Ipl

രാജസ്ഥാന് വമ്പന്‍ തിരിച്ചടി, ഹെറ്റ്മയര്‍ നാട്ടിലേക്ക് മടങ്ങി

രാജസ്ഥാന്‍ റോയല്‍സിന്റെ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മയര്‍ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തി നാട്ടിലേക്ക് മടങ്ങി. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഹെറ്റ്മയര്‍ നാടായ ഗയാനയിലേക്ക് മടങ്ങിയത്. ഹെറ്റ്മയറെ യാത്ര അയക്കുന്ന വീഡിയോ ടീം ട്വിറ്ററില്‍ പങ്കുവെച്ചു.

‘എന്റെ സാധനങ്ങള്‍ റൂമില്‍ ഞാന്‍ വച്ചിട്ടുണ്ട്. സ്പെഷ്യല്‍ എമര്‍ജന്‍സി കാരണമാണ് ഞാന്‍ പോകുന്നത്. എന്നെ അധികം മിസ് ചെയ്യരുത്. ഉടനെ കാണാം.’ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ ഹെറ്റ്മയര്‍ പറഞ്ഞു.

പഞ്ചാബിനെതിരെയുള്ള മത്സര ശേഷമാണ് താരം നാട്ടിലേക്ക് മടങ്ങിയത്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ ചേസ് ചെയ്ത് വിജയിക്കുമ്പോള്‍ 16 പന്തില്‍ 31 റണ്‍സുമായി ഹെറ്റ്‌മെയര്‍ ക്രീസില്‍ ഉണ്ടായിരുന്നു. ഹെറ്റ്മയറുടെ ഈ പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്.

രാജസ്ഥാന്‍ പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരം ഉടന്‍ തന്നെ ആവശ്യം മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ജെയിംസ് നീഷാം, ഡാരില്‍ മിച്ചെല്‍, കരുണ്‍ നായര്‍, റാസി വാന്‍ ഡെര്‍ ഡസ്സന്‍, നഥാന്‍ കൗള്‍ട്ടര്‍-നൈല്‍ എന്നിവരാണ് ഹെറ്റ്മയറിന് പകരക്കാരനായി ടീമിലേക്ക് എത്താന്‍ കാത്തിരിക്കുന്നവര്‍.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം