അതുവരെ ചിരിച്ചുകൊണ്ടിരുന്ന ശാസ്ത്രി അവരെ എല്ലാവരെയും നല്ല രീതിയിൽ വഴക്ക് പറഞ്ഞു, അയാൾ അത്രമേൽ അസ്വസ്ഥൻ ആയിരുന്നു അത് കണ്ടപ്പോൾ; ശാസ്ത്രി കലിപ്പായ സംഭവം വിവരിച്ച് ആർ ശ്രീധർ

മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ അടുത്തിടെ പ്രസിദ്ധീകരിച്ച ‘കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്‌സ് വിത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം’ എന്ന പുസ്തകത്തിൽ അന്നത്തെ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി ഇന്ത്യൻ പേസ് ബൗളിംഗ് യൂണിറ്റിനെതിരെ ആഞ്ഞടിച്ച ഒരു സംഭവം പങ്കിട്ടു. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർക്കായിരുന്നു വഴക്ക് കിട്ടിയത്.

കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടന്ന 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ആർ ശ്രീധർ അനുസ്മരിച്ചു. മീഡിയം പേസർ ഭുവനേശ്വർ കുമാർ പ്രോട്ടീസ് ടോപ്പ് ഓർഡറിനെ 12 /3 എന്ന നിലയിൽ ചുരുക്കി. ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ഹാഷിം അംല എന്നിവരുടെ വിക്കറ്റുകൾ താരം വീഴ്ത്തി.

നേരത്തെ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ 286 എന്ന സ്‌കോറിലെത്തിച്ചതിന് രവി ശാസ്ത്രി ശരിക്കും ദേഷ്യത്തിലായി, ശാസ്ത്രി പേസ് ബോളറുമാർക്ക് എതിരെ ശക്തമായ ഭാക്ഷയിൽ തന്നെ ആനടിക്കുകയും ചെയ്യും.

“2018-ന്റെ തുടക്കത്തിൽ കേപ്ടൗണിലെ ആദ്യ ടെസ്റ്റിനായി ഞങ്ങൾ സൗത്ത് ആഫ്രിക്കയിലായിരുന്നു. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽ, ഭുവനേശ്വർ അവരെ 12/3 ആയി തകർത്തു , ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ഹാഷിം അംല എന്നിവരെ പുറത്താക്കി. പിന്നെ ഞങ്ങൾ കോടീശ്വരന്മാരെപ്പോലെ പന്തെറിഞ്ഞു, അവർ 286-ൽ എത്തി. അന്ന് വൈകുന്നേരം, രവി പേസ് ബോളറുമാരെ വിളിച്ചുവരുത്തി (ഭുവി, ഷമി, ബുംറ, ഹാർദിക്) അവരെ നല്ല രീതിയിൽ വഴക്ക് പറഞ്ഞു, ഇത്ര അലസമായി പന്തെറിയാൻ എങ്ങനെ തോന്നി എന്നാണ് ചോദിച്ചത്. വണ്ടി ഓടിക്കുന്നത് പോലെ ഇനി ശരിയായ ട്രാക്കിൽ ഓടിച്ചാൽ മതിയെന്നാണ് ആദ്യം പറഞ്ഞത്, ഒരു ഹാഫ് വോളിയും വേണ്ട എന്നും പറഞ്ഞു.

ഭുവി തുടക്കത്തിൽ ഒന്ന് വിറപ്പിച്ച ശേഷം ഫാഫ് ഡു പ്ലെസിസും എബി ഡിവില്ലിയേഴ്സും മികച്ച കൂട്ടുകെട്ടുണ്ടാക്കി, അവർ മികച്ച അർദ്ധ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കയെ വീണ്ടെടുക്കലിലേക്ക് നയിച്ചു. ലോവർ-ഓർഡർ ബാറ്റർമാരും മികച്ച സംഭാവനകൾ നൽകി, ഒടുവിൽ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിൽ എത്തുക ആയിരുന്നു.

ആദ്യ ടെസ്റ്റിൽ 72 റൺസിനും രണ്ടാം ടെസ്റ്റിൽ 135 റൺസിനും തോറ്റ ഇന്ത്യ പരമ്പര കൈവിട്ടു. എന്നിരുന്നാലും, മൂന്നാം ടെസ്റ്റിൽ 63 റൺസിന് വിജയിച്ച് വൈറ്റ് വാഷ് ഒഴിവാക്കാൻ വിരാട് കോഹ്‌ലിക്കും ടീമിനുമായി

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ