അതുവരെ ചിരിച്ചുകൊണ്ടിരുന്ന ശാസ്ത്രി അവരെ എല്ലാവരെയും നല്ല രീതിയിൽ വഴക്ക് പറഞ്ഞു, അയാൾ അത്രമേൽ അസ്വസ്ഥൻ ആയിരുന്നു അത് കണ്ടപ്പോൾ; ശാസ്ത്രി കലിപ്പായ സംഭവം വിവരിച്ച് ആർ ശ്രീധർ

മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ അടുത്തിടെ പ്രസിദ്ധീകരിച്ച ‘കോച്ചിംഗ് ബിയോണ്ട്: മൈ ഡേയ്‌സ് വിത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം’ എന്ന പുസ്തകത്തിൽ അന്നത്തെ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി ഇന്ത്യൻ പേസ് ബൗളിംഗ് യൂണിറ്റിനെതിരെ ആഞ്ഞടിച്ച ഒരു സംഭവം പങ്കിട്ടു. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർക്കായിരുന്നു വഴക്ക് കിട്ടിയത്.

കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടന്ന 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ആർ ശ്രീധർ അനുസ്മരിച്ചു. മീഡിയം പേസർ ഭുവനേശ്വർ കുമാർ പ്രോട്ടീസ് ടോപ്പ് ഓർഡറിനെ 12 /3 എന്ന നിലയിൽ ചുരുക്കി. ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ഹാഷിം അംല എന്നിവരുടെ വിക്കറ്റുകൾ താരം വീഴ്ത്തി.

നേരത്തെ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ 286 എന്ന സ്‌കോറിലെത്തിച്ചതിന് രവി ശാസ്ത്രി ശരിക്കും ദേഷ്യത്തിലായി, ശാസ്ത്രി പേസ് ബോളറുമാർക്ക് എതിരെ ശക്തമായ ഭാക്ഷയിൽ തന്നെ ആനടിക്കുകയും ചെയ്യും.

“2018-ന്റെ തുടക്കത്തിൽ കേപ്ടൗണിലെ ആദ്യ ടെസ്റ്റിനായി ഞങ്ങൾ സൗത്ത് ആഫ്രിക്കയിലായിരുന്നു. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽ, ഭുവനേശ്വർ അവരെ 12/3 ആയി തകർത്തു , ഡീൻ എൽഗർ, എയ്ഡൻ മാർക്രം, ഹാഷിം അംല എന്നിവരെ പുറത്താക്കി. പിന്നെ ഞങ്ങൾ കോടീശ്വരന്മാരെപ്പോലെ പന്തെറിഞ്ഞു, അവർ 286-ൽ എത്തി. അന്ന് വൈകുന്നേരം, രവി പേസ് ബോളറുമാരെ വിളിച്ചുവരുത്തി (ഭുവി, ഷമി, ബുംറ, ഹാർദിക്) അവരെ നല്ല രീതിയിൽ വഴക്ക് പറഞ്ഞു, ഇത്ര അലസമായി പന്തെറിയാൻ എങ്ങനെ തോന്നി എന്നാണ് ചോദിച്ചത്. വണ്ടി ഓടിക്കുന്നത് പോലെ ഇനി ശരിയായ ട്രാക്കിൽ ഓടിച്ചാൽ മതിയെന്നാണ് ആദ്യം പറഞ്ഞത്, ഒരു ഹാഫ് വോളിയും വേണ്ട എന്നും പറഞ്ഞു.

ഭുവി തുടക്കത്തിൽ ഒന്ന് വിറപ്പിച്ച ശേഷം ഫാഫ് ഡു പ്ലെസിസും എബി ഡിവില്ലിയേഴ്സും മികച്ച കൂട്ടുകെട്ടുണ്ടാക്കി, അവർ മികച്ച അർദ്ധ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കയെ വീണ്ടെടുക്കലിലേക്ക് നയിച്ചു. ലോവർ-ഓർഡർ ബാറ്റർമാരും മികച്ച സംഭാവനകൾ നൽകി, ഒടുവിൽ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിൽ എത്തുക ആയിരുന്നു.

ആദ്യ ടെസ്റ്റിൽ 72 റൺസിനും രണ്ടാം ടെസ്റ്റിൽ 135 റൺസിനും തോറ്റ ഇന്ത്യ പരമ്പര കൈവിട്ടു. എന്നിരുന്നാലും, മൂന്നാം ടെസ്റ്റിൽ 63 റൺസിന് വിജയിച്ച് വൈറ്റ് വാഷ് ഒഴിവാക്കാൻ വിരാട് കോഹ്‌ലിക്കും ടീമിനുമായി

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക