ ഉണ്ടായിരുന്നു. ഹെറ്റ്മയറുടെ ഈ പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്.

രാജസ്ഥാന്‍ പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരം ഉടന്‍ തന്നെ ആവശ്യം മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ജെയിംസ് നീഷാം, ഡാരില്‍ മിച്ചെല്‍, കരുണ്‍ നായര്‍, റാസി വാന്‍ ഡെര്‍ ഡസ്സന്‍, നഥാന്‍ കൗള്‍ട്ടര്‍-നൈല്‍ എന്നിവരാണ് ഹെറ്റ്മയറിന് പകരക്കാരനായി ടീമിലേക്ക് എത്താന്‍ കാത്തിരിക്കുന്നവര്‍.

Latest Stories

ഗവർണറും മന്ത്രി പി പ്രസാദും ഇന്ന് വേദി പങ്കിടും; ഭാരതാംബ വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐയും കെഎസ്‍യുവും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നു; സാരമായ കേടുപാടുകള്‍ സംഭവിച്ചു; തുറന്ന് സമ്മതിച്ച് ഇറാന്‍

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദ്ദനം: തിരുവനന്തപുരത്ത് ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസബന്ദ്

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍